മലയാള സിനിമയുടെ സൂപ്പർതാരമായ മോഹൻലാൽ, തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരുടെ ഹൃദയ കീഴടക്കിയ നടനാണ്. അഭിനയത്തിന്റെ അനന്തസാധ്യതകൾ എപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുന്ന മോഹൻലാൽ മാത്രമല്ല, സാമ്പത്തിക രംഗത്തും ശ്രദ്ധേയനായ വ്യക്തിയാണ്. അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ വെറും 2000 രൂപ പ്രതിഫലമായി ആരംഭിച്ച അദ്ദേഹം, ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി മാറിയിട്ടുണ്ട്.
പുതുക്കിയ കണക്കുകൾ പ്രകാരം ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി മോഹൻലാൽ 20 കോടിയോളം പ്രതിഫലം വാങ്ങുന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് അഭിനയം ജീവിതം ആരംഭിച്ചതിനേക്കാൾ എത്രയോ ഇരട്ടിമടങ്ങ് പ്രതിഫലമാണ് മോഹൻലാൽ ഇന്ന് സാമ്പാദിക്കുന്നത്.
രോമങ്ങൾ കൊണ്ട് പോലും അഭിനയിക്കുന്ന മനുഷ്യൻ എന്ന് ഇന്ത്യൻ സിനിമ വിലയിരുത്തിയിട്ടുള്ള ഒരേയൊരു നടൻ മോഹൻലാൽ ആണ്, അതുകൊണ്ടുതന്നെ ആ മൂല്യം അദ്ദേഹം കാത്തു സൂക്ഷിക്കുന്നുമുണ്ട്. മലയാളത്തിനു പുറമേ കന്നഡ, തമിഴ് തുടങ്ങിയ ഇൻഡസ്ട്രികളിലും മോഹൻലാൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
പ്രതിഫലവും വരുമാനവും
ഒരു സിനിമയ്ക്കായി മോഹൻലാൽ ശരാശരി ഏകദേശം 8 കോടി രൂപ പ്രതിഫലമായി വാങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019-ൽ ഫോർബ്സ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ആ വർഷം മാത്രം അദ്ദേഹം 64.5 കോടി രൂപയുടെ വരുമാനം നേടി. കൂടാതെ, മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അവതാരകനായും അദ്ദേഹം പ്രവർത്തിക്കുന്നു, ഇതിലൂടെ 18 കോടി രൂപ അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നു. പുതിയ ചിത്രമായ ലൂസിഫർ രണ്ടാം ഭാഗം എമ്പുരാന് വേണ്ടി മോഹൻലാൽ 20 കോടിയോളം പ്രതിഫലം വാങ്ങുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതായത് നിലവിൽ മലയാളത്തിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടൻ മോഹൻലാലാണ്.

ബിസിനസ്സ് സംരംഭങ്ങൾ
സിനിമയ്ക്കുപുറമേ, മോഹൻലാൽ വിവിധ ബിസിനസ്സ് സംരംഭങ്ങളിലും സജീവമാണ്. തിരുവനന്തപുരം ആസ്ഥാനമായ വിസ്മയാസ് മാക്‌സ് എന്ന ഫിലിം പ്രീ-പ്രൊഡക്ഷൻ സ്റ്റുഡിയോ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. കേരളത്തിലുടനീളം തീയേറ്റർ ശൃംഖലയും അദ്ദേഹത്തിന് സ്വന്തമാണ്. ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ്, ഫുഡ്സ് തുടങ്ങിയ മേഖലകളിലെ മുൻനിര ബ്രാൻഡുകളുടെ അംബാസിഡറായും അദ്ദേഹം പ്രവർത്തിക്കുന്നു.
ആഡംബര കാറുകളും വാച്ച് ശേഖരവും
മോഹൻലാലിന് ആഡംബര കാറുകളുടെ വമ്പൻ ശേഖരമുണ്ട്. 5 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ, 90 ലക്ഷം രൂപ വിലയുള്ള ടൊയോട്ട വെൽഫയർ, 1.36 കോടിയുടെ ടൊയോട്ട ലാൻഡ് ക്രൂയിസർ, 78 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ബെൻസ് GL350, 4 കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി ഉറസ് എന്നിവയാണ് അദ്ദേഹത്തിന്റെ കാറുകളിൽ ചിലത്. വാച്ചുകളോടും അദ്ദേഹത്തിന് പ്രത്യേക താൽപ്പര്യമുണ്ട്, 75-80 ലക്ഷം രൂപ വിലയുള്ള പാടേക് ഫിലിപ് അക്വാനോട്ട് ട്രാവൽ ടൈം, 45 ലക്ഷത്തിന് മുകളിലുള്ള റിച്ചാർഡ് മില്ലെ 11-03 മാക് ലാരൻ, 22 ലക്ഷം രൂപ വിലയുള്ള ബ്രെഗറ്റ്, 24 ലക്ഷം രൂപ വിലയുള്ള റോളക്സ് തുടങ്ങിയ വാച്ചുകളും അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉൾപ്പെടുന്നു.
വസ്തു സമ്പത്തും ആകെ ആസ്തിയും
കൊച്ചിയിൽ കോടികൾ വിലമതിക്കുന്ന വീട്, ചെന്നൈയിൽ ഫ്ലാറ്റുകൾ, ദുബായിലെ ബുർജ് ഖലീഫയുടെ 29-ാം നിലയിൽ ഫ്ലാറ്റ് എന്നിവ മോഹൻലാലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. 2024-ലെ റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന്റെ ആകെ ആസ്തി ഏകദേശം 50 മില്യൺ ഡോളർ (ഏകദേശം 416 കോടി രൂപ) ആണ്. മോഹൻലാൽ തന്റെ അഭിനയ മികവിലൂടെ മാത്രമല്ല, ബിസിനസ്സ് സംരംഭങ്ങളിലൂടെയും ആഡംബര ജീവിതശൈലിയിലൂടെയും മലയാള സിനിമയിലെ ഏറ്റവും സമ്പന്നനായ നടന്മാരിൽ ഒരാളായി മാറിയിരിക്കുന്നു. വരാനിരിക്കുന്ന മഹേഷ് നാരായണൻ മമ്മൂട്ടി കോമ്പിനേഷനിൽ ഒരുങ്ങുന്ന സിനിമയും, ടിനു പാപ്പച്ചൻ ചിത്രവും, തരുൺ മൂർത്തി ചിത്രവും മോഹൻലാലിനെ മികച്ച രീതിയിൽ അവതരിപ്പിക്കുമെന്ന് തന്നെയാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications