ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ 2020-ലെ ഏഷ്യ-പസഫിക് 'സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു. ലണ്ടൻ ആസ്ഥാനമായുള്ള 'ദി ബാങ്കർ' മാസികയാണ് പുരസ്‌കാരം നൽകുന്നത്. ആവർത്തിച്ചുള്ള സാമ്പത്തിക മാന്ദ്യവും 2019-ൽ സെൻട്രൽ ബാങ്ക് പലിശനിരക്ക് അഞ്ച് തവണ വെട്ടിക്കുറച്ചതുപോലുള്ള നിലവധി വെല്ലുവിളികളും നേരിട്ട ഇന്ത്യൻ ബാങ്കിംഗ് മേഖലയെ കൈകാര്യം ചെയ്തതിനുള്ള ബഹുമതിയായാണ് ദാസിനെ 'ഏഷ്യ-പസഫിക് സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തത്.
2018 ഡിസംബറിലാണ് ശക്തികാന്ത ദാസിനെ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചത്. 2016-ൽ നരേന്ദ്ര മോദി സർക്കാരിന്റെ നോട്ട് പിൻവലിക്കൽ കൊണ്ടുവന്നപ്പോൾ അതിനെ പൂർണമായി പിന്താങ്ങുകയും മേൽനോട്ടം വഹിക്കുകയും ചെയ്യാൻ ശക്തികാന്ത ദാസ് സർക്കാറിനൊപ്പമുണ്ടായിരുന്നു. 1980-ലെ തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ദാസ് മുൻ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറികൂടിയായിരുന്നു.
ഓഹരി വിലപ്പന; എൽഐസി ജീവനക്കാരുൻടെ 'ഇറങ്ങിപ്പോക്ക് സമരം' ഇന്ന്
ആദ്യം റവന്യൂ സെക്രട്ടറിയായാണ് ധനമന്ത്രാലയത്തിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് സാമ്പത്തിക കാര്യ സെക്രട്ടറിയാക്കുകയായിരുന്നു. 2018 ഡിസംബർ 11-ന് ഉർജിത് പട്ടേൽ രാജിവച്ചതിനെ തുടർന്ന്, ശക്തികാന്ത ദാസിനെ മൂന്ന് വർഷത്തേക്ക് റിസർവ് ബാങ്ക് ഗവർണറായി നിയമിക്കുകയായിരുന്നു. ഗവർണറായതിന് ശേഷം ഇന്ത്യയിലെ ചെറുകിട ബാങ്കുകൾക്ക് സഹായം നൽകുന്നതിൽ സജീവമായി പ്രവർത്തിച്ചതിന്റെ ബഹുമതിയും ശക്തികാന്ത ദാസിനുണ്ട്.