സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വിലയുദ്ധം മൂലം 2016 ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് ക്രൂഡ് ഓയിൽ വില താഴ്ന്നു. ഇതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ യഥാക്രമം ലിറ്ററിന് 30 പൈസയും ലിറ്ററിന് 25 പൈസയും കുറഞ്ഞു. ഈ ആഴ്ച്ച ഇന്ധന വിലയിൽ ഈ പ്രവണത തുടരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
കേരളത്തിലെ വില
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 31 പൈസ കുറഞ്ഞ് 73.721 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസല്‍ വിലയില്‍ 27 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 67.946 രൂപയിലാണ് ഡീസല്‍ വ്യാപരം നടക്കുന്നത്.
പ്രധാന നഗരങ്ങളിലെ വില
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 70.29 രൂപയും ഡീസലിന് ലിറ്ററിന് 63.01 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 75.99 രൂപയും ഡീസൽ ലിറ്ററിന് 65.97 രൂപയ്ക്കുമാണ് വിൽക്കുന്നത്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 73.02 രൂപ വില വരും ഡീസലിന് ഇപ്പോൾ ലിറ്ററിന് 66.48 രൂപയുമാണ് വില. ബെംഗളൂരുവിൽ പെട്രോൾ വില 72.70 രൂപയും ഡീസൽ വില 65.16 രൂപയുമാണ്. ഹൈദരാബാദിൽ പെട്രോളിന് 74.72 രൂപയും ഡീസലിന് 68.60 രൂപയുമാണ് നിരക്ക്.
കാരണങ്ങൾ
ഫെബ്രുവരി 27 ന് ശേഷമുള്ള ഇടിവിൽ 2020 ൽ ഇതുവരെ ഇന്ധന നിരക്ക് ലിറ്ററിന് 5 രൂപ കുറഞ്ഞു. പെട്രോൾ, ഡീസൽ വില ഇപ്പോൾ 8-9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. നിലവിലെ റീട്ടെയിൽ വിലകൾ ഇന്നലത്തെ ക്രൂഡ് ഓയിൽ നിരക്കിന്റെ 30% ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്നുണ്ടായതല്ല. കാരണം എണ്ണ വിപണന കമ്പനികൾ അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കുകളുടെ 15 ദിവസത്തെ ശരാശരി കണക്കിലെടുത്താണ് വില നിശ്ചയിക്കുന്നത്. എണ്ണ, കറൻസി വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോൾ, ഇന്ധനവിലയിലെ വർദ്ധനവോ കുറവോ ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്തംഭനാവസ്ഥയിലാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വിലയുദ്ധം
ക്രൂഡ് ഓയിൽ വില ഇന്നലെ 25 ശതമാനം ഇടിഞ്ഞെങ്കിലും ഇന്ന് 6 ശതമാനം വില വർദ്ധിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ആവശ്യകത കുറഞ്ഞുകൊണ്ടിരിക്കെ, സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വിലയുദ്ധമാണ് ഇന്നലെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയാൻ കാരണം. 1991 ലെ ഗൾഫ് യുദ്ധത്തിനുശേഷം വിപണിയിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് ഇന്നലെയുണ്ടായത്.
ബ്രെൻറ് ക്രൂഡ്
ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 2.30 ഡോളർ അഥവാ 6.9 ശതമാനം ഉയർന്ന് 36.302 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 1.87 ഡോളർ അഥവാ 6 ശതമാനം ഉയർന്ന് 33.00 ഡോളറിലെത്തി. ക്രൂഡ് ഓയിൽ നിരക്കിനനുസരിച്ച് ഇന്ധനവില കുറയ്ക്കാത്തതിന് കേന്ദ്രത്തിൽ പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിച്ചു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications