ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിലേക്ക് പോകും. രണ്ട് ദിവസമാണ് സന്ദർശനം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മോദി പ്രത്യേക ചർച്ചയും നടത്തും. ഒമ്പത് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ഇസ്രയേലിൽ എത്തുന്നത്. ഒൻപത് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മോദി ഇസ്രായേൽ സന്ദർശിക്കുന്നത്. ഏറ്റവും ഒടുവിൽ 2017 ജൂലൈയിലാണ് പ്രധാനമന്ത്രി ഇസ്രായേലിലെ ടെൽ അവീവിൽ എത്തിയത്.
വിപുലമായ പരിപാടികൾ
പ്രധാനമന്ത്രി മോദിയെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും വിമാനത്താവളത്തിൽ സ്വീകരിക്കും. ഒരു ചെറിയ സ്വീകരണത്തിനുശേഷം ഇരു നേതാക്കളും അവിടെ വെച്ച് നേരിട്ട് കൂടിക്കാഴ്ച നടത്തും. തുടർന്ന് പ്രധാനമന്ത്രി മോദി നഗരത്തിലേക്ക് തിരിക്കും. ജറുസലേമിൽ, പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള ആളുകളെ കാണും. അതിനുശേഷം ഇസ്രയേൽ പാർലമെന്‍റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. എന്നാൽ പ്രതിപക്ഷം മോദിയുടെ പ്രസംഗം ബഹിഷ്ക്കരിച്ചേക്കുമെന്നാണ് സൂചന. ഇസ്രായേൽ അതിന്റെ സാങ്കേതിക പുരോഗതി പ്രദർശിപ്പിക്കുന്ന ഒരു എക്സിബിഷനിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും. ബുധനാഴ്ച രാത്രി മോദിക്കായി നെതന്യാഹു സ്വകാര്യ അത്താഴവിരുന്ന് ഒരുക്കുന്നുണ്ട്.
വ്യാഴാഴ്ച രാവിലെ യാദ് വാഷെമിൽ ഹോളോകോസ്റ്റിലെ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനു മുമ്പ് മോദി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനെ കാണും. വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രി മോദി ഇസ്രായേലിലെ ഇന്ത്യൻ പ്രവാസികളുമായി ആശയവിനിമയം നടത്തും, തുടർന്ന് 5:50 ന് ഡൽഹിയിലേക്ക് പുറപ്പെടും.
നിരവധി കരാറുകൾ
സൈനിക, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. ഇസ്രായേൽ സേനയുടെ കരുതായ അയേൺ ഡോം വാങ്ങുന്നതിനുള്ള പദ്ധതിയിയും ഇന്ത്യയ്ക്ക് ഉണ്ട്. ദീർഘ ദൂര മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റ ആരോ,മധ്യദൂര മിസൈൽ പ്രതിരോധത്തിനുള്ള ഡേവിഡ്‌സ് സ്ലിങ് എന്നിവയും ഇന്ത്യ വാങ്ങിയേക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം, സൈബർ തുടങ്ങിയ വിപ്ലവകരമായ സാങ്കേതികവിദ്യകൾക്ക് ഊന്നൽ നൽകിക്കൊണ്ട് സഹകരണത്തിനായി ഇസ്രായേലും ഇന്ത്യയും നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവെക്കും.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും ദീർഘകാലവുമായ തന്ത്രപരമായ പങ്കാളിത്തം ഈ സന്ദർശനം വീണ്ടും ഉറപ്പിക്കുമെന്നും, പൊതുവായ വെല്ലുവിളികൾ അവലോകനം ചെയ്യുന്നതിനും രണ്ട് പ്രതിരോധശേഷിയുള്ള ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിനായുള്ള അവരുടെ പങ്കിട്ട കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ പുനഃക്രമീകരിക്കുന്നതിനും ഇത് അവസരമൊരുക്കുമെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞു.
ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിൽ കൈവരിച്ച സുപ്രധാന പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, ജല മാനേജ്മെന്റ്, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ജനങ്ങൾ തമ്മിലുള്ള കൈമാറ്റം എന്നിവയുൾപ്പെടെ സഹകരണത്തിന്റെ വിവിധ മേഖലകളിലെ കൂടുതൽ അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുമെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ബെഞ്ചമിൻ നെതന്യാഹു എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മോദിയുമായി കൂടിക്കാഴ്ച നടത്താൻ കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മോദിയുടേത് ചരിത്ര സന്ദർശനമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ പ്രാദേശിക സഹകരണം വരെയുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം പുതിയ തലത്തിലേക്ക് എത്തുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി.


Click it and Unblock the Notifications