കറന്റ് അക്കൗണ്ടുകൾ തുറക്കുമ്പോൾ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) മാനദണ്ഡങ്ങൾ പാലിക്കാത്തതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സിറ്റി ബാങ്കിന് 4 കോടി രൂപ പിഴ ചുമത്തി. റിസർവ് ബാങ്ക് പുറപ്പെടുവിച്ചിരിക്കുന്ന ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ആണ് ബാങ്കിന് പിഴ ചുമത്തിയത്.
നിർദ്ദേശങ്ങൾ പാലിച്ചില്ല
മറ്റ് ബാങ്കുകളിൽ എടുത്തിട്ടുള്ള വായ്പകളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക, വായ്പക്കാർക്ക് ഫണ്ട് ഇതര അടിസ്ഥാന സൗകര്യങ്ങൾ നൽകുക. CRILC ഡാറ്റാബേസിൽ ലഭ്യമായ ഡാറ്റ പരിശോധിച്ചുറപ്പിക്കുകയും കറന്റ് അക്കൗണ്ടുകൾ തുറക്കുന്ന സമയത്ത് വായ്പ നൽകുന്ന ബാങ്കുകളിൽ നിന്ന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടുകയും ചെയ്യുക,
റിസ്ക് അസസ്മെന്റ് കണ്ടെത്തലുകൾക്ക് അനുസൃതമായി റിപ്പോട്ട് സമർപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് യുഎസ് ആസ്ഥാനമായുള്ള ഈ വിദേശ ബാങ്കിന് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്.
കാരണം കാണിക്കൽ നോട്ടീസ്
2017 മാർച്ച് 31 വരെയും 2018 മാർച്ച് 31 ലെ വരെയും കണക്കുപ്രകാരം ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയും സെൻട്രൽ ബാങ്ക് നിയമപരമായ പരിശോധന നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട റിസ്ക് അസസ്മെന്റ് റിപ്പോർട്ടുകളും (ആർആർ) റിസർവ് ബാങ്ക് വെളിപ്പെടുത്തി. നിർദ്ദേശങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് റിസർവ് ബാങ്ക് നൽകിയിരുന്നു.
പരിശോധനകൾ
നോട്ടീസിന് ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിംഗിലും അധിക റിപ്പോർട്ട് സമർപ്പിക്കലുകളുടെ പരിശോധനയും കഴിഞ്ഞതിന് ശേഷമാണ് റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന കുറ്റത്തിന് പിഴ ചുമത്തിയത്. ഈ നടപടി റെഗുലേറ്ററി നിർദ്ദേശങ്ങളിലെ അപാകതകളെ അടിസ്ഥാനമാക്കിയുള്ളതാണ്, ബാങ്ക് ഉപഭോക്താക്കളുമായി നൽകിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിനെയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് റിസവർവ് ബാങ്ക് വ്യക്തമാക്കി.
പിഴ ലഭിച്ച മറ്റ് ബാങ്കുകൾ
ബാങ്ക് ഓഫ് ഇന്ത്യ, കർണാടക ബാങ്ക്, സരസ്വത് സഹകരണ ബാങ്ക് എന്നീ മൂന്ന് ബാങ്കുകൾക്ക് വ്യാഴാഴ്ച റിസർവ് ബാങ്ക് 6.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 5 കോടി രൂപയും കർണാടക ബാങ്കിനും സരസ്വത് സഹകരണ ബാങ്കിനും യഥാക്രമം 1.2 കോടി രൂപയും 30 ലക്ഷം രൂപയും പിഴ ചുമത്തി. ആസ്തി വർഗ്ഗീകരണം, വ്യതിചലനം, കറന്റ് അക്കൗണ്ടുകൾ തുറക്കൽ എന്നിവ സംബന്ധിച്ച ചില വ്യവസ്ഥകൾ ലംഘിച്ചതിനാലാണ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയതെന്ന് റിസർവ് ബാങ്ക് അറിയിച്ചു. അസറ്റ് വർഗ്ഗീകരണം, വ്യതിചലനം, പ്രൊവിഷനിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് കർണാടക ബാങ്കിന് പിഴ ചുമത്തിയത്. അതേസമയം, സരസ്വത് സഹകരണ ബാങ്ക് ആസ്തി വർഗ്ഗീകരണ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പിഴ ചുമത്തിയതെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications