'നിത്യാനന്ദ മരിച്ചിട്ടില്ല', '1000 കോടി സേഫ് ആണ്', റേപ്പ്, വിവാദം, ആത്മീയത, ലീക്ഡ് വീഡിയോ: റിച്ച് ആണ് ഈ സാമി
കഴിഞ്ഞ ദിവസമാണ് സ്വയം പ്രഖ്യാപിത ആൾദൈവമായ സ്വാമി നിത്യാനന്ദ മരണപ്പെട്ടുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. ഇതോടെ പ്രശസ്ത ആൾദൈവം വീണ്ടും വാർത്തകളിളും ചർച്ചകളിലും മാറി മാറി നിറയുകയാണ്. 'കൈലാസ' എന്ന പേരിൽ ഒരു രാജ്യം സൃഷ്ടിച്ചുവെന്ന അവകാശവാദങ്ങളുമായി ഏറെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഇദ്ദേഹം. അതിനെ തുടർന്ന് ധാരാളം വിവാദങ്ങളും ഉടലെടുത്തിരുന്നു. നിത്യനന്ദ മരണപ്പെട്ടു എന്ന വാർത്ത നിഷേധിച്ചുകൊണ്ട് ആശ്രമ അധികൃതർ തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ചർച്ചകൾ ഇപ്പോഴും പൊടി പൊടിക്കുന്നുണ്ട്.
നിരവധി വിവാദങ്ങൾക്കിടെ, അദ്ദേഹത്തിന്റെ ആസ്തിയും വലിയ ചർച്ചാവിഷയമാണ്. ഏകദേശ കണക്കുകൾ പ്രകാരം ₹10,000 കോടി (ഏകദേശം $1.2 ബില്യൺ) ആസ്തി നിത്യാനന്ദയ്ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ സഹായത്തോടെയാണ് അദ്ദേഹം എക്വഡോർ സമീപം ഒരു ദ്വീപ് സ്വന്തമാക്കി, അതിനെ കൈലാസ എന്ന പേരിൽ ഒരു രാജ്യമായി പ്രഖ്യാപിച്ചതെന്നാണ് അവകാശവാദം.
നിത്യാനന്ദയുടെ ഒളിവും ജീവിതവും
1978 ജനുവരി 1-ന് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യാനന്ദ ജനിച്ചത്. രാജശേഖരൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ബാല്യത്തിൽ തന്നെ ആത്മീയതയോടുള്ള ആകർഷണത്തെത്തുടർന്ന്, ചെറുപ്പത്തിൽ രാമകൃഷ്ണ മഠത്തിൽ ചേർന്നെങ്കിലും പൂർത്തിയാകേണ്ടിരുന്ന പഠനം ഇടവേളയിൽ അവസാനിപ്പിച്ചു. പിന്നീട് ആത്മീയ പ്രഭാഷണങ്ങളും ചികിത്സാ അവകാശവാദങ്ങളും മുന്നോട്ട് വെച്ചാണ് അദ്ദേഹം ശ്രദ്ധ നേടിയത്.
2003-ൽ ബംഗളൂരുവിൽ ആദ്യ ആശ്രമം സ്ഥാപിച്ച ശേഷം, ദക്ഷിണേന്ത്യയിലുടനീളം നിരവധി കേന്ദ്രങ്ങൾ ആരംഭിച്ചു. എന്നാൽ, 2010-ൽ ഒരു നടിക്കൊപ്പമുള്ള ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പുറത്തുവന്നതോടെ നിത്യാനന്ദ വലിയ വിവാദത്തിലകപ്പെട്ടു. തുടർന്ന്, 2010-ൽ ഒരു അമേരിക്കൻ വനിത അതിക്രമ ആരോപണം ഉന്നയിക്കുകയും, 2012-ൽ ഇയാൾ നേരത്തെ ചെയ്ത കുറ്റകൃത്യങ്ങളിൽ ജയിലിൽ പോകുകയും ചെയ്തു.
2019-ൽ രാജ്യം വിട്ടു, കൈലാസയുടെ രൂപീകരണം
2019-ൽ ഗുജറാത്തിലെ ഒരു കുടുംബം അവരുടെ പെൺമക്കളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് നിത്യാനന്ദയ്‌ക്കെതിരെ കേസ് കൊടുക്കുകയും, പോലീസ് അന്വേഷണം ശക്തമാകുകയും ചെയ്തു. അതിനെ തുടർന്നാണ് അദ്ദേഹം ഇന്ത്യ വിട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും, ഇന്ന് വരെ നിത്യാനന്ദ എവിടെയാണെന്ന് വ്യക്തമായിട്ടില്ല.
തുടർന്ന്, എക്വഡോറിനു സമീപം ഒരു ദ്വീപ് സ്വന്തമാക്കി, അതിനെ 'കൈലാസ' എന്ന പേരിൽ രാജ്യമാക്കി പ്രഖ്യാപിച്ചതായാണ് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത്. കൈലാസ ഒരു പരമാധികാര ഹിന്ദു രാജ്യമാണെന്നും, അവിടെ പ്രത്യേക ഭരണക്രമമുണ്ടെന്നും നിത്യാനന്ദ അവകാശപ്പെടുന്നു. കൈലാസയുടെ പ്രാതിനിധ്യമായി യു.എന്നിൽ പങ്കെടുത്തതോടെയാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും മുറുകിയത്.

നിത്യാനന്ദ മരിച്ചോ? നിഷേധവുമായി അനുയായികൾ
അടുത്തിടെ, നിത്യാനന്ദയുടെ മരണം സംഭവിച്ചതായി ചില റിപ്പോർട്ടുകൾ വന്നെങ്കിലും, ഇത് അസത്യമാണെന്ന് അനുയായികൾ വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 30-ന് നടന്ന ഒരു ലൈവ് സ്ട്രീമിന്റെ ലിങ്ക് പങ്കുവച്ച്, അദ്ദേഹം സുരക്ഷിതനാണെന്ന് അവർ പറഞ്ഞു. നിത്യാനന്ദയെ അപകീർത്തിപ്പെടുത്താനാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നാണ് അനുയായികളുടെ വാദം.
വിവാദങ്ങൾക്കിടയിലും നിത്യാനന്ദയുടെ ആസ്തി
വിവാദങ്ങൾ പലപ്പോഴായി തുടരുന്നുവെങ്കിലും, നിത്യാനന്ദയുടെ ആസ്തിയും സമ്പത്തും ഏറെ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ആസ്തി കണക്കുകൾ ഏകദേശം ₹10,000 കോടിയോളം ആണെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് കൈലാസ രാജ്യം സ്ഥാപിക്കാൻ സഹായിച്ചുവെന്നും, അനുയായികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അവിടെയുണ്ടെന്നും അവകാശവാദമുണ്ട്.
എന്നാൽ, കൈലാസ ഒരു യഥാർത്ഥ രാജ്യമോ അതോ വെറും മിഥ്യയോ എന്നത് ഇപ്പോഴും വലിയ ചർച്ചാവിഷയമാണ്. സർക്കാർ അധികൃതരും അന്താരാഷ്ട്ര സമൂഹവും കൈലാസയെ അംഗീകരിച്ചിട്ടില്ല, അതിനാൽ തന്നെ, നിത്യാനന്ദയുടെ ഭാവി എന്തായിരിക്കും എന്നത് ഇപ്പോഴും സംശയത്തിലാണ്.


Click it and Unblock the Notifications


