ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്വസ്റ്റേവ്സ് സര്‍വീസ്, തിങ്കളാഴ്ച ഇന്ത്യയുടെ പരമാധികാര റേറ്റിംഗിനെ ഏറ്റവും താഴ്ന്ന നിക്ഷേപ ഗ്രേഡിലേക്ക് താഴ്ത്തി. കുറഞ്ഞ വളര്‍ച്ചയുടെ സുസ്ഥിരമായ കാലഘട്ടത്തിലെ അപകട സാധ്യതകള്‍ ലഘൂകരിക്കുന്നതും സര്‍ക്കാര്‍ ധനകാര്യത്തില്‍ ഗണ്യമായ തകര്‍ച്ചയും സാമ്പത്തിക മേഖലയിലെ സമ്മര്‍ദ്ദവും, ഇവയെ ലഘൂകരിക്കുന്നതിനുള്ള നയങ്ങള്‍ നടപ്പാക്കുന്നതില്‍ രാജ്യത്തെ നയരൂപീകരണ സ്ഥാപനങ്ങളെ വെല്ലുവിളിക്കുമെന്നും റേറ്റിംഗ് ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ആണവ പരീക്ഷണത്തിന് ശേഷം 1998 ജൂണ്‍ 19 -ന് ഇന്ത്യയുടെ റേറ്റിംഗ് കുറച്ച 22 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മൂഡീസിന്റെ തരംതാഴ്ത്തല്‍. Baa2 മുതല്‍ Baa3 വരെയാണ് റേറ്റിംഗ് കുറയ്ക്കുന്നത്. ഇത് എസ്&പി, ഫിച്ച് എന്നിവയ്ക്ക് തുല്യമാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡായ ബിബിബി (മൈനസ്) എന്ന് ഇത് ഇന്ത്യയെ റേറ്റുചെയ്യുന്നു. കൊവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായി ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതകള്‍ വഷളാകുന്നത് കണക്കിലെടുത്താണ് തരംതാഴ്ത്തല്‍.
ഇത് ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം ഉള്‍പ്പടെയുള്ളവയില്‍ ഇടിവുണ്ടാക്കി. വിപണി വായ്പ കുത്തനെ ഉയര്‍ത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത് സാമ്പത്തിക കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 5.5 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. മൂഡീസിന്റെ ഈ നടപടി രൂപയില്‍ സമ്മര്‍ദം ചെലുത്താനും വായ്പയെടുക്കല്‍ ചെലവ് വര്‍ദ്ധിപ്പിക്കാനും ഇടയുണ്ട്.
മാത്രമല്ല, എല്ലാ പ്രധാന ആഗോള സമ്പദ് വ്യവസ്ഥകളിലും ഇതിനകം തന്നെ വ്യാപിച്ചു കിടക്കുന്ന പകര്‍ച്ചവ്യാധിയുടെ ആഘാതം, നിക്ഷേപകരുടെ സെന്റിമെന്് കുറയ്ക്കാനും സാധ്യതയുണ്ട്. 'കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നടപടി എടുക്കുന്നതെങ്കിലും, അത് മഹാമാരിയുടെ ആഘാതം കാരണം മാത്രമല്ല, മറിച്ച് ഇന്ത്യയുടെ ക്രെഡിറ്റ് പ്രൊഫൈലിലെ കേടുപാടുകള്‍ വര്‍ദ്ധിപ്പിക്കുകയും ആഘാതത്തിന് മുമ്പുണ്ടായിരുന്നതും കഴിഞ്ഞ വര്‍ഷം ഒരു നെഗറ്റീവ് വീക്ഷണം നല്കാന് പ്രേരിപ്പിക്കുകയും ചെയ്തു,' മൂഡീസ് ഇന്വസ്റ്റേവ്സ് സര്‍വീസ് വ്യക്തമാക്കി.
പതുക്കെ പരിഷ്കരണ വേഗതയും നിയന്ത്രിത നയ ഫലപ്രാപ്തിയും മഹാമാരിയ്ക്ക് മുമ്പ് ആരംഭിച്ച ഇന്ത്യയുടെ സാധ്യതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മന്ദഗതിയിലുള്ള വളര്‍ച്ചയുടെ ഒരു നീണ്ട കാലയളവിന് കാരണമായിട്ടുണ്ടെന്നും ഏജന്‍സി അറിയിച്ചു.
ജിഡിപി വളര്ച്ച് 2016 സാമ്പത്തിക വര്‍ഷത്തില്‍ (2017 മാര്‍ച്ചില്‍ അവസാനിക്കുന്ന) 8.3 ശതമാനത്തില്‍ നിന്ന് 2019 സാമ്പത്തിക വര്‍ഷത്തില്‍ 4.2 ശതമാനമായി കുറഞ്ഞുവെന്നും കൊറോണ വൈറസ്, അതുമായി ബന്ധപ്പെട്ട ലോക്ക്ഡൗണ്‍ എന്നിവയില്‍ നിന്നുള്ള ആഘാതം മൂലം 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 4.0 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷം 2021 സാമ്പത്തിക വര്‍ഷത്തില്‍ 8.7 ശതമാനം വളര്‍ച്ചയും അതിനുശേഷം 6.0 ശതമാനവും പ്രതീക്ഷിക്കുന്നതായും റേറ്റിംഗ് ഏജന്‍സി പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications