ഒരറ്റത്ത് പെട്രോളിനും ഡീസലിനും വില കൂടുന്നു; മറുഭാഗത്ത് പാചക വാതക സിലിണ്ടറിനും. കേട്ടതു ശരിയാണ്. ഇന്ത്യയില്‍ ഇന്ന് തൊട്ട് പാചക വാതക സിലിണ്ടറിന്റെ വില കൂടി. വീട്ടാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് (14.2 കിലോയുടെ എല്‍പിജി സിലിണ്ടര്‍) 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 769 രൂപയാണ് പാചക വാതക സിലിണ്ടറൊന്നിന് ദില്ലിയില്‍ വില.
ഫെബ്രുവരിയില്‍ രണ്ടാം തവണയാണ് പാചക വാതകത്തിന് വില വര്‍ധിക്കുന്നത്. ഫെബ്രുവരി നാലിന് സിലിണ്ടര്‍ ഒന്നിന് 4 രൂപ വീതം എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു. ഡിസംബറിലും പാചക വാതകത്തിന് 25 രൂപ കൂടുകയുണ്ടായി.
നിലവില്‍ പാചക വാതക സിലിണ്ടറുകളുടെ വില നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണ്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും രൂപയും ഡോളറും തമ്മിലെ വിനിമയ നിരക്കും അടിസ്ഥാനപ്പെടുത്തി കമ്പനികള്‍ പാചക വാതക വില പ്രതിമാസമാണ് പുതുക്കാറ്. വര്‍ഷത്തില്‍ 12 പാചക വാതക സിലിണ്ടറുകള്‍ സബ്സിഡി നിരക്കില്‍ ഓരോ കുടുംബത്തിനും ലഭിക്കും. മുഴുവന്‍ തുക കൊടുത്തുതന്നെ സിലിണ്ടര്‍ ആദ്യം വാങ്ങണം. പിന്നീട് സബ്സിഡി തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നിക്ഷേപിക്കുന്നതാണ് നടപ്പിലുള്ള രീതി.
എന്തായാലും പെട്രോളിനും ഡീസലിനുമൊപ്പം പാചക വാതകത്തിനും വില വര്‍ധിക്കുന്നത് ജനങ്ങള്‍ക്ക് ഇരുട്ടടിയാവുകയാണ്. പതിവുപോലെ പെട്രോളിനും ഡീസലിനും ഇന്നും വില കൂടിയത് കാണാം. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയും തിങ്കളാഴ്ച്ച വില വര്‍ധിച്ചു. തുടര്‍ച്ചയായി എട്ടാം ദിവസമാണ് ഇന്ത്യയില്‍ ഇന്ധനവില ഉയരുന്നത്. ഇതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 93 രൂപ തൊട്ടു.
കേരളത്തിലെ പ്രധാന നഗരങ്ങളിലും ചിത്രം വ്യത്യസ്തമല്ല. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 90.94 രൂപയാണ് നിരക്ക്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് വില 89.15 രൂപയായി. ഗ്രാമീണ മേഖലകളിലേക്ക് എത്തുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടുന്നു.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില കുത്തനെ ഉയരുന്നത് പ്രമാണിച്ചാണ് ഇന്ത്യയിലും തുടരെ വില കൂടുന്നത്.
തിങ്കളാഴ്ച്ച ക്രൂഡ് വില ബാരലിന് 60.76 ഡോളറായി വര്‍ധിച്ചു; ബ്രെന്‍ഡ് ക്രൂഡിന്റെ ബാരല്‍ നിരക്ക് 63.54 ഡോളറില്‍ എത്തി. ഇതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണവില 55 ഡോളറിന് താഴെ പോയപ്പോഴും രാജ്യത്തെ ഇന്ധനവില കുറഞ്ഞിരുന്നില്ല. ഇക്കാലത്ത് നികുതി കൂട്ടി അധിക വരുമാനം തേടാനാണ് കേന്ദ്രം മുന്‍കയ്യെടുത്തത്.
നിലവില്‍ ഇന്ധനവിലയില്‍ നിന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്ലൊരു ശതമാനം നികുതി വരുമാനം കണ്ടെത്തുന്നത്. പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താനായി കേന്ദ്രം എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കഴിഞ്ഞയാഴ്ച്ച രാജ്യസഭയില്‍ പറഞ്ഞിരുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications