ദില്ലി;റെയിൽവെ സ്‌റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതിയുമായി റെയിൽടെൽ. ആദ്യഘത്തിൽ 4000 റെയിൽവേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക. രാജ്യത്തെ 5,950 ൽ അധികം സ്റ്റേഷനുകളിൽ റെയിൽടെൽ ഇതിനകം തന്നെ സൗജന്യ വൈ-ഫൈ സേവനം നൽകുന്നുണ്ട്.സ്മാർട്ട്‌ഫോണും സജീവ കണക്ഷനുമുള്ള ആർക്കും ഒടിപി അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക് ശേഷം വൈഫൈ ഉപയോഗിക്കാനാകും.
ഈ പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നതോടെ, ഒരു യാത്രക്കാരന് 1 എംബിപിഎസ് വേഗതയിൽ പ്രതിദിനം 30 മിനിറ്റ് വരെ സൗജന്യ വൈ-ഫൈ ഉപയോഗിക്കാൻ കഴിയും.34 എംബിപിഎസ് വേഗമുള്ള വൈ ഫൈക്കായി ചെറിയ നിരക്ക് ഉപഭോക്താവിൽ നി്ന്ന് ഈടാക്കും. നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രിഡ് കാർഡ് എന്നിവ ഉപയോഗിച്ച് പണമടക്കാം.
5 ജിബി ഡാറ്റയ്ക്ക് 10 രൂപ, 10 ജിബിയ്ക്ക് 15 രൂപ, അഞ്ച് ദിവസം 10 ജിബിയ്ക്ക് 20 രൂപ, അഞ്ച് ദിവസം 20 ജിബിയ്ക്ക് 30 രൂപ, 10 ദിവസം 20 ജിബിയ്ക്ക് 40, 30 ജിബിക്ക് 50 ,30 ദിവസം 60 ജിബിക്ക് 70 രൂപ എന്ന തോതിലാണ് ഈടാക്കുക. ഉത്തർപ്രദേശിലെ 20 സ്റ്റേഷനുകളിൽ പ്രീപെയ്ഡ് വൈ-ഫൈ പരീക്ഷണം നടത്തിയെന്നും മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വ്യാപിപ്പിക്കുന്നതെന്നും റെയിൽടെൽ സിഎംഡി പുനീത് ചൗള പറഞ്ഞു.
പിഎൽഐ പദ്ധതികൾ അഞ്ച് വർഷത്തിനുള്ളിൽ 520 ബില്യൺ ഡോളർ വിലമതിക്കുന്ന ഉൽപാദനം നടത്തും: നരേന്ദ്ര മോദി
കോഴി ഇറച്ചിയുടെ വില കത്തിക്കയറുന്നു; 280 രൂപ വരെ എത്തും... പതിവിന് വിരുദ്ധമായി വിലക്കയറ്റം!
നഷ്ടത്തില്‍ ചുവടുവെച്ച് വിപണി; എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസി ബാങ്ക്, എസ്ബിഐ ഓഹരികൾ തകർച്ചയിൽ
കൊച്ചി മെട്രോ സ്റ്റേഷന്‍ന്റെ ഇന്റീരിയര്‍ ഡിസൈന്‍ കോണ്‍ട്രാക്ട് നേടി ഗോദ്‌റെജ് ഇന്റീരിയോ