സിറ്റി ബാങ്കിന് റിസ‌‌‌‍ർവ് ബാങ്ക് 4 കോടി രൂപ പിഴ ചുമത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറന്റ് അക്കൗണ്ടുകൾ തുറക്കുമ്പോൾ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒസി) മാനദണ്ഡങ്ങൾ പാലിക്കാത്തതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) സിറ്റി ബാങ്കിന് 4 കോടി രൂപ പിഴ ചുമത്തി. റിസർവ് ബാങ്ക് പുറപ്പെടുവിച്ചിരിക്കുന്ന ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ആണ് ബാങ്കിന് പിഴ ചുമത്തിയത്.

ആധാർ കാ‍ർഡ് ഉള്ളവർ സൂക്ഷിക്കുക, ഈ അബദ്ധം പറ്റിയാൽ നിങ്ങളുടെ 10000 രൂപ പോകുംആധാർ കാ‍ർഡ് ഉള്ളവർ സൂക്ഷിക്കുക, ഈ അബദ്ധം പറ്റിയാൽ നിങ്ങളുടെ 10000 രൂപ പോകും

നി‍ർദ്ദേശങ്ങൾ പാലിച്ചില്ല

നി‍ർദ്ദേശങ്ങൾ പാലിച്ചില്ല

മറ്റ് ബാങ്കുകളിൽ എടുത്തിട്ടുള്ള വായ്പകളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക, വായ്പക്കാർക്ക് ഫണ്ട് ഇതര അടിസ്ഥാന സൗകര്യങ്ങൾ നൽകുക. CRILC ഡാറ്റാബേസിൽ ലഭ്യമായ ഡാറ്റ പരിശോധിച്ചുറപ്പിക്കുകയും കറന്റ് അക്കൗണ്ടുകൾ തുറക്കുന്ന സമയത്ത് വായ്പ നൽകുന്ന ബാങ്കുകളിൽ നിന്ന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒസി) നേടുകയും ചെയ്യുക,
റിസ്ക് അസസ്മെന്റ് കണ്ടെത്തലുകൾക്ക് അനുസൃതമായി റിപ്പോ‍ട്ട് സമർപ്പിക്കുക തുടങ്ങിയ നി‌ർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് യുഎസ് ആസ്ഥാനമായുള്ള ഈ വിദേശ ബാങ്കിന് ആ‍‍‍ർബിഐ പിഴ ചുമത്തിയിരിക്കുന്നത്.

കാരണം കാണിക്കൽ നോട്ടീസ്

കാരണം കാണിക്കൽ നോട്ടീസ്

2017 മാർച്ച് 31 വരെയും 2018 മാർച്ച് 31 ലെ വരെയും കണക്കുപ്രകാരം ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയും സെൻ‌ട്രൽ ബാങ്ക് നിയമപരമായ പരിശോധന നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട റിസ്ക് അസസ്മെന്റ് റിപ്പോർട്ടുകളും (ആർ‌ആർ‌) റിസ‍‍ർവ് ബാങ്ക് വെളിപ്പെടുത്തി. നിർദ്ദേശങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുട‍ർന്ന് ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് റിസർവ് ബാങ്ക് നൽകിയിരുന്നു.

ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന ജിഎസ്ടി ഈടാക്കി, ജോൺസൺ ആൻഡ് ജോൺസണ് 230 കോടി രൂപ പിഴഉപഭോക്താക്കളിൽ നിന്ന് ഉയർന്ന ജിഎസ്ടി ഈടാക്കി, ജോൺസൺ ആൻഡ് ജോൺസണ് 230 കോടി രൂപ പിഴ

പരിശോധനകൾ

പരിശോധനകൾ

നോട്ടീസിന് ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിംഗിലും അധിക റിപ്പോ‍ർട്ട് സമർപ്പിക്കലുകളുടെ പരിശോധനയും കഴിഞ്ഞതിന് ശേഷമാണ് റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന കുറ്റത്തിന് പിഴ ചുമത്തിയത്. ഈ നടപടി റെഗുലേറ്ററി നിർദ്ദേശങ്ങളിലെ അപാകതകളെ അടിസ്ഥാനമാക്കിയുള്ളതാണ്, ബാങ്ക് ഉപഭോക്താക്കളുമായി നൽകിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിനെയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് റിസവ‍ർവ് ബാങ്ക് വ്യക്തമാക്കി.

മൂന്ന് സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ പിഴമൂന്ന് സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ പിഴ

പിഴ ലഭിച്ച മറ്റ് ബാങ്കുകൾ

പിഴ ലഭിച്ച മറ്റ് ബാങ്കുകൾ

ബാങ്ക് ഓഫ് ഇന്ത്യ, കർണാടക ബാങ്ക്, സരസ്വത് സഹകരണ ബാങ്ക് എന്നീ മൂന്ന് ബാങ്കുകൾക്ക് വ്യാഴാഴ്ച റിസർവ് ബാങ്ക് 6.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 5 കോടി രൂപയും കർണാടക ബാങ്കിനും സരസ്വത് സഹകരണ ബാങ്കിനും യഥാക്രമം 1.2 കോടി രൂപയും 30 ലക്ഷം രൂപയും പിഴ ചുമത്തി. ആസ്തി വർഗ്ഗീകരണം, വ്യതിചലനം, കറന്റ് അക്കൗണ്ടുകൾ തുറക്കൽ എന്നിവ സംബന്ധിച്ച ചില വ്യവസ്ഥകൾ ലംഘിച്ചതിനാലാണ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയതെന്ന് റിസർവ് ബാങ്ക് അറിയിച്ചു. അസറ്റ് വർഗ്ഗീകരണം, വ്യതിചലനം, പ്രൊവിഷനിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് കർണാടക ബാങ്കിന് പിഴ ചുമത്തിയത്. അതേസമയം, സരസ്വത് സഹകരണ ബാങ്ക് ആസ്തി വർഗ്ഗീകരണ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പിഴ ചുമത്തിയതെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

English summary

RBI imposes Rs 4 crore fine on Citibank | സിറ്റി ബാങ്കിന് റിസ‌‌‌‍ർവ് ബാങ്ക് 4 കോടി രൂപ പിഴ ചുമത്തി

The Reserve Bank of India (RBI) has imposed a fine of Rs 4 crore on Citibank for failing to meet the No-Objection Certificate (NOC) criteria for opening current accounts. Read in malayalam.
Story first published: Saturday, May 30, 2020, 8:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X