എണ്ണക്കമ്പനികൾ ഞായറാഴ്ച വീണ്ടും എല്ലാ മെട്രോ നഗരങ്ങളിലും ഇന്ധന വില വർദ്ധിപ്പിച്ചു. ഇതിന്റെ ഫലമായി 21 പൈസയും, 31 പൈസയുമാണ് പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധിച്ചിരിക്കുന്നത്. വില വർദ്ധനവ് തുടരുന്നതിനിടെ ശനിയാഴ്ച പെട്രോൾ നിരക്ക് 82 രൂപ മറികടന്നിരുന്നു. ഡീസൽ വില തലസ്ഥാന നഗരത്തിൽ 72 രൂപ മറികടന്നു. ഇന്ന് ഡൽഹിയിലെ ഉപഭോക്താക്കൾക്ക് പെട്രോളിന് ലിറ്ററിന് 82.34 രൂപ നൽകേണ്ടി വരും. ഒരു ലിറ്റർ ഡീസലിന് 72.42 രൂപയാണ് വില.
കേരളത്തിലെ ഇന്നത്തെ ഇന്ധന വില
ഇന്ധന വില ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്, ഇത് സംസ്ഥാന സർക്കാർ ചുമത്തുന്ന മൂല്യവർദ്ധിത നികുതിയെ (വാറ്റ്) ആശ്രയിച്ചിരിക്കും. കേരളത്തൽ ഇന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 28 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 82.33 രൂപയും ഡീസലിന് 76.13 രൂപയും ആയി. 2020 നവംബർ 29 ന് രാജ്യത്തെ അഞ്ച് മെട്രോകളിലെ പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ പരിശോധിക്കാം.
പെട്രോൾ വില
- ഡൽഹി - 82.34 രൂപ
- മുംബൈ - 89.02 രൂപ
- ചെന്നൈ - 85.31 രൂപ
- കൊൽക്കത്ത - 83.87 രൂപ
- ബംഗളൂരു - 85.09 രൂപ
ഡീസൽ വില
- ഡൽഹി - 72.42 രൂപ
- മുംബൈ - 78.97 രൂപ
- ചെന്നൈ - 77.84 രൂപ
- കൊൽക്കത്ത - 75.99 രൂപ
- ബംഗളൂരു - 76.77 രൂപ
10 ദിവസത്തിനുള്ളിൽ
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 1.28 രൂപയും ഡീസൽ നിരക്ക് 1.96 രൂപയും ഉയർന്നു. സെപ്റ്റംബർ 22 മുതൽ പെട്രോളും ഒക്ടോബർ 2 മുതൽ ഡീസൽ നിരക്കും മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. നവംബർ 20 മുതൽ ഇന്ധന കമ്പനികൾ വാഹന ഇന്ധനങ്ങളുടെ നിരക്ക് പരിഷ്കരിക്കാൻ തുടങ്ങി.
ഇളവേളയ്ക്ക് ശേഷം
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) 2020 നവംബർ 20 മുതലാണ് പെട്രോളിയം ഉൽപന്നങ്ങളുടെ റീട്ടെയിൽ നിരക്ക് പരിഷ്കരിക്കാൻ തുടങ്ങിയത്. പെട്രോൾ വില പരിഷ്കരണത്തിലെ 58 ദിവസത്തെ ഇടവേളയും ഡീസൽ നിരക്കിന്റെ 48 ദിവസത്തെ ഇടവേളയ്ക്കും ശേഷമാണ് നിരക്ക് വർദ്ധനവ്.
വില പരിഷ്കരണം
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയാണ് ഇന്ത്യയിലെ മൂന്ന് പ്രധാന എണ്ണ വിപണന കമ്പനികൾ. എണ്ണ വിപണന കമ്പനികൾ ദിനംപ്രതി പെട്രോൾ, ഡീസൽ നിരക്കുകൾ പരിഷ്കരിക്കും. ആഗോള മാനദണ്ഡവും ഡോളർ രൂപ വിനിമയ നിരക്കും അനുസരിച്ചാണ് പെട്രോളിയം വിലകൾ പരിഷ്കരിക്കുന്നത്.


Click it and Unblock the Notifications