ഇന്ത്യക്കുമേൽ വീണ്ടും തീരുവ ഉയർത്തി ഡൊണാൾഡ് ട്രംപ്. നേരത്തെ 25% താരിഫ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വീണ്ടും 25% ഉയർത്തി അത് 50 ശതമാനമായി വർദ്ധിപ്പിച്ചത്. ട്രംപിൻ്റെ ഈ നീക്കത്തെ ഇന്ത്യയും ശക്തമായി നേരിടും. അതിനു വേണ്ടിയാണ് ഇന്ന് നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗം. അതെ, ഇന്ത്യൻ കയറ്റുമതിയിൽ അമേരിക്കയുടെ താരിഫ് വർദ്ധനവിന്റെ പ്രത്യാഘാതങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് യോഗം വിളിക്കും.
എന്നാൽ അജണ്ടയിൽ ഔദ്യോഗിക പ്രസ്താവനയൊന്നും വന്നിട്ടില്ല. നിലവിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം താരിഫ് വിഷയമായതിനാൽ അതുമായി ബന്ധപ്പെട്ട ചർച്ചയായിരിക്കും നടക്കാനിരിക്കുന്നതെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ഇറക്കുമതിക്കെതിരെ 50 ശതമാനം തീരുവ വലിയ വ്യാപാര യുദ്ധങ്ങൾക്ക് കാരണമാവും. അതിനാൽ തന്നെ പ്രതിസന്ധികൾ ഇല്ലാതാക്കാനും വേണ്ടിയായിരിക്കും ഈ യോഗം വിളിക്കുന്നത്.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നു
ഇന്ത്യ റഷ്യയിൽ നിന്ന് തുടർച്ചയായി ക്രൂഡ് ഓയിൽ വാങ്ങുന്നു എന്ന കാരണം പറഞ്ഞാണ് ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25 ശതമാനം കൂടെ അധിക തീരുവ പ്രഖ്യാപിച്ചത്. ജൂലൈ 20 മുതൽ പ്രാബല്യത്തിൽ വന്ന 25 ശതമാനം താരിഫിനെ തുടർന്നാണ് ഈ വർദ്ധനവ്. ഇത് ഇന്ത്യക്കു അംഗീകാരിക്കാവുന്നതല്ല. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ മാത്രമല്ല എന്ന് നേരത്തെ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
"അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവും" എന്നാണ് യുഎസിൻ്റെ ഈ നടപടിയെ കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചത്.

കർഷകർക്കൊപ്പം ഇന്ത്യ
യുഎസ് പുതിയ താരിഫുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ചില കാര്യങ്ങൾ വ്യക്തമാക്കി. അതായത് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കന്നുകാലി ഉടമകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നാണ് അദ്ദേഹം വ്യാഴാഴ്ച ഡൽഹിയിൽ നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ വ്യക്തമാക്കിയത്:
"കർഷകരുടെ ക്ഷേമമാണ് ഞങ്ങളുടെ മുൻഗണന. ഇന്ത്യ ഒരിക്കലും അവരുടെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് ഞാൻ വ്യക്തിപരമായി വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കന്നുകാലി വളർത്തുന്നവർക്കും വേണ്ടി ഞാൻ എന്തിനും തയ്യാറാണ് - ഇന്ത്യയും അങ്ങനെ തന്നെ." എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
താരിഫ് വിഷയത്തിൽ ഇന്ത്യയുമായുള്ള ചർച്ചകൾ ഉടൻ പുനരാരംഭിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കി. ആഗസ്റ്റ് 27 നാണ് 50 ശതമാനം തീരുവ പ്രാബല്യത്തിൽ വരുന്നത്. ഇത് സത്യത്തിൽ ഇന്ത്യക്കുമേലുള്ള അമേരിക്കയുടെ കടുത്ത സമ്മർദ്ദമാണ്. റഷ്യയുമായുള്ള ബന്ധത്തിനെതിരെ ഇത്രയും വലിയ തീരുമാനം ഇന്ത്യക്ക് ഒരിക്കലും സ്വീകാര്യമാവുന്നില്ല. ഇന്ന് പ്രധാനമന്ത്രി വിളിക്കുന്ന യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ സംഭവിക്കുമെന്നും അത് ഇന്ത്യക്ക് ആശ്വാസകരമാവുന്നതായിരിക്കുമെന്നും പ്രതീക്ഷിക്കാം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications