കഴിഞ്ഞ ഒന്നര വർഷമായി വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഏകദേശം 860 രൂപ മുതൽ 880 രൂപ വരെയാണ് കേരളത്തിൽ വിവിധ ജില്ലകളിലെ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില കുറച്ചത് 2024 മാർച്ച് എട്ടിനായിരുന്നു. വനിതാദിനത്തിൽ വീട്ടമ്മമാർക്കുള്ള സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. വാണിജ്യ സിലിണ്ടറിന് വില തുടർച്ചയായി കുറച്ചെങ്കിലും വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വില മാറ്റിയില്ല.
എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം കേരളത്തിലുള്ളത് ഒരുകോടിയോളം എൽപിജി ഉപഭോക്താക്കൾ.പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിൽ മാത്രം മൂന്നുലക്ഷത്തോളം പേരുണ്ട്. അതുകൊണ്ടുതന്നെ ഗാർഹിക സിലിണ്ടറിന് വില വർദ്ധിച്ചാൽ അത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും. എന്നാൽ വില വരും നാളുകളിൽ കൂടുന്നതിന് പകരം കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിന് കൃത്യമായ കാരണവുമുണ്ട്.
കൂടുതൽ ഇറക്കുമതി
അമേരിക്കയിൽ നിന്ന് ദീർഘകാലത്തേക്ക് ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) ഇറക്കുമതി ചെയ്യാൻ ഇന്ത്യ ആലോചിക്കുന്നതായാണ് സൂചന. ബ്ലൂംബെർഗിന് ലഭിച്ച ടെൻഡർ രേഖ പ്രകാരം, 2026 ഓടെ അമേരിക്കയിൽ നിന്ന് ഏറ്റവും വലിയ മൂന്ന് എൽപിജി കാരിയറുകളെ ഏറ്റെടുക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നിവർ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.

മൂന്ന് കമ്പനികളും സംയുക്തമായി 331 ദശലക്ഷത്തിലധികം ഗാർഹിക ഉപഭോക്താക്കൾക്ക് എൽപിജി വിതരണം ചെയ്യുന്നുണ്ട്. എന്നാൽ നിലവിൽ 60% ത്തിലധികം വാതകവും ഇറക്കുമതി ചെയ്യുന്നതാണ്. സൗദി അറേബ്യ പോലുള്ള മിഡിൽ ഈസ്റ്റേൺ വിതരണക്കാരുമായി ഇന്ത്യയ്ക്ക് ദീർഘകാല കരാറുകളുണ്ടെങ്കിലും യുഎസുമായുള്ള കരാർ സംഭവിച്ചാൽ അത് വലിയ നേട്ടമാണ്.
യുഎസ്-ചൈന വ്യാപാര യുദ്ധം ആഗോളതലത്തിൽ പാചക വാതകത്തിന്റെയും പെട്രോകെമിക്കൽ ഫീഡ്‌സ്റ്റോക്കുകളുടെയും വിതരണത്തെ തടസ്സപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കമ്പനികളുടെ പുതിയ നീക്കം. യുഎസ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്ന ചൈന, മിഡിൽ ഈസ്റ്റേൺ വിതരണക്കാരിലേക്ക് തിരിഞ്ഞു. ഇത് ഇന്ത്യയ്ക്ക് യുഎസിൽ നിന്ന് സ്ഥിരമായ കയറ്റുമതി നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു.
മിഡിൽ ഈസ്റ്റേൺ ഉൽപ്പാദകർ പ്രത്യേകിച്ച് സൗദി അറേബ്യ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനായി എൽപിജി വില കുറയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ അനുകൂലമായ വിലനിർണ്ണയത്തിലേക്ക് നയിച്ചേക്കാമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.
യുഎസിൽ നിന്നുള്ള മതിയായ വിതരണവും തുടർച്ചയായ ഇറക്കുമതിയും ഉണ്ടെങ്കിൽ, ഇന്ത്യയിലെ എൽപിജി വില സ്ഥിരമായി തുടരുമെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. യുഎസിൽ നിന്നുള്ള ഒരു ദീർഘകാല വിതരണ കരാർ ഉയർന്നതും തടസ്സമില്ലാത്തതുമായ ഇറക്കുമതി ഉറപ്പാക്കും, ഇത് ആഭ്യന്തര ഉപയോക്താക്കൾക്ക് വില സ്ഥിരത നിലനിർത്താൻ സഹായിക്കും. അതേസമയം രൂപയുടെ ഏറ്റക്കുറച്ചിലുകൾ, അന്താരാഷ്ട്ര താരിഫുകൾ, വിശാലമായ വിപണി സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ വിലകളെ സ്വാധീനിച്ചേക്കാം. എന്നിരുന്നാലും, ഉയർന്നുവരുന്ന യുഎസ്-എൽപിജി കരാർ വിലക്കയറ്റത്തെ പിടിച്ച് നിർത്തും. അങ്ങനെ സംഭവിച്ചാൽ എല്ലാവരും ഡബിൾ ഹാപ്പി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

നിഫ്റ്റി 24,420-ൽ; ടിസിഎസ് ഫലങ്ങൾ വരാനിരിക്കെ ഇന്ത്യൻ ഓഹരി വിപണിയിൽ കരുത്തുറ്റ മുന്നേറ്റം

ഇന്ത്യൻ ഓഹരി വിപണിയിൽ ജാഗ്രത: കുസുംഗർ ഐപിഒയും ടിസിഎസ് ഫലങ്ങളും വിപണിയെ സ്വാധീനിക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

ബംഗളൂരു വിമാനത്താവളത്തിലേക്ക് പോകുകയാണോ? ട്രംപറ്റ് ഫ്ലൈഓവറിൽ ഗതാഗത നിയന്ത്രണം, യാത്രക്കാർ ശ്രദ്ധിക്കുക!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം



Click it and Unblock the Notifications