കേരളത്തിന് റെയിൽവേയുടെ ശക്തമായ പിന്തുണ; പുതിയ പദ്ധതി അതിവേഗത്തിൽ മുന്നോട്ട്
റെയിൽവേ ആരംഭിച്ച പദ്ധതിയായിരുന്നു റോഡ് സുരക്ഷാ പദ്ധതി (ആർ. എസ്. പി). ലെവൽ ക്രോസിംഗുകളിൽ മേൽപ്പാലങ്ങളുടെ നിർമ്മാണം ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ പദ്ധതി. ദക്ഷിണ റെയിൽവേയുടെ കീഴിൽ 115 റോഡ് മേൽപ്പാലങ്ങളുടെയും അണ്ടർപാസുകളുടെയും നിർമ്മാണം ഈ സംരംഭത്തിൽ ഉൾപ്പെടുന്നതാണ്. ഇതിൽ 73 പദ്ധതികൾ കേരളത്തിലാണ്. അതായത് തിരുവനന്തപുരം ഡിവിഷനിൽ 44 പാലങ്ങളും പാലക്കാട് ഡിവിഷനിൽ 29 പാലങ്ങളും.
72 മേൽപാലങ്ങളും ഒരു അണ്ടർ ബ്രിഡ്ജുമാണ് ഈ പദ്ധതിയിൽ കേരളത്തിൽ ഉൾപെടുന്നത്. ഇപ്പോൾ കണ്ണൂരിലെ ആനയിടുക്ക് ഈ റോഡ് സുരക്ഷാ പദ്ധതിയുടെ കീഴിൽ വരും. ചെന്നൈ, എറണാകുളം വിഭാഗങ്ങളിലാണ് നിലവിൽ ദക്ഷിണ റെയിൽവേയുടെ ഭൂരിഭാഗം നിർമ്മാണ പദ്ധതികളും കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ഇതെല്ലാം റോഡ് സുരക്ഷ പദ്ധതിക്കു കീഴിലേക്ക് കൈമാറ്റം ചെയ്തു, മാത്രമല്ല ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മേൽനോട്ടത്തിലായിരിക്കും ഈ കാര്യങ്ങൾ നടപ്പിലാക്കുന്നത്.

പത്ത് വർഷം മുമ്പ് (2013-14) പാലക്കാട് ഡിവിഷന്റെ കീഴിൽ വരുന്ന കാസർകോട് ജില്ലയിലെ ഉദുമ, കോട്ടികുലം സ്ഥലങ്ങളിലെ പദ്ധതികൾ ഇനിയും ആരംഭിച്ചിട്ടില്ല. ഈ പദ്ധതികൾ വേഗത്തിലാക്കുകയാണ് ലക്ഷ്യം. നിലവിൽ റെയിൽവേയും സംസ്ഥാന സർക്കാരും നിർമ്മാണച്ചെലവ് തുല്യമായി പങ്കിടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേയാണ് ട്രാക്കിന് മുകളിലുള്ള നിർമ്മാണം നടത്തുന്നത്.
സംസ്ഥാനത്തെ 27 ലെവൽ ക്രോസിംഗുകൾ ഇല്ലാതാക്കി പുതിയ റോഡ്-റെയിൽ പാലങ്ങളും ആക്സസ് റോഡുകളും നിർമ്മിക്കാനുമായി കേരള റെയിൽ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ 27 എണ്ണത്തിൽ ഒരെണ്ണത്തിൽ മാത്രമാണ് നിലവിൽ നിർമ്മാണം പുരോഗമിക്കുന്നത്.
കേരള റെയിൽ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി അജിത് കുമാർ പറഞ്ഞത് എട്ട് പദ്ധതികൾക്കായി കോർപ്പറേഷൻ ടെൻഡർ നൽകിയിട്ടുണ്ടെന്നാണ്. റെയിൽവേ പദ്ധതികൾക്ക് മുഴുവൻ ധനസഹായവും നൽകിയതിന് ശേഷമാണ് ടെൻഡറുകൾ നൽകിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കാരണം കേരള സർക്കാർ ഈ പദ്ധതിക്ക് വിഹിതം നൽകിയിരുന്നില്ല. എല്ലാ പദ്ധതികൾക്കും റെയിൽവേ പൂർണ്ണമായും ധനസഹായം നൽകാനുള്ള സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടന്നുവരികയാണ്.


Click it and Unblock the Notifications


