ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങി പേടിഎം. ജൂനിയർ ലെവലിലും മധ്യനിരയിലുമുള്ള 500 ഓളം പേരെയാണ് പിരിച്ചുവിടുന്നത്. കെവൈസി, ഒ2ഒ, റീട്ടെയ്ൽ, ട്രാൻസ്പോർട്ടേഷൻ വിഭാഗത്തിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഒരു ബില്യൺ ഡോളർ സമാഹരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതിന് തൊട്ട് പിന്നാലെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. ആകെയുള്ള ജീവനക്കാരിൽ അഞ്ച് ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്.
പല സംസ്ഥാനങ്ങളിലെയും തലവന്മാരോടും ജൂനിയർ മാനേജർമാരോടും ടീം ലീഡർമാരോടും ജോലി രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം. രാജിവയ്ക്കുന്നവർക്ക് രണ്ട് മാസത്തെ വേതനം നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

കമ്പനിയുടെ ചെലവ് ചുരുക്കൽ പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമാണ് കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. രാജ്യമൊട്ടാകെയുള്ള ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ജീവനക്കാർക്ക് അവരുടെ സോഫ്റ്റ്വെയർ ആക്സസ്, പാസ്‌കോഡുകൾ, മറ്റ് ആസ്തികൾ എന്നിവ കമ്പനിക്ക് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപകരായ സോഫ്റ്റ് ബാങ്ക്, അലിബാബ എന്നിവരുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണത്തിനായി പേടിഎം ഒരു ബില്യൺ ഡോളർ സമാഹരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വികസനം. പേടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിലേക്കാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല് 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications