ആർ.ബി.ഐ മോണിറ്ററി പോളിസി: പലിശ നിരക്ക് വെട്ടിക്കുറക്കില്ല, 6.5% തന്നെ നിലനിർത്തും

2024 ഡിസംബർ 4ന് ആരംഭിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസിയിലെ സുപ്രധാന തീരുമാനങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചത്. തുടർച്ചയായി പതിനൊന്നാം തവണയും പോളിസി റിപ്പോ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇന്ന് തീരുമാനിച്ചു. അതായത് 6.50% എന്ന നിരക്കിൽ തന്നെ റിപ്പോ നിരക്ക് തുടരും.

ഒപ്പം സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) നിരക്കിൽ മാറ്റമുണ്ടാവില്ല. അത് 6.25% എന്ന നിരക്കിൽ തുടരും. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എം.എസ്.എഫ്) നിരക്ക്, ബാങ്ക് നിരക്ക് എന്നിവ 6.75 ശതമാനമായിരിക്കും. ഈ നിരക്കുകൾ തീരുമാനിച്ചതിനു പിന്നിൽ മാർക്കറ്റിന്റെ സ്വഭാവവും സാമ്പത്തിക വിദഗ്ധരുടെയും പ്രതീക്ഷകൾക്കും അനുസൃതമായാണ്. ഡിസംബർ 4ന് ആരംഭിച്ച മോണിറ്ററി പോളിസി മീറ്റിം​ഗ് ഇന്ന് അവസാനിക്കും.

ഇന്ന് നടന്ന യോ​ഗത്തിൽ ശ്രദ്ധേയമായത് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന്റെ പ്രസം​ഗമായിരുന്നു. അദ്ദേഹം തന്റെ പ്രസം​ഗത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ കുറിച്ചും മോണിറ്ററി പോളിസിയെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ഒരു മോണിറ്ററി പോളിസി സുപ്രധാനമാണ്. കാരണം, അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. അതിനാൽ ആർബിഐ 'നിഷ്‌പക്ഷ' മോണിറ്ററി പോളിസി നിലപാട് തുടരും എന്നാണ് പറയുന്നത്.

 ആർ.ബി.ഐ മോണിറ്ററി പോളിസി: പലിശ നിരക്ക് വെട്ടിക്കുറക്കില്ല, 6.5% തന്നെ നിലനിർത്തും

മാത്രമല്ല മാർക്കറ്റ് വിലയിൽ സ്ഥിരത ഉണ്ടായിരിക്കണമെന്നും ഒപ്പം വളർച്ചയും പ്രധാനമാണെന്നും അദ്ദേഹം പ്രസം​ഗത്തിൽ കൂട്ടിച്ചേർത്തു. ഉയർന്ന പണപ്പെരുപ്പത്തിൻ്റെയും ദുർബലമായ ജിഡിപി വളർച്ചാ കണക്കുകളുടെയും ആശങ്കകൾക്കിടയിലാണ് ഈ മോണിറ്ററി പോളിസി പ്രഖ്യാപനം നടന്നത്. ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) പണപ്പെരുപ്പം +/- 2 ശതമാനത്തിനുള്ളിൽ 4 ശതമാനം എന്ന ലക്ഷ്യം കൈവരിക്കുകയാണ് ആർ.ബി.ഐയുടെ ഈ നയ തീരുമാനങ്ങളിലൂടെ.

2022 മെയ് മുതൽ പ്രധാന നിരക്ക് 250 ബി.പി.എസ് എന്ന നിലയിലേക്ക് ഉയർത്തിയതിന് ശേഷം ഫെബ്രുവരി 2023 മുതൽ ആർ.ബി.ഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിൻ്റെ ഫലമായി വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ ആഗോളതലത്തിൽ പണപ്പെരുപ്പം രൂക്ഷമായി. നിലവിൽ, റഷ്യയിലും മിഡിൽ ഈസ്റ്റിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുകയാണ്.

മറ്റൊരു പ്രധാനപ്പെട്ട കാര്യമെന്തെന്നാൻ ഇത് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിൻ്റെ സെൻട്രൽ ബാങ്കിലെ അവസാന നയമാണിത്. ഇദ്ദേഹത്തിന്റെ ആറ് വർഷത്തെ കാലാവധി 2024 ഡിസംബർ 10-ന് അവസാനിക്കും. ശക്തികാന്ത ദാസ് 2018 ഡിസംബർ 11നാണ് ആർ.ബി.ഐ ​ഗവർണറായി ചുമതലയേറ്റത്. ഈ ആറ് വർഷത്തെ പ്രവർത്തിനു ശേഷം സർക്കാർ അദ്ദേഹത്തിൻ്റെ കാലാവധി നീട്ടുമോ ഇല്ലയോ എന്നത് കണ്ടറിയണം. ഒരുപക്ഷേ അദ്ദേഹത്തിന്റെ കാലാവധി നീട്ടിയാൽ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ആർ.ബി.ഐ ഗവർണർ എന്ന ഖ്യാതിയും ശക്തികാന്ത ദാസിന് ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X