കെവൈസി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ മറവിൽ പേയ്‌മെന്റ് ആപ്ലിക്കേഷനായ പേടിഎം ഉപയോക്താവിൽ നിന്ന് പണം തട്ടിയെടുത്ത സംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടി. ജാർഖണ്ഡിലെ ജംതാര ജില്ലയിൽ നിന്നുള്ള സംഘത്തിലെ മറ്റ് അംഗങ്ങളെ അന്വേഷിച്ചു വരികയാണെന്ന് മുംബൈ ഡി.ബി മാർഗ് പോലീസ് അറിയിച്ചു. നർഷി സുതർ (23), നന്ദകിഷോർ സുതർ (26), പുക്രാജ് സുതർ (36) എന്നിവരാണ് അറസ്റ്റിലായത്.
പരാതിക്കാരൻ
കഴിഞ്ഞ മാസം അജ്ഞാത നമ്പറിൽ നിന്ന് തനിക്ക് ഒരു സന്ദേശം ലഭിച്ചതായി പരാതിക്കാരനായ അനിൽ ഷാ (73) പോലീസിനോട് പറഞ്ഞു. തന്റെ പേടിഎം അക്കൌണ്ടിന്റെ കെവൈസി അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും അങ്ങനെ ചെയ്തില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ആകുമെന്നുമുള്ള മുന്നറിയിപ്പാണ് ഇയാൾക്ക് ലഭിച്ചത്.
എച്ച്‌ഡിഎഫ്‌സി, പേടിഎം എന്നിവ വഴി ഫാസ്‌ടാഗ് വാങ്ങുന്നതും റീചാർജ് ചെയ്യുന്നതും എങ്ങനെ?
തട്ടിപ്പ് നടത്തിയത് ഇങ്ങനെ
സന്ദേശത്തിൽ നൽകിയിരിക്കുന്ന നമ്പറിലേക്ക് ഷാ വിളിച്ചു. തുടർന്ന് തന്റെ മൊബൈലിൽ 'ടീം വ്യൂവർ ആപ്പ്' ഡൌൺലോഡ് ചെയ്യാനും പേടിഎം അക്കൗണ്ടിൽ നിന്ന് ഏതെങ്കിലും നമ്പറിലേക്കും ഒരു രൂപ അയയ്ക്കാനും തട്ടിപ്പുകാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. റാക്കറ്റിന്റെ സൂത്രധാരൻ എന്ന് വിശ്വസിക്കപ്പെടുന്ന മറ്റേ അറ്റത്തുള്ള വ്യക്തി തന്റെ പേടിഎം ഐഡിയും പാസ്‌വേഡും ആക്‌സസ്സുചെയ്‌തുവെന്ന് മനസിലാക്കാതെ ഷാ നിർദ്ദേശങ്ങൾ പാലിച്ചു. കോൾ അവസാനിപ്പിക്കുന്നതിന് മുമ്പ് 1.72 ലക്ഷം രൂപയുടെ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർ പിൻവലിച്ചിരുന്നു.
പ്രതികൾ
പ്രധാന പ്രതികൾ പിൻവലിച്ച തുകയിൽ നിന്ന് 50,000 രൂപ വിലവരുന്ന ബിഗ് ബസാർ ക്യാഷ് വൗച്ചറുകൾ വാങ്ങിയതായും വാട്ട്‌സ്ആപ്പ് വഴി ഈ വൗച്ചറുകൾ നർഷി, നന്ദകിഷോർ, പുക്രാജ് എന്നിവർക്ക് അയച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൂവരും ഈ വൗച്ചറുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകൾ വാങ്ങി ലോവർ പരേൽ, ഗ്രാന്റ് റോഡ് പ്രദേശങ്ങളിൽ വിറ്റുവെന്നും പൊലീസ് കണ്ടെത്തി. പ്രധാന പ്രതി ജംതാരയിലാണ് താമസിക്കുന്നതെന്നും പിടിയിലാവർ പോലീസിനോട് പറഞ്ഞു.
പേടിഎമ്മിലും പിരിച്ചുവിടൽ, ജോലി പോകുന്നത് 500ഓളം പേർക്ക്
നിരവധി തട്ടിപ്പുകൾ
ഒരേ തരത്തിലുള്ള ഇത്തരം തട്ടിപ്പുലൂടെ സംഘം നൂറുകണക്കിന് ആളുകളെ വഞ്ചിച്ചിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞു. ബിഗ് ബസാർ വൗച്ചറുകളിലൂടെ വാങ്ങിയ 70 മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പോലീസ് കണ്ടെത്തി. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ആകെ 2.22 ലക്ഷം രൂപ ഉണ്ടായിരുന്നു. ജനുവരി 20 വരെ കോടതി ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ആദ്യമായി വിമാനത്തിൽ പറക്കുന്നവർക്ക് 1500 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ