വന്ദേ ഭാരത് വിമാനങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് പ്രവേശനമില്ലെന്ന് യുഎഇ
ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ ആസ്ഥാനമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയ്ക്ക് (യുഎഇ) വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ ഇന്ത്യയിൽ നിന്ന് യാത്രക്കാരെ എത്തിക്കരുതെന്ന് നിർദ്ദേശം നൽകി. യുഎഇ സർക്കാരിന്റെ പ്രത്യേക അംഗീകാരമില്ലാതെ ആരെയും യുഎഇയിലേയ്ക്ക് എത്തിക്കരുതെന്നാണ് നിർദ്ദേശം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിലാണ് ജൂൺ 23 മുതൽ യുഎഇയിലേക്ക് യാത്രക്കാരെ എത്തിക്കുന്നത് അനുവദനീയമല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
പ്രത്യേകത അനുമതി
സാധുവായ റെസിഡൻസി പെർമിറ്റോ വർക്ക് പെർമിറ്റോ കൈവശമുള്ള യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അല്ലെങ്കിൽ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി, ഫോറിനേഴ്‌സ് അഫയേഴ്‌സ് എന്നിവയിൽ നിന്ന് രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിന് അംഗീകാരമുള്ള ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാർക്കും ഇപ്പോൾ യുഎഇയിൽ നിന്ന് പ്രത്യേക അനുമതികൾ ആവശ്യമാണ്. ന്യൂഡൽഹിയിലെ എംബസിയും യുഎഇയുടെ വിദേശകാര്യ മന്ത്രാലയവും പ്രത്യേക അനുമതി നൽകിയെങ്കിൽ മാത്രമേ വന്ദേ ഭാരത് വിമാനങ്ങളിൽ ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യത്തേക്ക് പോകാൻ സാധിക്കൂ.
ദുബായിലേയ്ക്ക്
വിനോദ സഞ്ചാര കേന്ദ്രമായ ദുബായ് ജൂലൈ 7 ന് സന്ദർശകർക്കായി വീണ്ടും തുറക്കും. മാർച്ച് 25 മുതൽ ദുബായിലേയ്ക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. എന്നിരുന്നാലും, എല്ലാ ടൂറിസ്റ്റുകളുടെയും കോവിഡ് -19 പരിശോധനാ ഫലം നെഗറ്റീവ് എന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ ദുബായിൽ എത്തുമ്പോൾ വിമാനത്താവളങ്ങളിൽ നിർബന്ധിത പിസിആർ പരിശോധനയ്ക്ക് വിധേയമാകണം.
അമേരിക്കൻ വിമാനക്കമ്പനികളെ ഒഴിവാക്കി
വന്ദേ ഭാരത് മിഷനിൽ നിന്ന് അമേരിക്കൻ വിമാനക്കമ്പനികളെ ഒഴിവാക്കി വിവേചനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് യുഎസ് ഗതാഗത വകുപ്പ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ സർവ്വീസ്
വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി വന്ദേ ഭാരത് മിഷന്റെ (വിബിഎം) കീഴിൽ 750 വിമാനങ്ങൾ കൂടി സർവീസ് നടത്താൻ സർക്കാർ അനുമതി നൽകുന്നതായി സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് മിഷന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ, ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ലിമിറ്റഡും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും മാത്രമാണ് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ അനുവദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സ്വകാര്യ കമ്പനികൾക്കും സർവ്വീസ് നടത്താൻ അനുമതി ലഭിച്ചു.


Click it and Unblock the Notifications


