നിരക്ക് കുറയ്ക്കുന്നതിന്റെ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകാത്തതിന് നെസ്‌ലെക്ക് 90 കോടി രൂപയുടെ പിഴ ചുമത്തി. കൊള്ളലാഭ വിരുദ്ധ ദേശീയ ഏജൻസിയായ നാഷണൽ ആന്റി പ്രോഫിറ്ററിംഗ് അതോറിറ്റി (എൻഎഎ) ആണ് പിഴ ചുമത്തിയിരിക്കുന്നത്. മാഗി നൂഡിൽസ്, നെസ്‌കഫെ കോഫി, കിറ്റ്കാറ്റ് എന്നിവയുടെ നിർമാതാക്കളായ നെസ്‌ലെ 89.73 കോടി രൂപയാണ് പിഴ ചുമത്തിയത്. 73.14 കോടി രൂപയാണ് കമ്പനി ഇനി നിക്ഷേപിക്കേണ്ടത്. ബാക്കി തുക ഇതിനകം ഉപഭോക്തൃ ക്ഷേമനിധിയിൽ നിക്ഷേപിച്ചിട്ടുണ്ട്.
ബാക്കി തുക 18 ശതമാനം നികുതിയോടൊപ്പം അടുത്ത മൂന്ന് മാസത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉപഭോക്തൃ ക്ഷേമ ഫണ്ടുകളിൽ നിക്ഷേപിക്കണമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. നികുതി കുറയ്ക്കൽ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിനായി എഫ്എംസിജി ഭീമനായ നെസ്ലെ സ്വീകരിച്ച രീതി "യുക്തിരഹിതവും ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും ഇത് നികുതി കുറയ്ക്കുന്നതിന്റെ ആനുകൂല്യങ്ങൾ കൈമാറുന്നതിൽ അന്യായത്തിനും അസമത്വത്തിനും കാരണമായെന്നും അതോറിറ്റി വ്യക്തമാക്കി.
ഉത്സവകാലത്ത് ജിഎസ്ടി ഒഴിവാക്കി ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍, അന്വേഷണം ആവശ്യപ്പെട്ട് സിഎഐടി
സിജിഎസ്ടി നിയമത്തിലെ സെക്ഷൻ 171 (1) ലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉപഭോക്താവിന് നികുതി കുറയ്ക്കലിന്റെ ആനുകൂല്യങ്ങൾ നെസ്ലെ നിഷേധിക്കുകയും ലാഭമുണ്ടാക്കുകയും ചെയ്തതിനാൽ പിഴ നൽകാൻ കമ്പനി ബാധ്യസ്ഥമാണെന്ന് അതോറിറ്റി ഉത്തരവിൽ പറഞ്ഞു.
തങ്ങൾ ജിഎസ്‌ടിയുടെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നുവെന്നും, എൻഎഎ ഉത്തരവ് പഠിച്ച ശേഷം ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും നെസ്‌ലെ ഇന്ത്യ വ്യക്തമാക്കി.
പാർലെ ബിസ്ക്കറ്റ് കരകയറുന്നു; വരുമാനം കൂടി, അറ്റാദായം 15 ശതമാനം ഉയർന്നു