യാത്രക്കാർക്ക് ആശ്വാസം, പാലിയേക്കര ടോൾ വിലക്ക് തുടരും, അടുത്ത വാദം സെപ്റ്റംബർ 30ന്

പൂർണമായി അറ്റകുറ്റ പണികൾ പൂർത്തിയാക്കാതെ പാലിയേക്കരയിൽ നിന്നും ടോൾ പിരിക്കരുതെന്ന് ഹൈകോടതി. ടോൾ പിരിവ് പുനരാരംഭിക്കണമെന്ന ഹർജി പരിശോധിച്ച ഹൈകോടതിയാണ് വിലക്ക് തുടരുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിപ്പിച്ചത്. സെപ്റ്റംബർ 30 ന് കേരള ഹൈക്കോടതി കേസ് പുനഃപരിശോധിക്കുമെന്ന് അറിയിച്ചു.

പാലിയേക്കരയിലെ ടോൾ നിരക്ക് നിർത്തിവച്ചുകൊണ്ട് ഓഗസ്റ്റ് 6 ന് കോടതി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബർ 22 മുതൽ ടോൾ പിരിവിന് വ്യവസ്ഥിതികളോടെ അനുമതി നൽകുമെന്നായിരുന്നു ഹൈകോടതി നേരത്തെ അറിയിച്ചത്. അതിനിടയിൽ മുരിങ്ങൂരിൽ സർവീസ് റോഡിൽ മണ്ണിടിഞ്ഞ സംഭവം ജില്ലാ കലക്ടർ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിശോധിച്ച ഹൈകോടതി ടോൾ പിരിവിനുള്ള അനുമതി നിഷേധിച്ചു. തുടർന്ന് വിഷയത്തിൽ ആഴത്തിലുള്ള പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി കലക്ടർക്ക് നിർദേശം നൽകി.

പുതുക്കിയ വ്യവസ്ഥകളോടെ ടോൾ പിരിവ് പുനരാരംഭിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എൻ‌എച്ച്‌എ‌ഐ) കരാറുകാരും അനുമതി തേടിയിട്ടുണ്ട്. നേരത്തെ ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.

പാലിയേക്കര ടോൾ വിലക്ക് തുടരും

പിരിച്ചെടുത്തത് കോടികൾ

കരാര്‍ പ്രകാരമുള്ള സുരക്ഷയും സൗകര്യങ്ങളുമൊരുക്കാതെ പാലിയേക്കര ടോള്‍ കരാര്‍ കമ്പനി 13 വര്‍ഷം കൊണ്ട് പിരിച്ചെടുത്തത് കോടികളാണ്. ദേശീയ പാത 544 ൽ ഇടപ്പള്ളി-മണ്ണുത്തി ഹൈവേയ്ക്കാണ് ടോൾ പിരിക്കുന്നത്. കഴിഞ്ഞ 13 വർഷത്തിനുള്ളിൽ ഏകദേശം 1500 കോടി രൂപയ്ക്ക് മുകളിൽ ഇവിടെ നിന്നും പരിച്ചെടുത്തു. അപകട സാധ്യതയടക്കമുള്ള വിവിധ മേഖലകള്‍ ഈ പാതയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് പരിഹരിക്കാനായി കമ്പനി ഒന്നും ചെയ്തിട്ടില്ല. ദിനംപ്രതി 42000 ത്തിനടുത്ത് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.

2022 നവംബറില്‍ നടന്ന സുരക്ഷാ ഓഡിറ്റിന്റെ റിപ്പോര്‍ട്ടില്‍ 11 ബ്ലാക്ക് സ്‌പോട്ടുള്‍പ്പെടെ അമ്പതോളം കവലകളില്‍ മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍, യു ടേണ്‍ ട്രാക്കുകള്‍, സൈന്‍ബോര്‍ഡുകള്‍ തുടങ്ങിയവയാണ് പരിഹാര നടപടികളായി കാണിച്ചിട്ടുള്ളത്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാത അതോറിറ്റിക്ക് കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തി വയ്ക്കണമെന്ന് ഉത്തരവിട്ടത്. സുഖമമായ യാത്രയ്ക്ക് വേണ്ടിയാണ് ടോൾപിരിവ്. അത് ലഭികുന്നില്ലെങ്കിൽ പിന്നെ ടോൾ കൊടുക്കുന്നതിൽ എന്താണ് അർഥം? എന്നതാണ് കോടതി ഉയർത്തിയ ചോദ്യം.

കരാർ ലംഘനത്തിന്റെ പേരിൽ കമ്പനിയെ പുറത്താക്കാൻ ദേശീയപാതാ അതോറിറ്റി നോട്ടീസ് നൽകിയിട്ടുണ്ട്‌. 2243.53 കോടിരൂപ പിഴയും ചുമത്തിയിട്ടുണ്ട്‌. ഇതിനെതിരെ കമ്പനി കോടതിയെ സമീപിച്ചിരിക്കയാണ്​. നിർമാണക്കമ്പനിയായ കെഎംസിയുടെ ഉപവിഭാഗമായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് ദേശീയപാതയിലെ ടോൾപിരിവിന്റെ ചുമതല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X