കൊവിഡ് 19 പ്രതിസന്ധി: ജൂണ്‍ പാദത്തില്‍ 249.9 കോടി രൂപ നഷ്ടം രേഖപ്പെടുത്തി മാരുതി സുസുക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, 2020 ജൂണ്‍ 30 -ന് അവസാനിച്ച പാദത്തില്‍ 249.9 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കൊവിഡ് 19 അനുബന്ധ തടസ്സങ്ങളാണ് വാഹന വില്‍പ്പനയില്‍ ഗണ്യമായ ഇടിവുണ്ടാകാന്‍ കാരണമായതെന്ന് കമ്പനി വ്യക്തമാക്കി. ഈ പാദത്തില്‍ അടച്ച ഉയര്‍ന്ന വരുമാനവും കുറഞ്ഞ നികുതിയും ഇക്കാലയളവിലുണ്ടായ നഷ്ടം കുറയ്ക്കാന്‍ സഹായകമായി. 1435.5 കോടി രൂപയാണ് രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളുടെ അറ്റാദായം. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ വില്‍പ്പന, വര്‍ഷാ-വര്‍ഷ അടിസ്ഥാനത്തില്‍ 79.2 ശതമാനം ഇടിഞ്ഞ് 4106.5 കോടിയായി. ഇക്കാലയളവില്‍ മൊത്തം വാഹന വില്‍പ്പന 79 ശതമാനം ഇടിഞ്ഞ് 36,775 യൂണിറ്റായി.

മെറ്റീരിയല്‍, ജീവനക്കാരുടെ ചെലവുകള്‍ പോലുള്ള ഉയര്‍ന്ന നിശ്ചിത ചെലവുകള്‍ കാരണം, 2047.8 കോടി രൂപയുടെ ലാഭവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തന നഷ്ടം 864 കോടി രൂപയായി രേഖപ്പെടുത്തിയിരിക്കുന്നു കമ്പനി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ മറ്റ് വരുമാനം 57.61 ശതമാനം ഉയര്‍ന്ന് 1318.8 കോടി രൂപയായി. ഇത് മാരുതി സുസുക്കിയുടെ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചു. 'കൊവിഡ് 19 മഹാമാരിയുടെ ഫലമായി, കമ്പനിയുടെ ചരിത്രത്തില്‍ തന്നെ മുമ്പെങ്ങും കാണാത്തവിധമുള്ള ഒരു പാദമാണ് കടന്നുപോയത്. അതില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള രാജ്യവ്യാപക ലോക്ക്ഡൗണിന് അനുസൃതമായി ഈ പാദത്തിന്റെ വലിയൊരു ഭാഗവും ഉല്‍പാദനരഹിതവും പൂജ്യം വില്‍പ്പനയുമാണ് നടന്നത്,' ഒരു പ്രസ്താവനയില്‍ മാരുതി സുസുക്കി വ്യക്തമാക്കി.

 കൊവിഡ് 19 പ്രതിസന്ധി: ജൂണ്‍ പാദത്തില്‍ 249.9 കോടി രൂപ നഷ്ടം രേഖപ്പെടുത്തി മാരുതി സുസുക്കി

കൊവിഡ് 19 മഹാമാരിയ്ക്കിടെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാര്‍ച്ച് 22 മുതല്‍ രാജ്യത്തുടനീളമുള്ള വാഹന നിര്‍മ്മാതാക്കള്‍ക്ക് അവരുടെ നിര്‍മ്മാണശാലകളിലെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. ഇത് രാജ്യത്തെ മിക്ക കമ്പനികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും വരുമാനത്തെയും സാരമായി ബാധിക്കുകയുണ്ടായി. മെയ് 12 -ന് മനേസര്‍ ആസ്ഥാനമായുള്ള നിര്‍മ്മാണശാലയില്‍ ഉല്‍പാദനം പുനരാരംഭിച്ച ശേഷം ന്യൂഡല്‍ഹി ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാവ് ഈ മാസം വെറും 13,865 യൂണിറ്റ് മാത്രമാണ് മൊത്ത വില്‍പ്പനയായി റിപ്പോര്‍ട്ട് ചെയ്തത്. പ്രാരംഭ ലെവല്‍ വാഹനങ്ങള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചതോടെ ഫാക്ടറി ഡിസ്പാച്ചുകള്‍ ജൂണ്‍ മാസത്തില്‍ 51,274 യൂണിറ്റായി ഉയര്‍ന്നു. സാമ്പത്തിക മാന്ദ്യത്തിന്റെയും മലിനീകരണ നിയന്ത്രണ, സുരക്ഷാ മാനദണ്ഡങ്ങളിലെ മാറ്റത്തിന്റെയും ഫലമായി വാഹനങ്ങളുടെ വില ഉയര്‍ന്നതും ഉപഭോക്തൃ ഡിമാന്‍ഡിലെ സങ്കോചവും കാരണം ആള്‍ട്ടോ, സ്വിഫ്റ്റ് ഹാച്ച്ബാക്കുകള്‍ക്ക് 2020 സാമ്പത്തിക വര്‍ഷം വളരെ മോശമായിരുന്നെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

English summary

maruti suzuki india reported net loss of rs 249.9 cr in june quarter | കൊവിഡ് 19 പ്രതിസന്ധി: ജൂണ്‍ പാദത്തില്‍ 249.9 കോടി രൂപ നഷ്ടം രേഖപ്പെടുത്തി മാരുതി സുസുക്കി

maruti suzuki india reported net loss of rs 249.9 cr in june quarter
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X