ചില ഉൽപ്പന്നങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) സർക്കാർ വെട്ടിക്കുറച്ചിട്ടും ഈ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാത്തതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസന്റെയും പ്രാദേശിക യൂണിറ്റിന് 230.4 കോടി രൂപ പിഴ ചുമത്തി. നാഷണൽ ആന്റി-പ്രോഫിറ്ററിംഗ് അതോറിറ്റി (എൻഎഎ) ആണ് പിഴ നൽകിയത്. ഉത്തരവിൽ തിങ്കളാഴ്ച എൻഎഎ ചെയർമാൻ ബിഎൻ ശർമ്മ ഒപ്പിട്ടു.
18 ശതമാനം പലിശ സഹിതം തുക ഉപഭോക്തൃ ക്ഷേമനിധിയിൽ അടയ്ക്കാൻ യുഎസ് ആസ്ഥാനമായുള്ള കമ്പനിക്ക് മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. 2017 നവംബർ 15 മുതൽ 2018 ഡിസംബർ 31 വരെയുള്ള കണക്കുകൾ പരിശോധിച്ച്, വിശദമായി വാദം കേട്ട ശേഷമാണ് ശിക്ഷ വിധിച്ചത്.
ആദായനികുതി റിട്ടേണ്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ടോ ?
ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിക്കുറച്ചതിനെത്തുടർന്ന് ഉപയോക്താക്കൾക്ക് ഉടൻ തന്നെ ആനുകൂല്യങ്ങൾ കൈമാറണമെന്നാണ് സിജിഎസ്ടി നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ജിഎസ്ടി കുറച്ചതിന് ശേഷം വിപണിയ്ക്ക് അനുസരിച്ച് ഉത്പന്നത്തിന്റെ വില ഉയർത്താൻ കമ്പനികൾക്ക് സ്വാതന്ത്ര്യമുണ്ട്. ജിഎസ്‌ടി നിരക്ക് ആദ്യം 28 ശതമാനമായിരുന്നത് പിന്നീട് 18 ശതമാനമാക്കി കുറച്ചിരുന്നു. ഈ ഘട്ടത്തിൽ കമ്പനി നിരക്ക് കുറയ്ക്കാത്തതാണ് പിഴ ഈടാക്കാൻ കാരണം.
സമാന രീതിയിൽ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിന്റെ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകാത്തതിന് നെസ്‌ലെക്ക് 90 കോടി രൂപയുടെ പിഴ അടുത്തിടെ ചുമത്തിയിരുന്നു. സിജിഎസ്ടി നിയമത്തിലെ സെക്ഷൻ 171 (1) ലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉപഭോക്താവിന് നികുതി കുറയ്ക്കലിന്റെ ആനുകൂല്യങ്ങൾ നെസ്ലെ നിഷേധിക്കുകയും ലാഭമുണ്ടാക്കുകയും ചെയ്തതിനാൽ പിഴ നൽകാൻ കമ്പനി ബാധ്യസ്ഥമാണെന്ന് അതോറിറ്റി അന്ന് ഉത്തരവിൽ വ്യക്തമാക്കിയത്.
നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ എത്ര ബാലൻസുണ്ട്? പിഴ ലഭിക്കാതിരിക്കാൻ സൂക്ഷിക്കുക