എണ്ണവിലയില്‍ നേരിയ വര്‍ദ്ധന, എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ കുറെ ദിവസങ്ങളിലെ നഷ്ടങ്ങള്‍ക്കു ശേഷം വ്യാഴാഴ്ച എണ്ണവിലയില്‍ ഒരു ശതമാനത്തിന്റെ നേരിയ വര്‍ദ്ധനവുണ്ടായി. അമേരിക്കയിലെ ക്രൂഡ് ഓയില്‍ ഇന്‍വന്ററികളില്‍ അപ്രതീക്ഷിത വര്‍ദ്ധനവുണ്ടായതാണ് എണ്ണവിലയിലും പ്രതിഫലിച്ചത്. ബ്രെന്റ് ക്രൂഡ് 1.5 ശതമാനം ഉയര്‍ന്ന് ബാരലിന് 51.91 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റ് (WTI) 1.5 ശതമാനം ഉയര്‍ന്ന് ബാരലിന് 47.47 ഡോളറെന്ന നിലയിലുമെത്തി. എന്നാല്‍, ഇപ്പോഴുണ്ടായ ഈ വര്‍ദ്ധനവില്‍ കാര്യമായ ആത്മവിശ്വാസമില്ലെന്ന് സിഡ്‌നിയിലെ ബ്രോക്കറേജ് സിഎംസി വിപണികളിലെ ചീഫ് മാര്‍ക്കറ്റ് സട്രാറ്റജിസ്റ്റ് മൈക്കല്‍ മക്ഗാര്‍ത്തി അറിയിച്ചു.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ഈ വര്‍ഷത്തെ അഞ്ചിലൊന്നായി കുറഞ്ഞിരുന്നു. അതേസമയം, സൗദി അറേബ്യയും പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ മറ്റു അംഗങ്ങളും, എണ്ണ ഉത്പാദന നിയന്ത്രണങ്ങളില്‍ പങ്കുചേരാന്‍ റഷ്യയുടെ പിന്തുണ നേടുന്നതില്‍ പാടുപെട്ടു. എണ്ണ ഉത്പാദനത്തിന്റെ രണ്ടാം പാദത്തില്‍ 1 ദശലക്ഷം മുതല്‍ 1.5 ദശലക്ഷം ബാരല്‍ വരെ (ബിപിഡി) അധികമായി വെട്ടിക്കുറക്കാനും, നിലവിലുള്ള 2.1 ദശലക്ഷം ബിപിഡി നിയന്ത്രണം 2020 അവസാനം വരെ തുടരാനുമാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. എണ്ണവിലയെ പിന്തുണച്ച് യുഎസ് ക്രൂഡ് സ്റ്റോക്കുകള്‍ പുതിയ ആഴ്ചയില്‍ നേരിയ തോതില്‍ ഉയര്‍ന്നു.

എണ്ണവിലയില്‍ നേരിയ വര്‍ദ്ധന, എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല

കൊവിഡ് 19 ഭീതി; ട്വിറ്ററിന് പിന്നാലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ മൈക്രോസോഫ്റ്റുംകൊവിഡ് 19 ഭീതി; ട്വിറ്ററിന് പിന്നാലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ മൈക്രോസോഫ്റ്റും

അമേരിക്കന്‍ എണ്ണ കയറ്റുമതി ഡിസംബറിന് ശേഷം ഇതാദ്യമായാണ് പ്രതിദിനം 4 ദശലക്ഷം ബാരലിലേക്ക് ഉയരുന്നത്. ഇത് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും എണ്ണവില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ പോരാട്ടത്തില്‍ യെമന്‍ തീരത്ത് ഒരു എണ്ണ ടാങ്കര്‍ തകര്‍ന്നതായി സൗദി സ്‌റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷയ്ക്ക് കൊവിഡ് 19 -ന്റെ ആഗോള വ്യാപനം തിരിച്ചടിയായിട്ടുണ്ട്. 2008-09 സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷം, ഇതാദ്യമായാണ് ആഗോള ഉത്പാദന നേട്ടം മന്ദഗതിയിലാവുന്നതെന്ന് അന്താരാഷ്ട്ര നാണയനിധി മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ ബുധനാഴ്ച അറിയിച്ചു.

English summary

എണ്ണവിലയില്‍ നേരിയ വര്‍ദ്ധന, എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല

oil rises more than 1 percentage but less than expected rise in crude stocks
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X