രാജ്യത്തെ പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവര്‍ തങ്ങളുടെ റിപ്പോ അധിഷ്ഠിത വായ്പാ പലിശ നിരക്ക് 75 ബേസിസ് പോയിന്റ് കുറച്ചു. ഏപ്രില്‍ ഒന്നു മുതലാവും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് 75 ബിപിഎസ് കുറച്ചതിന് പുറകെയാണ് ബാങ്കുകളുടെ ഈ തീരുമാനം. മിക്ക പൊതുമേഖലാ ബാങ്കുകളും റിപ്പോ നിരക്ക് കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്.
'റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്കിന്റെ (ആര്‍എല്‍എല്‍ആര്‍) ബാഹ്യ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത പ്രൊഡക്റ്റിന്റെ പരിധിയില്‍ വരുന്ന ഞങ്ങളുടെ വായ്പക്കാര്‍ക്ക്, ആര്‍ബിഐയുടെ പോളിസി നിരക്ക് 75 ബിപിഎസ് വെട്ടിക്കുറച്ചതിന്റെ മുഴുവന്‍ ആനുകൂല്യവും കൈമാറാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു,' പിഎന്‍ബി പ്രസ്താവനയില്‍ അറിയിച്ചു. റീട്ടെയില്‍, എംഎസ്എംഇ വായ്പക്കാര്‍ക്കാണ് ഈ വെട്ടിക്കുറവെന്നും പ്രസ്താവനയില്‍ ബാങ്ക് വ്യക്തമാക്കി.
ഇതിനു പുറമെ, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും (ഐഒബി) ആര്‍എല്‍എല്‍ആര്‍ 75 ബിപിഎസ് കുറച്ചതായി അറിയിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ആര്‍എല്‍എല്‍ആര്‍, നിലവിലുള്ള 8 ശതമാനത്തില്‍ നിന്ന് പ്രതിവര്‍ഷത്തേക്ക് 7.25 ശതമാനമായി കുറയും. ചില്ലറ വായ്പകള്‍ (ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, വാഹനം), ആര്‍എല്‍എല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള എംഎസ്എംഇ വായ്പകള്‍ എന്നിവ ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു.
പിരിച്ചുവിടൽ കൂടുന്നു; അമേരിക്കയില്‍ തങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് എച്ച് വണ്‍ബി വിസക്കാര്‍
പഞ്ചാബ് നാഷണല്‍ ബാങ്ക് അവരുടെ ടെനറുകളിലുടനീളം 30 ബിപിഎസ് കുറച്ചിട്ടുണ്ട്. ഇത് സംയോജിത എന്റിറ്റിക്ക് ബാധകമാകും. ഏപ്രില്‍ ഒന്നു മുതല്‍ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. എംസിഎല്‍ആര്‍ 8.45 ശതമാനത്തില്‍ നിന്ന് 8.25 ശതമാനമായി കുറച്ചതായും ഇത് ഏപ്രില്‍ 10 തൊട്ട് പ്രാബല്യത്തില്‍ വരുമെന്നും ഐഒബി വ്യക്തമാക്കി. മറ്റൊരു പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ എംസിഎല്‍ആര്‍ 25 ബിപിഎസ് കുറച്ചതായി അറിയിച്ചിട്ടുണ്ട്.
സർക്കാർ പിപിഎഫിന്റെയും മറ്റ് ചെറുകിട നിക്ഷേപ പദ്ധതികളുടെയും പലിശ നിരക്ക് കുത്തനെ കുറച്ചു
ഏപ്രില്‍ ഒന്നു തൊട്ട് പ്രാബല്യത്തില്‍ വരുന്ന പുതിയ നിരക്ക് 7.75 ശതമാനമായിരിക്കും. മുമ്പിത് എട്ട് ശതമാനമായിരുന്നു. ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്കും പുതിയ ബെഞ്ച്മാര്‍ക്ക് നിരക്കുകള്‍ ബാധകമാണ്. ഈ രണ്ട് ബാങ്കുകളും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായിട്ടാവും ലയിക്കുക. വിവിധ മെച്യൂരിറ്റി ടേം ബക്കറ്റ് നിക്ഷേപ നിരക്ക് ഒരു വര്‍ഷത്തിലും അതിനുശേഷവും കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് പരമാവധി 5.80 ശതമാനമായി കുറച്ചതായും പിഎന്‍ബി അറിയിച്ചു.