A Oneindia Venture

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പ്രവാസികള്‍ക്ക് ആശ്വാസമായി ലുലു; നാട്ടില്‍ നിന്നും ഉത്പന്നങ്ങള്‍ അബുദാബിലെത്തിച്ചു

ഗള്‍ഫ് മലയാളികളുടെ പ്രധാന ഷോപ്പിംഗ് കേന്ദ്രമാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. നാടിന്റെ മണവും രുചിയുമുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കായി പ്രവാസികള്‍ ആശ്രയിക്കുന്ന ഇടം.

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പ്രവാസികള്‍ക്ക് ആശ്വാസമായി ലുലു

പ്രവാസികള്‍ തങ്ങളിലര്‍പ്പിച്ച ഈ വിശ്വാസത്തെ ശക്തിപ്പെടുത്തുകയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയിലും ഗ്രൂപ്പ്. ഗള്‍ഫിലുള്ളവര്‍ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കാനായി 80,000 കിലോ വരുന്ന ഏതാണ്ട് 12,000 പാക്കറ്റ് പഴങ്ങളും പച്ചക്കറികളും ലുലു ഇന്ത്യയില്‍ നിന്നും എയര്‍ ലിഫ്റ്റ് ചെയ്തു.

ചാര്‍ട്ടര്‍ ചെയ്ത ഇത്തിഹാദ് കാര്‍ഗോ ഫ്‌ലൈറ്റിലാണ് സാധനങ്ങള്‍ അബുദാബിയിലെത്തിച്ചത്. മലയാളിയായ എം.യൂസഫലി സ്ഥാപിച്ച ലുലു, യുഎഇയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലയാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇറാന്റെ മിസൈല്‍ ആക്രമണങ്ങളും തുടര്‍ന്നുണ്ടായ വിമാന റദ്ദാക്കലും കാരണം ഗള്‍ഫിലേയ്ക്കുള്ള കയറ്റുമതി തടസ്സപ്പെട്ടിരിരക്കയാണ്. ഏതാണ്ട് 30 ലോഡ് പച്ചക്കറിയാണ് കരിപ്പൂരില്‍ വിമാനത്തില്‍ നിന്നും ഈയിടെ തിരിച്ചിറക്കിയത്.ഇവയില്‍ ഭൂരിഭാഗവും നശിച്ചു.

ഈ സാഹചര്യത്തിലാണ് ലുലുഗ്രൂപ്പിന്റെ നീക്കം.

നിലവിലെ സ്ഥിതി തുടരുന്ന പക്ഷം ഈ റമദാനില്‍ മലയാളികള്‍ക്ക് കേരളത്തില്‍ നിന്നുള്ള പച്ചക്കറികളും പഴങ്ങളും ലഭ്യമായേക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

കാര്‍ഗോ ചാര്‍ജ്ജ് കൂടി
ഒമാനിലേയ്ക്ക് ചില വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ഇവ അമിത കാര്‍ഗോ ചാര്‍ജ്ജാണ് ഈടാക്കുന്നത്.

അതിനാല്‍ വ്യാപാരികള്‍ നഷ്ടം സഹിക്കേണ്ടി വരുന്നു. ഈ മേഖല ഏകദേശം 1000 ത്തോളം പേര്‍ക്ക് നേരിട്ടും 5000 ത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നുണ്ട്.കര്‍ഷകരേയും പ്രതിസന്ധി ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X