A Oneindia Venture

അധിക നാൾ കാത്തിരിക്കേണ്ട, ദേശീയപാത നിർമ്മാണം ഇനി അധികം നീളില്ല, 2026-ൽ ഉറപ്പെന്ന് കേന്ദ്രമന്ത്രി

കേരളത്തിലെ ദേശീയപാത 66 (എൻ‌എച്ച്-66)-ന്‍റെ നിർമ്മാണം 2026 ഓഗസ്റ്റ് 31 നകം പൂർത്തിയാകുമെന്ന് കേന്ദ്ര സർക്കാർ. ഇതുവരെ ഹൈവേ വികസന പ്രവർത്തനങ്ങളുടെ 64.4 ശതമാനം പൂർത്തിയായി. ഹൈവേയുടെ 16 റീച്ചുകളുടെ സമയക്രമവും നാഷണൽ ഹൈവേ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർത്തിയാകേണ്ട അവസാന പാത അഴിയൂർ-വെങ്ങളം സെക്ഷനാണെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 422.835 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പദ്ധതി. 40.11 കിലോമീറ്റർ ദൈർഘ്യമുള്ള നീലേശ്വരം-തളിപ്പറമ്പ് പാതയാണ് ഏറ്റവും കൂടുതൽ പൂർത്തിയായത്. പണികൾ ഏകദേശം 83.6 ശതമാനം പൂർത്തിയായെന്നും കോൺഗ്രസ് എംപി അടൂർ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി ഗഡ്കരി ചൂണ്ടിക്കാട്ടി.

ഗണ്യമായ പുരോഗതി

മറ്റ് പാതകളിലും ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. 33.17 കിലോമീറ്റർ ദൈർഘ്യമുള്ള കാപ്പിരിക്കാട്-തളിക്കുളം പാതയുടെ 83.1 ശതമാനം പൂർത്തിയായപ്പോൾ, 37.27 കിലോമീറ്റർ ദൈർഘ്യമുള്ള ചെങ്കൽ-നീലേശ്വരം ഭാഗത്തിന്റെ 82.7 ശതമാനം പ്രവൃത്തികൾ പൂർത്തിയായി. എന്നിരുന്നാലും, തലശ്ശേരി-മാഹി ബൈപാസിന്‍റെ നിർമ്മാണം 14 ശതമാനം മാത്രമാണ് പൂർത്തിയായത്. അണ്ടർപാസ് നിർമ്മാണം, തെരുവുവിളക്കുകൾ സ്ഥാപിക്കൽ, സർവീസ് റോഡ് വികസനം, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ മന്ദഗതിയിലാണ്.

ഫ്ലെക്സ് വെക്കാൻ തയ്യാറായിക്കോ, ദേശീയപാത നിർമ്മാണം ഉടൻ പൂർത്തിയാകും

സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ കടമ്പാട്ടുകോണം-കഴക്കൂട്ടം പാതയുടെ 44.3 ശതമാനം ജോലികൾ പൂർത്തിയായി. ഹൈവേ ശൃംഖലയിലെ നാല് ബ്ലാക്ക് സ്പോട്ടുകളിൽ 24.1 ശതമാനം ചെറിയ ജോലികൾ പൂർത്തിയായി. കേരളത്തിലെ റോഡ് നിർമ്മാണത്തിലെ പ്രശ്നങ്ങൾ പഠിക്കുന്ന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി തിരുത്തൽ നടപടികൾ ശുപാർശ ചെയ്തിട്ടുണ്ടെന്നും കാലതാമസത്തിന് ഉത്തരവാദികളായ കരാറുകാർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം പകുതിയോടെ പദ്ധതി പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം.

വി കെ ശ്രീകണ്ഠന്റെ ചോദ്യത്തിന് മറുപടിയായി, ഹിമാലയൻ, പശ്ചിമഘട്ട മേഖലകളിലെ ദുരന്ത ലഘൂകരണ നടപടികളിൽ, പ്രത്യേകിച്ച് ഹൈവേ നിർമ്മാണത്തിൽ ശാസ്ത്രീയ മെച്ചപ്പെടുത്തലുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഗഡ്കരി കൂട്ടിച്ചേർത്തു. ഐഐടി റൂർക്കിയിൽ നിന്നുള്ള വിദഗ്ധരുടെ മാർഗനിർദേശപ്രകാരം ഒരു പ്രത്യേക ഗവേഷണ പദ്ധതിയും ഏറ്റെടുത്തിട്ടുണ്ട്.

കേരളത്തിലെ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓ‍ഡിറ്റ്

കേരളത്തിൽ നിർമാണത്തിലിരിക്കുന്ന ദേശീയ പാതയിലെ തുടർ തകർച്ചകളുടെ പശ്ചാത്തലത്തിൽ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്താൻ ദേശീയപാത അതോറിറ്റി. 378 ഇടങ്ങളിൽ മണ്ണ് പരിശോധിക്കും. ഡിസൈനുകൾ പുന:പരിശോധിച്ചതിനു ശേഷം മാത്രമേ അന്തിമ അനുമതി നൽകൂ. കൊട്ടിയത്ത് ദേശീയ പാത തകർന്നതിനു കാരണം മണ്ണിന്റെ ബലക്കുറവ് ആണെന്നും ദേശീയ പാതാ അതോറിറ്റി കണ്ടെത്തി.

പരിശോധന മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇവിടയെല്ലാം ഡിസൈനുകള്‍ പുനപരിശോധിക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. കൊട്ടിയം, കൂരിയാട് മാതൃകയില്‍ സംരക്ഷണ ഭിത്തികള്‍ പണിത സ്ഥലങ്ങളിലായിരിക്കും പരിശോധന നടക്കുക. പരിശോധന പൂര്‍ത്തിയായ ശേഷമായിരിക്കും അന്തിമ അനുമതി നല്‍കുക. കൊട്ടിയം അപകടത്തിനു പിന്നാലെ രണ്ടം​ഗ വിദഗ്ധ സമിതി സ്ഥലത്തെത്തിയിരുന്നു. ഈ റിപ്പോർട്ട്‌ കൂടി പരിഗണിച്ചാണ് സംസ്ഥാന വ്യാപക പരിശോധനക്ക് ദേശീയപാത അതോറിറ്റി തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X