ആഗോള വിപണിയിൽ പ്രതിസന്ധികൾ ഉയരുന്നുണ്ട്. ഇന്ത്യ- യുഎസ് വ്യാപാര കരാറിലെ പ്രശ്നങ്ങളും താരിഫ് നയങ്ങളുമെല്ലാം തുടരുമ്പോൾ ഇത്തവണ ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. തുടർച്ചയായ മൂന്ന് പണനയങ്ങളിൽ റിപ്പോ നിരക്ക് വെട്ടിക്കുറച്ചെങ്കിലും ഇത്തവണ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നു. ഇന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (MPC) റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് ഏകകണ്ഠമായി തീരുമാനിച്ചു.
ജൂൺ 6നായിരുന്നു 2025ലെ മൂന്നാമത്തെ പണനയ പ്രഖ്യാപനം നടന്നത്. കഴിഞ്ഞ പ്രഖ്യാപനം അപ്രതീക്ഷിത ഇടിവായിരുന്നു. ഇത് സാധാരണക്കാർക്ക് പ്രത്യേകിച്ച് ഭവന വായ്പകളെ ആശ്രയിക്കുന്നവർക്ക് വലിയ നേട്ടം നൽകി. 50 ബേസിസ് പോയിൻ്റ് ഒറ്റയടിക്ക് ജൂണിൽ കുറച്ചു. അതിനാൽ ഇപ്പോൾ റിപ്പോ നിരക്ക് 5.50 ബിപിഎസ് ആയി. നിലവിൽ പലിശ നിരക്കിൽ മാറ്റമില്ലാത്തതിനാൽ 5.50 ബിപിഎസിൽ തന്നെ തുടരും.
ആറംഗ സംഘത്തിൻ്റെ തീരുമാനം
ആർബിഐ ഗവർണർ ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് റിപ്പോ നിരക്കുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത്. കഴിഞ്ഞ 11 എംപിസി മീറ്റിൽ മാറ്റമില്ലാതെ തുടർന്ന റിപ്പോ നിരക്ക് 2025 ഫെബ്രുവരിയിലാണ് കുറഞ്ഞത്. ഇത്തവണ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നായിരുന്നു നിരവധി വിദഗ്ധരുടെ അഭിപ്രായം.

റിപ്പോ നിരക്കും, ഭവനവായ്പകളും
റിപ്പോ നിരക്ക് ഇത്തവണ മാറ്റമില്ലാതെ തുടരുന്നതിനാൽ ഭവന വായ്പകൾക്ക് അത് നേട്ടം തന്നെയാണ്. ആർബിഐ അടിസ്ഥാന പലിശ നിരക്ക് കുറയുമ്പോൾ ഭവന വായ്പകളുടെ പലിശ നിരക്കും കുറയുന്നു. കഴിഞ്ഞ മൂന്ന തവണയായി റിപ്പോ നിരക്ക് കുറച്ചതിനാൽ വായ്പാ ഇഎംഐകളും കുറഞ്ഞിട്ടുണ്ട്. അതിനാൽ ഇത് സാധാരണക്കാർക്ക് നേട്ടം നൽകുന്നു. അവസാനം ജൂൺ 6ന് റിപ്പോ നിരക്കിൽ 50 ബേസിസ് പോയിന്റാണ് കുറഞ്ഞത്.
ഇത്തവണ പലിശ നിരക്കിൽ മാറ്റമില്ലാത്തതിനാൽ ഭവന വായ്പക്കാർക്ക് ആശ്വാസം നൽകുന്നുണ്ട്. വീട് വാങ്ങാനായി കാത്തിരിക്കുന്ന സാധാരണക്കാർക്ക് ഇത് ആത്മവിശ്വാസം നൽകുന്നു. കുറഞ്ഞ പലിശ നിരക്കിൽ വീട് വാങ്ങാനും പണിയാനും സാധിക്കും എന്നതാണ് ഇന്നത്തെ പ്രഖ്യാപനത്തിലൂടെയുള്ള പ്രധാന നേട്ടം.
എഫ്.ഡി പലിശ നിരക്കിനെ എങ്ങനെ ബാധിക്കും?
ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാൽ ഇത് നിക്ഷേപകർക്ക് വലിയ തിരിച്ചടിയാണ്. നിലവിൽ രാജ്യത്തെ എല്ലാ ബാങ്കുകളും എഫ്ഡി പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. ഇത്തവണ റിപ്പോ നിരക്കിൽ മാറ്റമില്ലാത്തതിനാൽ എഫ്ഡി നിരക്കുകൾ നിലവിലെ കുറഞ്ഞ നിരക്കിൽ തന്നെ തുടരും. അതിനാൽ സ്ഥിര നിക്ഷേപകർക്ക് ഇന്നത്തെ എംപിസി പ്രഖ്യാപനം ആശ്വാസം നൽകുന്നില്ല.
പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത് എന്തുകൊണ്ട്?
സാമ്പത്തിക വളർച്ചയും വിലക്കയറ്റവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനാണ് ആർബിഐ ഈ തീരുമാനം എടുത്തിരിക്കുന്നത്. പാൽ വില, പച്ചക്കറി വില, ഇന്ധന വില എന്നിവയിലെ ഏറ്റക്കുറച്ചിലുകൾ കാരണം ഉപഭോക്തൃ വില സൂചികയിൽ മാറ്റം വരുന്നു. അതിനാൽ, പലിശ നിരക്കുകളിലെ കുറവോ വർദ്ധനവോ ഈ സമയത്ത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക മൂലമാണ് ഈ തീരുമാനം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications