പ്രതിസന്ധിയിലായ യെസ് ബാങ്കിന് അടിയന്തിര സാമ്പത്തിക സഹായവുമായി റിസർവ് ബാങ്ക്. 8,000 മുതൽ 10,000 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം നൽകാനാണ് റിസർവ് ബാങ്ക് (ആർബിഐ) തയ്യാറെടുക്കുന്നതെന്ന മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, നിക്ഷേപകരിൽ പരിഭ്രാന്തി കുറയ്ക്കുന്നതിനും അനുവദനീയമായ പിൻവലിക്കലിന് മതിയായ ഫണ്ട് ഉറപ്പാക്കുന്നതിനും റിസർവ് ബാങ്ക് 8,000 മുതൽ 10,000 കോടി രൂപ വരെ യെസ് ബാങ്കിലേക്ക് ഹ്രസ്വകാല വായ്പ നൽകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
അപൂർവ്വ നടപടി
തകർച്ചയിലായ ഒരു സ്ഥാപനത്തിന് പണം നൽകുന്നത് വളരെ അപൂർവമാണെങ്കിലും റിസർവ് ബാങ്ക് നിയമത്തിലെ സെക്ഷൻ 17 പ്രകാരം അനുവദനീയമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ ബാങ്ക് എന്ന നിലയിൽ അസാധാരണമായ സാഹചര്യങ്ങളിൽ റിസർവ് ബാങ്കിന് ഇത്തരം നടപടികൾ സ്വീകരിക്കാമെന്നാണ് മറ്റ് ചില വിദഗ്ധരുടെ അഭിപ്രായം.
നടപടികൾ ആരംഭിച്ചു
യെസ് ബാങ്കിനായുള്ള പുനരുജ്ജീവന നടപടികൾ വെള്ളിയാഴ്ച തന്നെ സർക്കാർ ആരംഭിച്ചിരുന്നു. പുന: സംഘടന നിർദ്ദേശത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 49 ശതമാനം ഓഹരികൾ വാങ്ങുമെന്നാണ് നിലവിലെ വിവരം. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ പണമിടപാടിന് വഴിയൊരുക്കിയ യെസ് ബാങ്കിന്റെ അംഗീകൃത ഓഹരി മൂലധനം വർദ്ധിപ്പിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് 2 ബില്യൺ ഡോളർ സമാഹരിക്കുന്നതിന് മാസങ്ങളോളം കഷ്ടപ്പെട്ടിരുന്നു. എസ്‌ബിഐ നിക്ഷേപിക്കുന്നതിനേക്കാൾ കൂടുതൽ മൂലധനം യെസ് ബാങ്കിന് ആവശ്യമാണെന്നാണ് ചില അനലിസ്റ്റുകളുടെ അഭിപ്രായം.
30 ദിവസത്തിനകം
പുന:സംഘടന നിർദ്ദേശം 30 ദിവസത്തിനകം നടപ്പാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യെസ് ബാങ്കിൽ നിക്ഷേപം നടത്തുന്നതിന് ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയതായി മാർച്ച് 5 ന് എസ്ബിഐ അറിയിച്ചിരുന്നു. അന്നുതന്നെ, പെട്ടെന്നുള്ള നീക്കത്തിലൂടെ, റിസർവ് ബാങ്ക് യെസ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും പിൻവലിക്കലുകൾക്ക് പരിധി നിശ്ചയിക്കുകയും ആയിരുന്നു.
മൊറട്ടോറിയം
യെസ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ക്രമാതീതമായി കുറയാൻ കാരണമായിട്ടുണ്ട്. വായ്പാ നഷ്ടം പരിഹരിക്കുന്നതിനും മൂലധന സമാഹരണത്തിനുമുള്ള ബാങ്കിന്റെ കഴിവില്ലായ്മ കാരണമാണ് മൊറട്ടോറിയം ഏർപ്പെടുത്തിയതെന്ന് ആർബിഐ വ്യക്തമാക്കി. യെസ് ബാങ്കിന്റെ 49% വരെ ഓഹരി വാങ്ങാനുള്ള സാധ്യതകൾ അന്വേഷിക്കുന്നതിന് എസ്‌ബിഐ ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ അറിയിച്ചിരുന്നുവെന്നും എസ്ബിഐ ചെയർമാൻ രജിനീഷ് കുമാർ ട്വീറ്റ് ചെയ്തു.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications