ഇന്ത്യയില്‍ ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍. ബുധനാഴ്ച്ച എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില പുതുക്കിയ പശ്ചാത്തലത്തില്‍ രാജസ്താനില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് വില 100 രൂപ കടന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതമാണ് എണ്ണക്കമ്പനികള്‍ ബുധനാഴ്ച്ച കൂട്ടിയത്. ഇതോടെ ദില്ലിയില്‍ പെട്രോള്‍ വില ലിറ്ററിന് 86.30 രൂപയായി. മുംബൈയില്‍ പെട്രോള്‍ വില 93 രൂപയോട് അടുത്തിട്ടുണ്ട്.
രാജസ്താനിലെ മിക്ക നഗരങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 93 രൂപ പിന്നിട്ടുകഴിഞ്ഞു. രാജസ്താനിലെ ശ്രീഗംഗാനഗറില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 101 രൂപ രേഖപ്പെടുത്തി. സാധാരണ പെട്രോളിന് ഇവിടെ വില 98.40 രൂപയാണ്.
ഇന്ത്യയില്‍ ഇന്ധന നികുതി ഏറ്റവും കൂടുതല്‍ ചുമത്തുന്ന സംസ്ഥാനമാണ് രാജസ്താന്‍. സംസ്ഥാന നികുതിക്ക് പുറമെ പ്രാദേശിക വില്‍പ്പന നികുതിയും മൂല്യവര്‍ധിത നികുതിയും ചേരുമ്പോഴാണ് പെട്രോള്‍, ഡീസല്‍ വില നഗരങ്ങള്‍ തോറും വ്യത്യാസപ്പെടുന്നത്.
വ്യാഴാഴ്ച്ച കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 86.81 രൂപയാണ് വില (കണ്ണൂര്‍); ഡീസല്‍ ലിറ്ററിന് വില 81.02 രൂപയും. നികുതി മുന്‍നിര്‍ത്തി 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വില കൂടിയത്. മറ്റു പ്രധാന നഗരങ്ങളെടുത്താല്‍ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 86.25 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് യഥാക്രമം 88 രൂപയും 82.12 രൂപയുമായി കൂടി.
നിലവില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍ വില കുതിച്ചുയരുകയാണ്. എണ്ണക്കമ്പനികള്‍ ഇന്ധനവില പുതുക്കുന്നത് തുടര്‍ന്നാല്‍ മിക്ക നഗരങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടക്കും. ഡീസല്‍ വിലയുടെ ചിത്രവും മറ്റൊന്നല്ല. രാജ്യത്തുടനീളം ഡീസല്‍ വിലയും കാര്യമായി വര്‍ധിക്കുകയാണ്. ദില്ലിയില്‍ ഡീസല്‍ ലിറ്ററിന് 76.23 രൂപയായി വില; മുംബൈയില്‍ 83 രൂപയും.
നിലവില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാജസ്താനിലാണ് ഏറ്റവും ഉയര്‍ന്ന ഡീസല്‍ നിരക്ക് പ്രാബല്യത്തിലുള്ളത്. ജയ്പൂരില്‍ ഡീസല്‍ ലിറ്ററിന് 85.60 രൂപ വില രേഖപ്പെടുത്തി. ശ്രീഗംഗാനഗറില്‍ ഡീസല്‍ വില 90 രൂപയോട് അടുത്തുകഴിഞ്ഞു.
ഇന്ധനവിലയും നികുതിയും
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില ഉയരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ അനുദിനം ഇന്ധനവില പുതുക്കുന്നത്. ജനുവരി ആറിന് ശേഷം ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐഓസി), ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്താന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നീ കമ്പനികള്‍ പ്രതിദിനം എണ്ണവില പുതുക്കുന്നുണ്ട്.
ഈ മാസം ഇതുവരെ പെട്രോളിന് 2.5 രൂപയും ഡീസലിന് 2.6 രൂപയും വിലവര്‍ധിച്ചു. നേരത്തെ, 2018 ഒക്ടോബര്‍ 4 -നായിരുന്നു ഇന്ത്യയില്‍ ഇന്ധനവില കത്തിക്കയറിയത്. അന്ന് വിലനിയന്ത്രിക്കാനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 1.50 രൂപയോളം കേന്ദ്രം വെട്ടിക്കുറയ്ക്കുകയുണ്ടായി. എന്നാല്‍ ഇത്തവണ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നാണ് സൂചന. കൊവിഡ് ഭീഷണിയില്‍ സമ്പദ്ഘടന തളര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ വരുമാനം കൂട്ടാനുള്ള ആലോചനയിലാണ് കേന്ദ്രം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications