ദില്ലി: ഏപ്രില്‍ മുതല്‍ നിസാന്‍, ഡാറ്റ്സണ്‍ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കുമെന്ന് നിസാന്‍ ഇന്ത്യ അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന വാഹന നിര്‍മ്മാണ ഘടക വിലകള്‍ ചൂണ്ടിക്കാട്ടി നിസ്സാന്‍ കുറച്ചു കാലമായി വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തുകയായിരുന്നു. ഇപ്പോഴുള്ള ഈ വില വര്‍ദ്ധനവ് അത്യന്താപേക്ഷിതമാണെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഉരുക്ക്, ചെമ്പ്, അസംസ്കൃത എണ്ണ തുടങ്ങില്‍ എല്ലാ സാധനങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. ഈ വരുന്ന ഏപ്രില്‍ മുതല്‍ വില വര്‍ദ്ധനവ് പ്രകടമാകും. അതേസമയം, കമ്പനി വില വര്‍ദ്ധനവിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നേരത്തെ മാരുതി സുസൂക്കിയും വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിസാന്റെ തീരുമാനവും പുറത്തുവന്നത്. മറ്റ് കമ്പനികളും വില വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. വില വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, ഉല്പാദനം വര്‍ദ്ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ആയിരത്തോളം താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള തീരുമാനവും കമ്പനി കൈക്കൊണ്ടിട്ടുണ്ട്. കൂടാതെ തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ശേഷിയും വര്‍ദ്ധിപ്പിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications