രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്. കഴിഞ്ഞവര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി വില്‍പ്പനയില്‍ 49.59 ശതമാനം ഇടിവ് സംഭവിച്ചു. വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാമാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. മാന്ദ്യവും തുടര്‍ന്നെത്തിയ കൊറോണ മഹാമാരിയും ഇന്ത്യന്‍ വാഹന വിപണിയുടെ ആണിക്കല്ല് ഇളക്കിയതായി സിയാമിന്റെ റിപ്പോര്‍ട്ട് പറയുന്നു.

നിലവില്‍ ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ്, വോള്‍വോ ഓട്ടോ തുടങ്ങിയ കമ്പനികളുടെ വില്‍പ്പന വിവരങ്ങള്‍ ലഭ്യമല്ല. ടാറ്റ മോട്ടോര്സിന്റെയാകട്ടെ, ത്രൈമാസ വില്‍പ്പന കണക്കുകളാണ് കമ്പനി ലഭ്യമാക്കിയിരിക്കുന്നതും. ഇവ അടിസ്ഥാനപ്പെടുത്തിയാണ് സിയാം പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് 58 ശതമാനമാണ് പാസഞ്ചര്‍ കാര്‍ വില്‍പ്പന ഇടിഞ്ഞത്. പോയമാസം 55,497 യൂണിറ്റുകള്‍ മാത്രമേ നിര്‍മ്മാതാക്കള്‍ എല്ലാവരും ചേര്‍ന്ന് വിറ്റുള്ളൂ. ഇരുചക്ര വാഹന വില്‍പ്പനയും ഇത്തവണ ഇടിഞ്ഞതായി സിയാം സിയാം റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. 39 ശതമാനം ഇടിവാണ് ഇരുചക്ര വാഹന വിപണി നേരിടുന്നത്. കയറ്റുമതിയിലും ചിത്രം വ്യത്യസ്തമല്ല. ജൂണില്‍ പാസഞ്ചര്‍ വാഹനങ്ങളുടെയും മുചക്ര, ഇരുചക്ര വാഹനങ്ങളുടെയും കയറ്റുമതി യഥാക്രമം 56.31 ശതമാനം, 34.98 ശതമാനം, 34.25 ശതമാനം എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തി.

തുറമുഖങ്ങളില്‍ ചരക്കുകള്‍ ഇറക്കാനെടുക്കുന്ന കാലതാമസം രാജ്യത്തെ വാഹന നിര്‍മ്മാണത്തെ സാരമായി ബാധിക്കുന്നുണ്ട്. നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം സിയാം മുന്നോട്ടുവെച്ചു. ജൂണ്‍ 30 -ന്് അവസാനിച്ച പാദത്തില്‍ ആകെ മൊത്തം 1.53 ലക്ഷം പാസഞ്ചര്‍ വാഹനങ്ങള്‍ മാത്രമാണ് രാജ്യത്ത് വിറ്റുപോയത്. വില്‍പ്പന ഇടിവ് 78.43 ശതമാനം.
പോയമാസം കാര്‍ വില്‍പ്പന മാത്രം നോക്കിയാല്‍ മാരുതിയും ഹ്യുണ്ടായിയും ടാറ്റയുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. പോയമാസം 51,274 കാറുകളാണ് മാരുതി ഇന്ത്യയില്‍ വിറ്റത്. ആള്‍ട്ടോ (7,298 യൂണിറ്റ്), വാഗണ്‍ആര്‍ (6,972 യൂണിറ്റ്), ഡിസൈര്‍ (5,834 യൂണിറ്റ്) മോഡലുകള്‍ കമ്പനിക്ക് തുണയായി. ഇതേസമയം നിരയിലെ മറ്റു മോഡലുകളും ഒട്ടും പിന്നിലല്ല. സെലറിയോ, വിറ്റാര ബ്രെസ്സ, സ്വിഫ്റ്റ്, ബലെനോ കാറുകള്‍ 4,000 -ത്തില്‍പ്പരം യൂണിറ്റുകളുടെ വില്‍പ്പന വരിച്ചത് കാണാം.
പതിവുപോലെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായി. പോയമാസം ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ 21,320 കാറുകള്‍ രാജ്യത്ത് വിറ്റു. കമ്പനി അടുത്തിടെ അവതരിപ്പിച്ച പുതുതലമുറ ക്രെറ്റയാണ് ഹ്യുണ്ടായി നിരയിലെ സൂപ്പര്‍ഹിറ്റ്. 7,209 ക്രെറ്റ യൂണിറ്റുകള്‍ ജൂണില്‍ വിറ്റുപോയി. ടാറ്റയുടെ കാര്യമെടുത്താല്‍ 11,419 യൂണിറ്റുകളാണ് ജൂണില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വിറ്റത്. ടിയാഗൊയുടെ മാത്രം 4,069 യൂണിറ്റുകള്‍ കഴിഞ്ഞ മാസം ടാറ്റ വിറ്റു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications