പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി; നികുതി കുറയ്ക്കില്ലെന്ന് കേന്ദ്രം, ആശങ്കയില്‍ ജനം

ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ വീണ്ടും കൂടി. ബുധനാഴ്ച്ച പെട്രോള്‍ ലീറ്ററിന് 30 പൈസയും ഡീസല്‍ ലീറ്ററിന് 25 പൈസയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം എണ്ണവില കൂടി. ദില്ലിയില്‍ സര്‍വകാല റെക്കോര്‍ഡിലാണ് പെട്രോള്‍ വില എത്തിയിരിക്കുന്നത്.

ലീറ്ററിന് 87.60 രൂപയാണ് രാജ്യതലസ്ഥാനത്തെ ഇന്നത്തെ പെട്രോള്‍ വില; ഡീസല്‍ ലീറ്ററിന് വില 77.73 രൂപയും. മുംബൈയില്‍ പെട്രോള്‍ ലീറ്റര്‍ വില 94.12 രൂപ തൊട്ടു. ഡീസലാകട്ടെ, ലീറ്ററിന് 84.63 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കും രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും സംസ്ഥാനങ്ങള്‍ ചുമത്തുന്ന അധിക നികുതിയാണ് നിരക്കുകള്‍ വ്യത്യാസപ്പെടാന്‍ കാരണം.

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി; നികുതി കുറയ്ക്കില്ലെന്ന് കേന്ദ്രം, ആശങ്കയില്‍ ജനം

എന്തായാലും പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താനായി കേന്ദ്രം എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ബുധനാഴ്ച്ച രാജ്യസഭയില്‍ അറിയിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ധിച്ചതാണ് ഇന്ത്യയിലും വില ഉയരാന്‍ കാരണം. ഒരു വര്‍ഷത്തിലേറെയായി താഴ്ന്നുനിന്ന അസംസ്‌കൃത എണ്ണവില ബുധനാഴ്ച്ച കുതിച്ചുയര്‍ന്നു. ബാരലിന് 61 ഡോളറാണ് ഇപ്പോള്‍ എണ്ണവില. ആഗോളതലത്തില്‍ കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എണ്ണയ്ക്ക് ഡിമാന്‍ഡ് ഉയരുകയാണ്.

നിലവില്‍ പെട്രോളിന്റെ ചില്ലറ വില്‍പ്പന വിലയില്‍ 61 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ് കയ്യടക്കുന്നത്. ഡീസല്‍ വിലയില്‍ 56 ശതമാനവും നികുതി ഇനത്തില്‍ പോകുന്നു. ചൊവാഴ്ച്ചയും രാജ്യത്തെ ഇന്ധന നിരക്ക് 30 പൈസ വീതം കൂടിയിരുന്നു. ഈ വര്‍ഷം ഇതുവരെയുള്ള ചിത്രം പരിശോധിച്ചാല്‍ പെട്രോളിന് 3.89 രൂപയും ഡീസലിന് 3.86 രൂപയുമാണ് വര്‍ധിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എണ്ണവില നിയന്ത്രിക്കുന്നതില്‍ പരിമിതിയുണ്ടെന്ന് ഹിന്ദുസ്താന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് മേധാവി മുകേഷ് കുമാര്‍ സുരാന കഴിഞ്ഞയാഴ്ച്ച സൂചിപ്പിച്ചിരുന്നു. ചൊവാഴ്ച്ച ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഫൈനാന്‍സ് ഡയറക്ടര്‍ എന്‍ വിജയഗോപാലും ഇക്കാര്യംതന്നെ ആവര്‍ത്തിക്കുകയുണ്ടായി.

സര്‍ക്കാര്‍ നികുതി കുറച്ചാല്‍ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് ഇന്ധന വിലവര്‍ധനവില്‍ നിന്നും രക്ഷ തേടാന്‍ സാധിക്കുകയുള്ളൂവെന്നാണ് എണ്ണക്കമ്പനികളുടെ പക്ഷണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം ഇതുവരെ 18.01 രൂപയാണ് പെട്രോളിന് വില കൂടിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വിലയിടിഞ്ഞ സാഹചര്യത്തില്‍ നികുതി കൂട്ടി അധിക വരുമാനം കണ്ടെത്താനാണ് കേന്ദ്രം മുന്‍കയ്യെടുത്തത്. സമാനമായി ഡീസലിന് 15.44 രൂപയും മാര്‍ച്ചിന് ശേഷം വര്‍ധിച്ചു.

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X