2019-20 സാമ്പത്തിക വർഷത്തിൽ ഇപിഎഫ് വരിക്കാർക്ക് 8.5 ശതമാനം പലിശ രണ്ട് തവണകളായി നൽകുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ സെൻട്രൽ ബോർഡായ ഇ.പി.എഫ്.ഒ അറിയിച്ചു. റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ ആദ്യം 8.15% പലിശ വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്ന് തീരുമാനിച്ചു. ബാക്കി 0.35% തുക ഈ വർഷം ഡിസംബറിൽ ക്രെഡിറ്റ് ചെയ്യുമെന്നും വ്യക്തമാക്കി.
പലിശ നിരക്ക് കുറച്ചില്ല
2020ലെ പലിശ നിരക്ക് 8.5%ൽ നിന്ന് കുറയ്ക്കില്ലെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ പലിശ നിരക്ക് രണ്ട് തവണകളായി നൽകാനാണ് തീരുമാനമെന്ന് ഇപിഎഫ്‌ഒയുടെ സെൻട്രൽ ബോർഡ് ട്രസ്റ്റി വിർജേഷ് ഉപാധ്യായ പറഞ്ഞു. ഓഹരിയിലെ നിക്ഷേപം നഷ്ടത്തിലായതും മറ്റു നിക്ഷേ പദ്ധതികളില്‍നിന്നുള്ള ആദായത്തില്‍ കാര്യമായി ഇടിവുവന്നതുംമൂലം പലിശകുറയ്ക്കുന്നതിന് ഇപിഎഫ്ഒയുടെമേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ 8.5ല്‍നിന്ന് പിന്നോട്ടുപോകേണ്ടെന്നാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്.
ഇപിഎഫ് പിൻവലിക്കൽ: കമ്പനി മാറുമ്പോൾ പഴയ പിഎഫ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നത് എങ്ങനെ?
വരുമാനം കുറഞ്ഞു
പകർച്ചവ്യാധി കാരണം മാർച്ചിലെ റിട്ടയർമെന്റ് ഫണ്ട് ബോഡിയുടെ വരുമാനം പ്രതീക്ഷിച്ചതിലും കുറവായിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ മാർച്ചിൽ വരുമാന പ്രൊജക്ഷൻ തയ്യാറാക്കുമ്പോൾ, ഡിവിഡന്റുകളിൽ നിന്നും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ വിൽപ്പനയിൽ നിന്നും 3500 കോടി മുതൽ 4000 കോടി ഡോളർ വരെയാണ് ഇപിഎഫ്ഒ വരുമാനം നേടിയത്. വിപണിയുടെ മോശം അവസ്ഥയാണ് ഇപിഎഫ്ഒയുടെ വരുമാനം കുറയാൻ കാരണം.
എഫ്ഡിയ്ക്ക് ഏറ്റവും ഉയർന്ന പലിശനിരക്ക് നൽകുന്ന 3 ബാങ്കുകൾ
ഏഴ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക്
മാർച്ചിലാണ് ഇപിഎഫ് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 8.5% ആയി പ്രഖ്യാപിച്ചത്. ഇത് ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. 2018-19 സാമ്പത്തിക വർഷത്തെ പലിശ നിരക്കിനേക്കാളും 15 ബേസിസ് പോയിന്റ് കുറവാണ് പുതിയ പലിശ നിരക്ക്. ഇത് 50 ദശലക്ഷത്തിലധികം സജീവ വരിക്കാരുടെ വരുമാനത്തെ ബാധിക്കും. 2012-13 ലാണ് ഇപിഎഫ്ഒ അവസാനമായി 8.5 ശതമാനം നിരക്ക് നൽകിയത്.
സ്വർണം, ഡോളർ, പലിശ നിരക്ക് ഇവ തമ്മിലുള്ള ബന്ധം എന്ത്? സ്വർണ വില ഇനി കൂടുമോ കുറയുമോയെന്ന് കണ്ടെത്താം