ചങ്കിലെ ചൈന, അടുത്ത കൂടിക്കാഴ്ച പുടിനുമായി, അമേരിക്കയ്ക്കെതിരെ ഇന്ത്യ-ചൈന-റഷ്യ പോരാട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും ഞായറാഴ്ച ചൈനയിലെ ടിയാൻജിനിൽ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ട്രംപിന്‍റെ അധിക തീരുവയെച്ചൊല്ലി അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ഇടിഞ്ഞുകൊണ്ടിരുന്ന സമയത്താണ് മോദി-ഷി ജിൻപിങ്ങ് കൂടിക്കാഴ്ച. അതുകൊണ്ടുതന്നെ വളരെ പ്രാധാന്യത്തോടെയാണ് ലോകം ഈ കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) രണ്ട് ദിവസത്തെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയിലെത്തിയത്.ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ച് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് മോദിയുടെ ചൈനാ സന്ദർശനം.

അതിർത്തി തർക്കങ്ങളിൽ ചർച്ച

അതിർത്തി നിയന്ത്രണം സംബന്ധിച്ച് ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികൾക്കിടയിൽ ഒരു ധാരണയിലെത്തിയെത്തി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു. ഇരുരാജ്യങ്ങളിലേക്കുമുള്ള നേരിട്ടുള്ള വിമാന സർവീസുകളും പുനരാരംഭിക്കുകയാണ്. ഇന്ത്യ-ചൈന സഹകരണം ഇരു രാജ്യങ്ങളിലെ 280 കോടി ജനങ്ങളുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വഴിയൊരുക്കും. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എസ്‌സി‌ഒ ഉച്ചകോടിക്കിടെ ടിയാൻജിനിൽ വെച്ച് ഷി ജിൻപിങ്ങിന്‍റെ അടുത്ത സഹായി കായ് ക്വിയെ പ്രധാനമന്ത്രി മോദി കാണുകയും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് പങ്കുവെക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള വിനിമയം കൂടുതൽ ശക്തമാക്കാനുള്ള ചൈനയുടെ ഉദ്ദേശ്യം യോഗത്തിൽ കായ് ആവർത്തിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ട്രംപിനെ പൊളിക്കാൻ മോദി-പുടിൻ-ഷി ജിൻപിങ്

പുടിനും ചൈനയിൽ

സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും ചൈനയിലെത്തിയിട്ടുണ്ട്. റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും അടുത്ത തന്ത്രപരമായ സഖ്യകക്ഷിയുമായ ചൈനയിലേക്കുള്ള പുടിന്‍റെ വരവ് കൂടുതൽ സഹകരണത്തിന് വഴി തുറക്കുമെന്നാണ് വിലയിരുത്തൽ. പുടിനുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ ഇന്ത്യൻ സമയം 9.30-നാണ് കൂടിക്കാഴ്ച. ട്രംപിന്‍റെ താരിഫ് സമ്മർദ്ദം ചൈന, ഇന്ത്യ, റഷ്യ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. അമേരിക്കൻ സമ്മർദ്ദത്തെ നേരിടാൻ മൂന്ന് രാജ്യങ്ങളും ഒരുമിച്ച് നിൽക്കാനുള്ള സാധ്യത സംബന്ധിച്ച റിപ്പോർട്ടുകൾക്കിടയിലാണ് ഈ നിർണ്ണായക കൂടിക്കാഴ്ച.

എസ്‌സി‌ഒ ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ കണ്ടു. "ടിയാൻജിനിൽ നടന്ന എസ്‌സി‌ഒ ഉച്ചകോടിക്കിടെ മാലിദ്വീപ് പ്രസിഡന്‍റ് മുയിസുവുമായി സംവദിച്ചു. മാലിദ്വീപുമായുള്ള ഇന്ത്യയുടെ വികസന സഹകരണം നമ്മുടെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും" പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്തു.

വിമർശനവുമായി കോൺഗ്രസ്

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനയ്ക്ക് പ്രധാനമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് ജയറാം രമേശ് ആരോപിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താനെ സഹായിച്ച ചൈനയോട് പ്രതികരിക്കുന്നതിന് പകരം മോദി സര്‍ക്കാര്‍ നിശബ്ദമായി. സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണോ ന്യൂ നോര്‍മല്‍ എന്ന് ജയറാം രമേശ് ചോദിച്ചു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X