ഒരറ്റത്ത് പെട്രോളിനും ഡീസലിനും വില കൂടുന്നു; മറുഭാഗത്ത് പാചക വാതക സിലിണ്ടറിനും. കേട്ടതു ശരിയാണ്. ഇന്ത്യയില്‍ ഇന്ന് തൊട്ട് പാചക വാതക സിലിണ്ടറിന്റെ വില കൂടി. വീട്ടാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് (14.2 കിലോയുടെ എല്‍പിജി സിലിണ്ടര്‍) 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 769 രൂപയാണ് പാചക വാതക സിലിണ്ടറൊന്നിന് ദില്ലിയില്‍ വില.
ഫെബ്രുവരിയില്‍ രണ്ടാം തവണയാണ് പാചക വാതകത്തിന് വില വര്‍ധിക്കുന്നത്. ഫെബ്രുവരി നാലിന് സിലിണ്ടര്‍ ഒന്നിന് 4 രൂപ വീതം എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു. ഡിസംബറിലും പാചക വാതകത്തിന് 25 രൂപ കൂടുകയുണ്ടായി.
നിലവില്‍ പാചക വാതക സിലിണ്ടറുകളുടെ വില നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണ്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും രൂപയും ഡോളറും തമ്മിലെ വിനിമയ നിരക്കും അടിസ്ഥാനപ്പെടുത്തി കമ്പനികള്‍ പാചക വാതക വില പ്രതിമാസമാണ് പുതുക്കാറ്. വര്‍ഷത്തില്‍ 12 പാചക വാതക സിലിണ്ടറുകള്‍ സബ്സിഡി നിരക്കില്‍ ഓരോ കുടുംബത്തിനും ലഭിക്കും. മുഴുവന്‍ തുക കൊടുത്തുതന്നെ സിലിണ്ടര്‍ ആദ്യം വാങ്ങണം. പിന്നീട് സബ്സിഡി തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നിക്ഷേപിക്കുന്നതാണ് നടപ്പിലുള്ള രീതി.
എന്തായാലും പെട്രോളിനും ഡീസലിനുമൊപ്പം പാചക വാതകത്തിനും വില വര്‍ധിക്കുന്നത് ജനങ്ങള്‍ക്ക് ഇരുട്ടടിയാവുകയാണ്. പതിവുപോലെ പെട്രോളിനും ഡീസലിനും ഇന്നും വില കൂടിയത് കാണാം. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയും തിങ്കളാഴ്ച്ച വില വര്‍ധിച്ചു. തുടര്‍ച്ചയായി എട്ടാം ദിവസമാണ് ഇന്ത്യയില്‍ ഇന്ധനവില ഉയരുന്നത്. ഇതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 93 രൂപ തൊട്ടു.
കേരളത്തിലെ പ്രധാന നഗരങ്ങളിലും ചിത്രം വ്യത്യസ്തമല്ല. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 90.94 രൂപയാണ് നിരക്ക്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് വില 89.15 രൂപയായി. ഗ്രാമീണ മേഖലകളിലേക്ക് എത്തുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടുന്നു.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില കുത്തനെ ഉയരുന്നത് പ്രമാണിച്ചാണ് ഇന്ത്യയിലും തുടരെ വില കൂടുന്നത്.
തിങ്കളാഴ്ച്ച ക്രൂഡ് വില ബാരലിന് 60.76 ഡോളറായി വര്‍ധിച്ചു; ബ്രെന്‍ഡ് ക്രൂഡിന്റെ ബാരല്‍ നിരക്ക് 63.54 ഡോളറില്‍ എത്തി. ഇതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണവില 55 ഡോളറിന് താഴെ പോയപ്പോഴും രാജ്യത്തെ ഇന്ധനവില കുറഞ്ഞിരുന്നില്ല. ഇക്കാലത്ത് നികുതി കൂട്ടി അധിക വരുമാനം തേടാനാണ് കേന്ദ്രം മുന്‍കയ്യെടുത്തത്.
നിലവില്‍ ഇന്ധനവിലയില്‍ നിന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്ലൊരു ശതമാനം നികുതി വരുമാനം കണ്ടെത്തുന്നത്. പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താനായി കേന്ദ്രം എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കഴിഞ്ഞയാഴ്ച്ച രാജ്യസഭയില്‍ പറഞ്ഞിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications