രാജ്യത്തെ രണ്ടാമത്തെ വലിയ സ്വർണ്ണ വായ്പ കമ്പനിയായ മനപ്പുറം ഫിനാൻസ് ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ മൈക്രോഫിനാൻസ് വിഭാഗമായ ആശിർവാദ് മൈക്രോഫിനാൻസ് പൊതുജനങ്ങളിൽ നിന്നും ഓഹരി ശേഖരിക്കാനൊരുങ്ങുന്നു. അത്തരത്തിലുള്ള ലക്ഷ്യത്തോടെയാണ് ഇപ്പോൾ കമ്പനി പ്രവർത്തിക്കുന്നതെന്ന് കമ്പനിയിലെ തന്നെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശിർവാദിന് 23 സംസ്ഥാനങ്ങളിലായി 25 ലക്ഷത്തിലധികം ഉപഭോക്തക്കളുണ്ട്. 5360 കോടി രൂപ വായ്പ ഇനത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചിരിക്കുന്നു. മൈക്രോ ഫിനാൻസ് വിഭാഗത്തിൽ രാജ്യത്തെ നാലാമത്തെ കമ്പനിയാണ് ആശിർവാദ്.
2008 ൽ എസ്.വി രാജ വൈദ്യനാഥൻ സ്ഥാപിച്ച ആശിർവാദ് 2015 ഫെബ്രുവരിയിൽ 48.63 കോടി രൂപയ്ക്ക് മണപ്പുറം ഏറ്റെടുക്കുകയായിരുന്നു. വി പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള കമ്പനി ആദ്യം 71 ശതമാനം ഓഹരികൾ വാങ്ങി. പിന്നീട് ഇത് 95 ശതമാനമായി ഉയർത്തി. ബാക്കി സ്ഥാപകൻ വൈദ്യനാഥന്റെ പക്കലാണ്. മണപ്പുറത്തിന് കീഴിൽ ആശിർവാദ് വളർച്ചയിൽ വലിയ നേട്ടമുണ്ടാക്കി.
പ്രധാനമായും തെക്കൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിലാണ് ബാങ്കിന്റെ പ്രവർത്തനമെങ്കിലും 23 സംസ്ഥാനങ്ങളിലെ 314 ജില്ലകളിലായി 1,030 ശാഖകളുണ്ട്. 2020 ഡിസംബർ പാദത്തിൽ 5,357.71 കോടി രൂപയുടെ വായ്പാ നൽകിയപ്പോൾ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5,022.14 കോടിയിൽ നിന്ന് 6.68 ശതമാനം വളർച്ച നേടി.