തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബമ്പറിലുടെ അഞ്ച് കോടിയുടെ ഭാഗ്യശാലി ആവുന്നത് ആരാണെന്ന് അറിയാന്‍ ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. നവംബർ 15ന് രണ്ടു മണിയ്ക്ക് പൂജ ബമ്പർ (BR 76) ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കും. 30 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ ഇന്നുവരെ വിറ്റുപോയെന്നാണ് ലോട്ടറി വകുപ്പില്‍ നിന്നുമുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പിന് അച്ചടിച്ച് പുറത്തിറക്കാന്‍ കഴിയുക.
സെപ്റ്റംബർ 22 നായിരുന്നു പൂജാ ബമ്പർ ലോട്ടറിയുടെ വിതരണം ആരംഭിച്ചത്. അഞ്ച് കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ടിക്കറ്റിന്‍റെ വില 200 രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം വീതം 5 പേർക്ക് (50 ലക്ഷം രൂപ). മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക് ( 50 ലക്ഷം രൂപ). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇത് കൂടാതെ സമാശ്വാസ സമ്മാനവും 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് പൂജാ ബംബർ ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്.

കഴിഞ്ഞ വർഷം പൂജാ ബംമ്പറിലൂടെ 61.12 കോടി രൂപയുടെ ലാഭം ലോട്ടറി വകുപ്പിന് ഉണ്ടായിരുന്നു. 35 ലക്ഷം ടിക്കറ്റുകള്‍ അടിച്ചതില്‍ 3422980 ടിക്കറ്റുകളും വിറ്റുപോയി. 77,020 ടിക്കറ്റുകളാണ് ബാക്കി വന്നത്. മൊത്തം ടിക്കറ്റ് വിൽപ്പനയിൽ നിന്നു ലഭിച്ച വരുമാനം 61.12 കോടി രൂപയായിരുന്നു. ഇതില്‍ നിന്ന് ടിക്കറ്റ് വില്‍പ്പനയും മറ്റ് ചെലവുകളെല്ലാം കഴിച്ചായിരുന്നു സർക്കാറിന് 25.1 കോടിരുപ ലാഭം ലഭിച്ചത്.


Click it and Unblock the Notifications