കൊവിഡ് പ്രത്യാഘാതം രൂക്ഷം: 2030 ഓടെ 18 ദശലക്ഷം ഇന്ത്യക്കാർക്ക് പുതിയ ജോലി കണ്ടെത്തേണ്ടി വരുമെന്ന് റിപ്പോർട്ട്

ദില്ലി: കൊറോണ വൈറസ് വ്യാപനം ഇന്ത്യൻ തൊഴിൽ വിപണിയിൽ ദീർഘകാലത്തേക്ക് പ്രത്യാഘാതങ്ങളുണ്ടാക്കുന്നവെന്ന് പഠനം. കൊവിഡ് വ്യാപനം മൂലം 2030 ഓടെ 1830 ഇന്ത്യക്കാരായ തൊഴിലാളികൾ പുതിയ ജോലിയിലേക്ക് മാറാൻ നിർബന്ധിതരാകുമെന്നും. റീട്ടെയിൽ, ഫുഡ് സർവീസസ്, ആതുരസേവനം, ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്നിവയിലെ കുറഞ്ഞ വേതനത്തോടെ ജോലി ചെയ്യുന്ന തൊഴിലാളികളെ ഇത് ആനുപാതികമായി ബാധിക്കുമെന്ന് മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പറയുന്നു.

കൊറോണ വൈറസ് വ്യാപനം തൊഴിൽ വിപണികളെ തടസ്സപ്പെടുത്തിയെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളിൽ തൊഴിൽ ആവശ്യങ്ങൾ, തൊഴിലുകളുടെ മിശ്രണം, തൊഴിൽ ശക്തി എന്നിവയിൽ കൊവിഡിന്റെ സ്വാധീനമുണ്ടായതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. വർക്ക് ഫ്രം ഹോം ജോലികൾ, ഇ-കൊമേഴ്‌സിന്റെയും വിർച്വൽ ഇടപെടലുകളുടെയും വർദ്ധിച്ച പ്രത്യാഘാതങ്ങൾ ഓട്ടോമേഷൻ, എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എന്നിവയുടെ വിന്യാസം എന്നിവയും കൊവിഡ് വ്യാപനം കാരണം ഉപഭോക്തൃ സ്വഭാവത്തിലും ബിസിനസ്സ് മോഡലുകളിലും മൂന്ന് വിശാലമായ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്.

കൊവിഡ് പ്രത്യാഘാതം രൂക്ഷം: 2030 ഓടെ 18 ദശലക്ഷം ഇന്ത്യക്കാർക്ക് പുതിയ ജോലി കണ്ടെത്തേണ്ടി വരുമെന്ന് റി

ഇത് ഒരു പത്ത് വർഷത്തേക്ക് സമ്പദ്‌വ്യവസ്ഥയിലെ ജോലികൾ പുനഃ ക്രമീകരിക്കുന്നതിലേക്ക് നയിക്കും. 100 ദശലക്ഷത്തിലധികം തൊഴിലാളികൾക്ക് ഒരു പുതിയ ജോലി കണ്ടെത്തേണ്ടതായി വരികയും ചെയ്യും, അതിൽ 18 ദശലക്ഷം പേർ ഇന്ത്യയിൽ നിന്ന് തന്നെ ഉള്ളവരായിരിക്കും. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം, ഫാമുകൾ, പാർപ്പിട, വാണിജ്യ മൈതാനങ്ങൾ, മറ്റ് ഔട്ട്‌ഡോർ എന്നിവ ഉൾപ്പെടുന്ന ഔട്ട്‌ഡോർ ഉൽപാദന, പരിപാലന മേഖലയായി വർഗ്ഗീകരിച്ചിരിക്കുന്നതിനെ ആശ്രയിച്ചായിരിക്കും രാജ്യത്തെ തൊഴിലാളികളുടെ 35-55 ശതമാനം വരെയുള്ളവരുടെ ഭാവിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഇന്ത്യയിൽ, ശാരീരികവും സ്വമേധയാലുള്ളതുമായ കഴിവുകൾ ഉപയോഗിച്ച് ചെലവഴിക്കുന്ന മൊത്തം പ്രവൃത്തി സമയത്തിന്റെ വിഹിതം 2.2 ശതമാനം കുറയുകയും സാങ്കേതിക നൈപുണ്യത്തിനായി നീക്കിവച്ചിരിക്കുന്ന സമയം 3.3 ശതമാനം ഉയരുകയും ചെയ്യും.

കൊവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതം കുറഞ്ഞ വേതനത്തോടെ ലഭിക്കുന്ന ജോലികളുടെ എണ്ണം കുറയ്‌ക്കാനിടയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് മുമ്പ് സ്ഥലംമാറ്റപ്പെട്ട തൊഴിലാളികളുടെ സുരക്ഷാ വലയമായി പ്രവർത്തിച്ചിരുന്നുവെന്നും മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പങ്കാളിയായ സൂസൻ ലണ്ട് പറഞ്ഞു. ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, അദ്ധ്യാപനം, പരിശീലനം, സാമൂഹ്യ പ്രവർത്തനം, എച്ച്ആർ തുടങ്ങിയ ഉയർന്ന വേതനം ലഭിക്കുന്ന ജോലി ചെയ്യുന്നവർ ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവർ സങ്കീർണ്ണമായ കഴിവുകൾ പ്രകടിപ്പിക്കാൻ സ്വയം തയ്യാറാകേണ്ടതുണ്ടെന്നും ലണ്ട് കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X