പൂർണമായി അറ്റകുറ്റ പണികൾ പൂർത്തിയാക്കാതെ പാലിയേക്കരയിൽ നിന്നും ടോൾ പിരിക്കരുതെന്ന് ഹൈകോടതി. ടോൾ പിരിവ് പുനരാരംഭിക്കണമെന്ന ഹർജി പരിശോധിച്ച ഹൈകോടതിയാണ് വിലക്ക് തുടരുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിപ്പിച്ചത്. സെപ്റ്റംബർ 30 ന് കേരള ഹൈക്കോടതി കേസ് പുനഃപരിശോധിക്കുമെന്ന് അറിയിച്ചു.
പാലിയേക്കരയിലെ ടോൾ നിരക്ക് നിർത്തിവച്ചുകൊണ്ട് ഓഗസ്റ്റ് 6 ന് കോടതി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബർ 22 മുതൽ ടോൾ പിരിവിന് വ്യവസ്ഥിതികളോടെ അനുമതി നൽകുമെന്നായിരുന്നു ഹൈകോടതി നേരത്തെ അറിയിച്ചത്. അതിനിടയിൽ മുരിങ്ങൂരിൽ സർവീസ് റോഡിൽ മണ്ണിടിഞ്ഞ സംഭവം ജില്ലാ കലക്ടർ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിശോധിച്ച ഹൈകോടതി ടോൾ പിരിവിനുള്ള അനുമതി നിഷേധിച്ചു. തുടർന്ന് വിഷയത്തിൽ ആഴത്തിലുള്ള പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി കലക്ടർക്ക് നിർദേശം നൽകി.
പുതുക്കിയ വ്യവസ്ഥകളോടെ ടോൾ പിരിവ് പുനരാരംഭിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എൻഎച്ച്‌എഐ) കരാറുകാരും അനുമതി തേടിയിട്ടുണ്ട്. നേരത്തെ ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.

പിരിച്ചെടുത്തത് കോടികൾ
കരാര്‍ പ്രകാരമുള്ള സുരക്ഷയും സൗകര്യങ്ങളുമൊരുക്കാതെ പാലിയേക്കര ടോള്‍ കരാര്‍ കമ്പനി 13 വര്‍ഷം കൊണ്ട് പിരിച്ചെടുത്തത് കോടികളാണ്. ദേശീയ പാത 544 ൽ ഇടപ്പള്ളി-മണ്ണുത്തി ഹൈവേയ്ക്കാണ് ടോൾ പിരിക്കുന്നത്. കഴിഞ്ഞ 13 വർഷത്തിനുള്ളിൽ ഏകദേശം 1500 കോടി രൂപയ്ക്ക് മുകളിൽ ഇവിടെ നിന്നും പരിച്ചെടുത്തു. അപകട സാധ്യതയടക്കമുള്ള വിവിധ മേഖലകള്‍ ഈ പാതയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് പരിഹരിക്കാനായി കമ്പനി ഒന്നും ചെയ്തിട്ടില്ല. ദിനംപ്രതി 42000 ത്തിനടുത്ത് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
2022 നവംബറില്‍ നടന്ന സുരക്ഷാ ഓഡിറ്റിന്റെ റിപ്പോര്‍ട്ടില്‍ 11 ബ്ലാക്ക് സ്‌പോട്ടുള്‍പ്പെടെ അമ്പതോളം കവലകളില്‍ മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍, യു ടേണ്‍ ട്രാക്കുകള്‍, സൈന്‍ബോര്‍ഡുകള്‍ തുടങ്ങിയവയാണ് പരിഹാര നടപടികളായി കാണിച്ചിട്ടുള്ളത്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാത അതോറിറ്റിക്ക് കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തി വയ്ക്കണമെന്ന് ഉത്തരവിട്ടത്. സുഖമമായ യാത്രയ്ക്ക് വേണ്ടിയാണ് ടോൾപിരിവ്. അത് ലഭികുന്നില്ലെങ്കിൽ പിന്നെ ടോൾ കൊടുക്കുന്നതിൽ എന്താണ് അർഥം? എന്നതാണ് കോടതി ഉയർത്തിയ ചോദ്യം.
കരാർ ലംഘനത്തിന്റെ പേരിൽ കമ്പനിയെ പുറത്താക്കാൻ ദേശീയപാതാ അതോറിറ്റി നോട്ടീസ് നൽകിയിട്ടുണ്ട്. 2243.53 കോടിരൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതിനെതിരെ കമ്പനി കോടതിയെ സമീപിച്ചിരിക്കയാണ്. നിർമാണക്കമ്പനിയായ കെഎംസിയുടെ ഉപവിഭാഗമായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് ദേശീയപാതയിലെ ടോൾപിരിവിന്റെ ചുമതല.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications