ഓണം ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. എങ്കിലും ഇത്തവണത്തെ ഓണം ബംബർ ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണ്. ഇതുവരെ 32.5 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പന നടന്നു. 36 ലക്ഷം ടിക്കറ്റുകലാണ് നിലവിൽ അച്ചടിച്ചിരിക്കുന്നത്. എന്നാൽ ടിക്കറ്റിന് ആവശയക്കാർ കൂടിയതോടെ അധികമായി 4 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കാൻ ഓർഡർ നൽകിയതായി ലോട്ടറി വകുപ്പ് അറിയിച്ചു. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.
നറുക്കെടുപ്പ്
സെപ്റ്റംബർ 20നാണ് ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ്. കഴിഞ്ഞ വർഷം ഓണം ബമ്പർ വിജയികളായത് ആറുപേരാണ്. കായംകുളത്തെ ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ റോണി, രംജിം, രാജീവൻ, സുബിൻ തോമസ്, വിവേക്, രതീഷ് എന്നിവർ ചേർന്നു വാങ്ങിയ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഭാഗ്യം പരീക്ഷിക്കുന്നതിനായാണ് ഇത്തവണയും ആളുകൾ ആകാംക്ഷയോടെ ടിക്കറ്റുകൾ വാങ്ങുന്നത്.
അബുദാബി ബിഗ് ടിക്കറ്റ് വിജയി വീണ്ടും ഇന്ത്യകാരനായ 24കാരൻ
സമ്മാന തുക
കഴിഞ്ഞ വർഷം മുതൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഓണം ബംബറിന് നൽകി വരുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടിരൂപ വീതം 6 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഇതിന് പുറമേ ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് സമ്മാനങ്ങളുമുണ്ട്.
മാറ്റി വച്ച ഭാഗ്യക്കുറി നടക്കെടുപ്പ് ജൂൺ ഒന്ന് മുതൽ; ലോട്ടറി വിൽപ്പന മെയ് 18 മുതൽ ആരംഭിക്കും
ലാഭം
ഭാഗ്യക്കുറിയില്‍ നിന്നുള്ള ലാഭം പൂര്‍ണ്ണമായും ആരോഗ്യ സുരക്ഷാപദ്ധതിക്കാണ് വിനിയോഗിക്കുന്നതെന്ന് ടിക്കറ്റ് പ്രകാശനം ചെയ്തുകൊണ്ട് മന്ത്രി ഡോ ടിഎം തോമസ് ഐസക് പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ലോട്ടറി വിൽപ്പന ഇന്ന് ആരംഭിക്കും; നറുക്കെടുപ്പ് ജൂൺ രണ്ട് മുതൽ