അസമിലെ എണ്ണക്കിണറിലെ പൊട്ടിത്തെറിയത്തുടര്ന്ന് പ്രദേശവാസികളും മറ്റും ചേര്‍ന്ന് നടത്തിയ പ്രക്ഷോഭം ഭാഗികമായി പിന്‍വലിച്ചിട്ടും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ഇന്ത്യ ലിമിറ്റഡിന് (ഒഐഎല്‍) എണ്ണ, വാതക ഉല്പാദനം നഷ്ടപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഒരു വിഭാഗം പ്രക്ഷോഭകര്‍ പ്രതിഷേധം തുടരുന്നതിനാല്‍ ഇതുവരെ 8,291 മെട്രിക് ടണ്‍ അസംസ്കൃത എണ്ണയുടെയും 11 എംഎംഎസ്സിഎംഡി പ്രകൃതിവാതകത്തിന്റെയും ഉല്പാദനം നഷ്ടപ്പട്ടെതായി ഒഐഎല്‍ അധികൃതര്‍ വ്യക്തമാക്കി.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള എം/ എസ് അലര്‍ട്ട്, അഗ്നിശമന സേനാംഗങ്ങള്‍, എന്‍ഡിആര്‍എഫ് എഞ്ചിനീയര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് യുഎസ്എ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ചൊവ്വാഴ്ച ടിന്‍സുകിയ ജില്ലയിലെ എണ്ണക്കിണറിന്റെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. എണ്ണച്ചോര്‍ച്ചയ്ക്കും തീപിടിത്തത്തിനും ശേഷം ടിന്‍സുകിയ, ദ്രിബുഗര്ഹ് ജില്ലകളിലെ പല ഡ്രില്ലിംഗ് സ്ഥലങ്ങളിലും വര്‍ക്ക് ഓവര്‍ ലൊക്കേഷനുകളിലും പ്രവര്‍ത്തനം നിര്‍ത്താന്‍ ഒരു കൂട്ടം പ്രദേശവാസികളും വിവിധ വിദ്യര്‍ഥി സംഘടനകളും ഒഐഎല്ലിനോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കിലേക്ക് കൂപ്പുകുത്തും: ഐഎംഎഫ്
ഒരു വിഭാഗം പ്രക്ഷോഭകര്‍ പ്രതിഷേധവും റോഡ് ഉപരോധവും ശനിയാഴ്ച നിര്‍ത്തിവെച്ചെങ്കിലും മറ്റുള്ളവര്‍ ദുരിതബാധിതര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം ആവശ്യപ്പെടുകയും അപകടത്തിന് ഒഐഎല്‍ ഉത്തരവാദികളാണെന്ന് ആരോപിക്കുകയും ചെയ്യുന്നു. ദുരിതബാധിതരായ ഓരോ കുടുംബത്തിനും ഒഐഎല്‍ ഇതുവരെ 30,000 രൂപ നല്കി.
പൊറോട്ടയ്ക്ക് പിന്നാലെ പോപ്പ്കോണിനും 18% ജിഎസ്ടി
പ്രതികൂല കാലാവസ്ഥയ്ക്ക് പുറമെ, തീയും ക്യാപ് ഗ്യാസ് ചോര്‍ച്ചയും ഒഴിവാക്കുന്നതിനിടെ ഒഐഎല്‍ മറ്റ് നിരവധി പ്രശ്നങ്ങളും നേരിടുന്നു. കൊവിഡ് 19 പ്രോട്ടോക്കോളുകളും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും കാരണം രാജമുണ്ട്രി (ആന്ധ്രപ്രദേശ്), വഡോദര (ഗുജറാത്ത്), തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിവിധ ഹെവി മെഷിനറികളും ഉപകരണങ്ങളും അടങ്ങിയ ചരക്കുകളുടെ ഗതാഗതം വൈകിയതായി ഒഐഎല്‍ അധികൃതര്‍ അറിയിച്ചു.
വന്ദേ ഭാരത് വിമാനങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് പ്രവേശനമില്ലെന്ന് യുഎഇ
മെയ് 9 മുതല്‍ ദിബ്രു-സൈഖോവ ദേശീയോദ്യാനത്തിന് സമീപം പ്രകൃതിവാതകവും എണ്ണ കണ്ടന്‍സേറ്റുകളും അനിയന്ത്രിതമായി ഒഴുകുന്ന ഓയില്‍ ബാഗ്ജാന്‍ എണ്ണ കിണറില്‍ ഇക്കഴിഞ്ഞ ജൂണ്‍ 9 നാണ് വന്‍ തീപിടുത്തമുണ്ടായത്. ടാറ്റ എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ വിവിധ എന്‍ജിഒകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രകൃതി വാതക, എണ്ണ കണ്ടന്സേറ്റുകളിലെ തീയും പൊട്ടിത്തെറിയും കണക്കിലെടുത്ത് പരിസ്ഥിതി മലിനീകരണ പഠനങ്ങള്‍ നടത്തുന്നുണ്ട്.