ദില്ലി: വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിർണ്ണായക പരിഷ്കാരങ്ങൾ പ്രാബല്യത്തിലേക്ക്. രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന മോട്ടോർവാഹന വരുപ്പ് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം പുതിയ വാഹനങ്ങൾ ഷോറൂമിൽ നിന്ന് ഇറക്കുന്നതിന് മുമ്പ് തന്നെ സ്ഥിരം രജിസ്ട്രേഷൻ നൽകും. കുടാതെ അതി സുരക്ഷാ നമ്പർ പ്ലേറ്റും ഇതിനൊപ്പം നൽകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് മോട്ടോർ വാഹന വകുപ്പ് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ നിർദേശം ഇതോടെ പ്രാബല്യത്തിൽ വരുത്തുകയായിരുന്നു. വ്യാഴാഴ്ച മുതൽ തന്നെ ഈ നിർദേശം പ്രാബല്യത്തിൽ വരികയും ചെയ്യും.
ഡീലർമാരിൽ നിന്ന് പിഴ
പുതിയ ഉത്തരവ് രാജ്യത്ത് പ്രാബല്യത്തിൽ വരുന്നതോടെ നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ ഡീലർമാരിൽ നിന്ന് വലിയ തുക തന്നെ പിഴയായി ഈടാക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിന്റെ പത്ത് വർഷത്തെ റോഡ് നികുതിയ്ക്ക് തുല്യമായ തുകയാണ് പിഴയിനത്തിൽ ഈടാക്കുക. ഓരോ ഷോറൂമുകളിൽ നിന്നും പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഓൺലൈനായിട്ടാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷ നൽകേണ്ടതെന്നും ചട്ടമുണ്ട്.
താൽപ്പര്യ പത്രം
ഓരോ വാഹനത്തിന്റെയും റോഡ് നികുതി, രജിസ്ട്രേഷൻ ഫീസ് എന്നിവ അടച്ച ശേഷമാണ് ഇൻഷുറൻസ് എടുക്കേണ്ടത്. ഇവയ്ക്ക് അനുസരിച്ച് അതിസുരക്ഷാ നമ്പർ പ്ലേറ്റ് വാഹനത്തിൽ ഘടിപ്പിച്ച ശേഷം മാത്രമേ വാഹനം ഉമടകൾക്ക് കൈമാറാവൂ എന്നാണ് ചട്ടം. മറ്റുള്ള അപേക്ഷകളിൽ ഉടൻതന്നെ രജിസ്ട്രേഷൻ നമ്പറുകളും നൽകും. എന്നാൽ ഫാൻസി നമ്പർ ആവശ്യമുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ട് താൽപ്പര്യ പത്രവും ഇതോടൊപ്പം സമർപ്പിക്കണം. അതേ സമയം ഓരോ ദിവസവും വൈകിട്ട് നാല് മണിക്ക് മുമ്പ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അതാത് ദിവസം തന്നെ നമ്പർ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ചട്ടം ഇങ്ങനെ
ഇതോടെ ഉടൻ തന്നെ ഡീലർമാർക്ക് രജിസ്ട്രേഷൻ നമ്പർ ലഭിക്കും ഈ നമ്പർ അനുസരിച്ച് അതി സുരക്ഷാ നമ്പർ പ്ലേറ്റ് വാഹനത്തിൽ ഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. പുതിയ വാഹനം വാങ്ങുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം മാത്രമേ വാഹനം ഉടമയ്ക്ക് കൈമാറാൻ പാടുള്ളൂവെന്നാണ് ചട്ടം. എന്നാൽ ഫാൻസി നമ്പറാണ് ആവശ്യപ്പെടുന്നതെങ്കിൽ ആറ് മാസത്തിന് ശേഷമാണ് ലഭിക്കുക. അതുവരെ താൽക്കാലിക നമ്പർ അനുവദിച്ച് ഉപയോഗിക്കാൻ സാധിക്കും.
തപാൽ മാർഗ്ഗം
ഓൺലൈൻ ലേലത്തിൽ നമ്പർ എടുക്കുന്നത് വരെ വാഹനം എടുക്കുന്നവർ ഈ സമയത്ത് ഷോറൂമിൽ തുടരും. അതേ സമയം ലേലത്തിൽ പരാജയപ്പെട്ട് നമ്പർ വേണ്ടെന്ന് വെച്ചാൽ ഇക്കാര്യം കൃത്യമായി മോട്ടോർ വാഹന വകുപ്പിനെ അറിയിക്കുകയും വേണം. ഇത്തരം സാഹചര്യത്തിൽ നിലവിലെ ശ്രേണിയിലുള്ള വാഹനത്തിന്റെ നമ്പറാണ് അനുവദിക്കുക. തുടർന്ന് തപാൽ മാർഗ്ഗം വാഹന ഉടമയ്ക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അയച്ച് നൽകും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications