മാർക്സ് സുക്കൻബർഗ് കണ്ട സ്വപ്നത്തിന്റെ ഫലമാണ് മെറ്റ എന്ന കമ്പനി. സോഷ്യൽ മീഡിയ എന്താണെന്ന് പോലും അറിയാതിരുന്ന കാലത്താണ് ഇതിന്റെ ഭാവി തിരിച്ചറിഞ്ഞു അദ്ദേഹം ഫേസ്ബുക്ക് ആരംഭിച്ചത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് മാർക്സ് സുക്കൻ ബർഗ്. എന്നാൽ ഇപ്പോൾ മെറ്റയിൽ നിന്നും ജീവനക്കാരെ പിരിച്ചു വിടുന്നതായി വാർത്ത എത്തിയിരിക്കുന്നു. ഒറ്റയടിക്ക് പിരിച്ചു വിടാതെ ഘട്ടം ഘട്ടമായാണ് നടക്കുന്നത്.
വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, റിയാലിറ്റി ലാബ്സ് എന്നിവയുള്‍പ്പെടെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ ജീവനക്കാരെയാണ് മെറ്റാ പിരിച്ചുവിട്ടെന്ന് റിപ്പോര്‍ട്ട് വന്നത്. കമ്പനിയുടെ പുനക്രമീകരണത്തിന്റെ ഭാഗമാണ് ആളുകളെ പിരിച്ചു വിടുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ കുറച്ച് പേരെ ഒന്നിലധികം തവണയായി പിരിച്ചു വിടുമ്പോൾ അത് വലിയൊരു കൂട്ടം ആളുകളെ പിരിച്ചു വിട്ടതിനു തുല്യമാവുന്നു.

അപ്രതീക്ഷിതമായ ഈ പിരിച്ചു വിടലിൽ ജീവനക്കാരെല്ലാം വലിയ പ്രതിസന്ധിയിലാണ്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പലരും ലിങ്ക്ഡ്-ഇൻ പ്ലാറ്റ്ഫോമുകളിലൂടെ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഇത് ആദ്യമായിട്ടല്ല മെറ്റാ അവരുടെ ജീവനക്കാരെ പിരിച്ചു വിടുന്നത്. ഇതിനു മുന്നേ ഒറ്റയടിക്ക് വലിയൊരു കൂട്ടം ആളുകളെ പിരിച്ചു വിട്ടിട്ടുണ്ട്.
പിരിച്ചുവിടൽ ഇതാദ്യമല്ല...
ഈ വർഷമാദ്യം കമ്പനിയുടെ റിയാലിറ്റി ലാബ്സ് ഡിവിഷനിലെ ജോലി വെട്ടിക്കുറയ്ക്കലിൻ്റെ ഭാഗമായിട്ടാണ് ഈ പുതിയ പിരിച്ചുവിടലുകൾ നടന്നത്. 2022 ലാണ് ആദ്യമായി 11,000 ജീവനക്കാരെ പിരിച്ചുവിട്ടത്. ഇതൊരു അപ്രതീക്ഷിത തീരുമാനമായിരുന്നു. അതായത്, കൊവിഡ് മഹാമാരിയെ തുടർന്ന് തകർച്ച നേരിട്ടതിനാൽ അതിൽ നിന്നും പുറത്ത് വരാനും നേരത്തെ ഉണ്ടായിരുന്നതിലും അധികം കമ്പനിക്ക് വളർച്ച ഉണ്ടാവാനുമായിരുന്നു അന്ന് അത്തരമൊരു തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായി ജോലി നഷ്ടമായവരോട് മാർക്സ് സുക്കൻബർഗ് മാപ്പ് അപേക്ഷിച്ചിരുന്നു.
മൊത്തം ജീവനക്കാരുടെ 13 ശതമാനമാണ് അന്ന് മെറ്റാ വെട്ടിക്കുറച്ചത്. കോവിഡിന്റെ അലയടിച്ച് പല കമ്പനികളും ഇത്തരത്തിൽ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം ഇലോണ്‍ മസ്‌ക് 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അതിനു പിന്നാലെയായിരുന്നു മെറ്റാ ഈ തീരുമാനം എടുത്തത്. 2023ലും ഏകദേശം 10,000ത്തോളം ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. അതായത്, 2023 കാര്യക്ഷമതയുടെ വർഷമായിട്ടാണ് സി.ഇ.ഒ മാർക്സ് സുക്കൻ ബർഗ് പ്രഖ്യാപിച്ചത്. അതിനു പിന്നാലെ ഇത്രയും ആളുകളെ പിരിച്ചു വിട്ടത്.


Click it and Unblock the Notifications