ജനങ്ങളുടെ 'നടുവൊടിച്ച്' പെട്രോള്‍, ഡീസല്‍ വില; സംസ്ഥാനത്തെ പുതിയ നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ വീണ്ടും കൂടി. കേരളത്തില്‍ പെട്രോള്‍ ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 38 പൈസയുമാണ് വെള്ളിയാഴ്ച്ച വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ ലീറ്ററിന് 88.28 രൂപയും ഡീസല്‍ ലീറ്ററിന് 82.66 രൂപയുമായി പുതിയ നിരക്ക്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില കൂടിയിട്ടുണ്ട്.

നിരക്കുകൾ

ദില്ലിയില്‍ 88.14 രൂപയാണ് പെട്രോള്‍ വില; ഡീസല്‍ വില 78.38 രൂപ. മുംബൈയില്‍ പെട്രോള്‍ ലീറ്റര്‍ വില 94.64 രൂപ തൊട്ടു. ഡീസലാകട്ടെ, ലീറ്ററിന് 85.32 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കും രേഖപ്പെടുത്തി. ചെന്നൈയില്‍ പെട്രോളിന് 90.44 രൂപയും ഡീസലിന് 85.52 രൂപയുമാണ് നിരക്ക്.

ബെംഗളൂരുവില്‍ ഇന്ധവില പെട്രോളിന് 91.09 രൂപയും ഡീസലിന് 83.09 രൂപയുമായി ഉയര്‍ന്നു. പെട്രോളിനും ഡീസലിനും സംസ്ഥാനങ്ങള്‍ ചുമത്തുന്ന അധിക നികുതിയാണ് നിരക്കുകള്‍ വ്യത്യാസപ്പെടാന്‍ കാരണം.

വിലവർധനവ്

എന്തായാലും പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താനായി കേന്ദ്രം എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ബുധനാഴ്ച്ച രാജ്യസഭയില്‍ അറിയിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ധിച്ചതാണ് ഇന്ത്യയിലും വില ഉയരാന്‍ കാരണം. ഈ വര്‍ഷം ഇതുവരെ 15 തവണ രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിട്ടുണ്ട്; പെട്രോളിന് 4.14 രൂപയും ഡീസലിന് 4.16 രൂപയും കൂടി.

അന്ന്

ഏറ്റവുമൊടുവിലായി ഇന്ധനവിലയില്‍ സംഭവിച്ച വില പുതുക്കല്‍ പെട്രോള്‍, ഡീസല്‍ നിരക്ക് സര്‍വകാല റെക്കോര്‍ഡിലേക്ക് പിടിച്ചുയര്‍ത്തുകയാണ്. 2018 ഒക്ടോബര്‍ നാലിനായിരുന്നു ഈ വിലനിലവാരത്തിനടുത്ത് ഇന്ധനവില മുന്‍പ് എത്തിയത്. അന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് വില 80 ഡോളറായിരുന്നുവെന്ന് പ്രത്യേകം ഓര്‍മിക്കണം.

സെസ്

ഇപ്പോള്‍ അസംസ്‌കൃത എണ്ണവില ബാരലിന് 58 ഡോളറാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി നിരക്ക് കുത്തനെ നിലനിര്‍ത്തുന്നതാണ് പെട്രോള്‍, ഡീസല്‍ വില നിലവാരം കുറയാത്തതിന് കാരണം. അടുത്ത സാമ്പത്തിക വര്‍ഷം പെട്രോളിനും ഡീസലിനും കാര്‍ഷിക വികസന സെസ് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മറ്റു മാർഗ്ഗമില്ല

ഡിസംബറില്‍ ലിറ്ററിന് 84 രൂപയെന്ന മുന്‍ റെക്കോര്‍ഡ് പെട്രോള്‍ തിരുത്തേണ്ടതായിരുന്നു. എന്നാല്‍ ഡിസംബര്‍ ഏഴിന് പെട്രോള്‍ നിരക്ക് 83.71 എന്ന വിലനിലവാരത്തില്‍ നിശ്ചലമായി. പിന്നീട് ആ മാസം എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്നും വില പുതുക്കലുണ്ടായില്ല. ജനുവരി 6 തൊട്ടാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില പുതുക്കാന്‍ പുനരാരംഭിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കൂടുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് എണ്ണവില കൂട്ടുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X