ദില്ലി: ബജാജ് ഓട്ടോ ചെയര്മാന്, നോണ്‍-എക്സിക്യൂട്ട് ഡയറക്ടര്‍ സ്ഥാനങ്ങള്‍ രാജി വെച്ച് രാഹുല്‍ ബജാജ്. ഏപ്രില്‍ 30 വെള്ളിയാഴ്ച രാഹുല്‍ ബജാജ് പടിയിറങ്ങുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
രാഹുല്‍ ബജാജ്, നോണ്‍ എക്സിക്യൂട്ടീവ് ചെയര്മാന് 1972 മുതല്‍ അഞ്ച് ദശാബ്ദക്കാലമായി കമ്പനിയെ നയിച്ച് കൊണ്ടിരിക്കുകയാണ്. പ്രായാധിക്യം കണക്കിലെടുത്ത് അദ്ദേഹം കമ്പനിയുടെ ചെയര്മാന്, നോണ്‍-എക്സിക്യൂട്ടീവ് ചെയര്മാന് സ്ഥാനങ്ങള്‍ രാജി വെച്ചിരിക്കുകയാണ് എന്നും ഏപ്രില്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ബജാജ് ഓട്ടോ വ്യക്തമാക്കുന്നു.

അതേസമയം മെയ് 1 മുതല്‍ 5 വര്‍ഷക്കാലത്തേക്ക് കമ്പനിയുടെ ചെയര്മാന് എമിറേറ്റ്സ് എന്ന പദവിയില്‍ രാഹുല്‍ ബജാജ് തുടരുമെന്നും കമ്പനി അറിയിക്കുന്നു. കമ്പനിയുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിനുളള താല്പര്യവും അദ്ദേഹത്തിന്റെ വിപുലമായ പ്രവര്‍ത്തന പരിചയവും കണക്കിലെടുത്തും, അദ്ദേഹത്തിന്റെ അനുഭവപരിചയത്തിന്റെയും അറിവിന്റെയും ഗുണം അനുഭവിക്കുന്നതിനും കമ്പനിയുടെ ഉപദേശകന്റെയും മെന്ററുടേയും റോളില്‍ അദ്ദേഹം വേണം എന്നാണ് ബജാജ് ഓട്ടോ ഡയറക്ടേഴ്സ് ബോര്‍ഡിന്റെ തീരുമാനം. കമ്പനിയുടെ നോമിനേഷന് ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയുടേയും സമാന തീരുമാനം ആണെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ നീരജ് ബജാജ് ആണ് പുതിയ ചെയര്മാന്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications