തിരുവനന്തപുരം ആസ്ഥാനമായുള്ള ആയുർവേദ കമ്പനികളിലൊന്നായ പങ്കജകസ്‌തുരി ഹെർബൽസ് സിങ്കിവീർ-എച്ച് എന്ന മരുന്ന് കൊറോണയ്ക്ക് ഫലം കാണുന്നുവെന്ന അവകാശവാദവുമായി രംഗത്ത്. ക്ലിനിക്കൽ പരീക്ഷണ ഫലങ്ങളിൽ, ഏഴ് ചേരുവകളുടെ മിശ്രിതത്തിൽ നിർമ്മിച്ച ഈ ഹെർബോ-മിനറൽ മരുന്ന് കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമാണെന്നാണ് പങ്കജ കസ്തൂരിയുടെ അവകാശവാദം.
ക്ലിനിക്കൽ പരീക്ഷണം
ക്ലിനിക്കൽ പരീക്ഷണങ്ങളെക്കുറിച്ചുള്ള ഒരു ഇടക്കാല റിപ്പോർട്ടിൽ കമ്പനി 42 രോഗികളിൽ 22 പേരെ സിങ്കിവിർ-എച്ച് ഗുളികകളും 20 പേർക്ക് പ്ലേസിബോയും (വ്യാജ ഡോസിംഗ്) നൽകിയതായി പറയുന്നു. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടി-പിസിആർ) പരിശോധനകൾക്ക് ശേഷം നാലാം ദിവസം സിങ്കിവിർ-എച്ച് ചികിത്സിച്ച 22 രോഗികളെയും ഡിസ്ചാർജ് ചെയ്തതായി കണ്ടെത്തി. കൺട്രോൾ ഗ്രൂപ്പിലെ ശേഷിക്കുന്ന 20 രോഗികൾ 5 മുതൽ 11 ദിവസം വരെ കൊവിഡ് പോസിറ്റീവ് ആയി തുടർന്നു.
കൊറോണ പ്രതിസന്ധി: വിസ്‌താര 40 ശതമാനത്തോളം ജീവനക്കാരുടെ ഡിസംബർ വരെയുള്ള ശമ്പളം വെട്ടിക്കുറച്ചു
ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ചികിത്സ
പരീക്ഷണങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ദൈനംദിന അലർജികൾ മുതൽ സ്വയം രോഗപ്രതിരോധ രോഗങ്ങൾ പോലുള്ള സങ്കീർണ്ണമായ രോഗങ്ങൾക്ക് വരെ ആയുർവേദത്തിൽ വൈവിധ്യമാർന്ന ചികിത്സാ രീതികളുണ്ട്. ആയുർവേദത്തിന് ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ചികിത്സ വികസിപ്പിക്കാമുള്ള കഴിവുണ്ടെന്ന് പങ്കജകസ്തൂരി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഹരീന്ദ്രൻ നായർ പറഞ്ഞു.
കൊറോണയ്ക്ക് ആയുർവേദ മരുന്ന്? ആളുകളെ ആശയക്കുഴപ്പത്തിലാക്കിയാൽ പതഞ്ജലിക്കെതിരെ നടപടി
മരുന്ന് അംഗീകരിച്ചാൽ
ഇതുവരെയുള്ള ഫലങ്ങൾ മികച്ചതാണെന്നും പരീക്ഷണങ്ങൾ തുടരുകയാണെന്നും കൊവിഡ്-19 നെതിരെയുള്ള രോഗപ്രതിരോധ ചികിത്സയ്ക്കായുള്ള മരുന്ന് അംഗീകരിച്ചുകഴിഞ്ഞാൽ ഫലപ്രദവും വേഗത്തിലുള്ളതുമായ വിതരണം ഉറപ്പാക്കാൻ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിങ്കിവിർ-എച്ച് ഗുളികകൾക്ക് കേരള സർക്കാരിന്റെ ലൈസൻസ് നേടിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, സിഎസ്‌ഐആർ-എൻഐഎസ്ടി എന്നിവിടങ്ങളിൽ മനുഷ്യകോശങ്ങൾക്ക് സൈറ്റോടോക്സിസിറ്റി പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
മാസ്കിനും ആഡംബരം ഒട്ടും കുറയ്ക്കേണ്ട, 3 ലക്ഷം രൂപയുടെ സ്വർണ മാസ്കുമായി യുവാവ്
ആയുഷ് മന്ത്രാലയത്തിന് സമർപ്പിച്ചു
ആധുനിക വൈദ്യശാസ്ത്രത്തിലെ ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾക്ക് സമാനമായാണ് ക്ലിനിക്കൽ ട്രയൽ നടത്തുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങളും രക്തപരിശോധനകളും പൂർത്തിയാക്കിയ ശേഷം ഫലങ്ങൾ പ്രസിദ്ധീകരിക്കും. 5 അംഗ സ്വതന്ത്ര പിയർ ഡാറ്റാ മോണിറ്ററിംഗ് കമ്മിറ്റി (ഡിഎംസി) വിദഗ്ധർ ഇടക്കാല ക്ലിനിക്കൽ പരിശോധനാ ഫലങ്ങൾ വിലയിരുത്തി, ആയുർവേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
പങ്കജകസ്തൂരി
1988 ൽ ഡോ. ഹരീന്ദ്രൻ നായർ ആരംഭിച്ച പങ്കജകസ്തൂരി ഇപ്പോൾ 400 ഓളം ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്നുണ്ട്. ഗുരുതരമായ ശ്വാസതടസ്സം ഒഴിവാക്കുന്നതിനായി 'ബ്രീത്ത് ഈസി', സന്ധിവേദന ഒഴിവാക്കാനുള്ള മരുന്നായ 'ഓർത്തോഹെർബ്' തുടങ്ങിയ ഓവർ ദി കൌണ്ടർ (ഒടിസി) ഉൽപ്പന്നങ്ങൾ പങ്കജകസ്തൂരിയുടെ ജനപ്രിയ ബ്രാൻഡുകളാണ്.