റെയിൽവേ ഓഹരികളിൽ നിക്ഷേപിക്കാൻ താത്പര്യപ്പെടുന്ന നിരവധി ആളുകളുണ്ട്. റെയിൽവേ ഓഹരികളിൽ ശ്രദ്ധേയമായ രണ്ട് സ്റ്റോക്കുകളാണ് ആർ.വി.എൻ.എൽ ഓഹരികളും, ഐ.ആർ.എഫ്.സി ഓഹരികളും. ഈ രണ്ട് റെയിൽവേ ഓഹരികളും കഴിഞ്ഞ 2-3 വർഷത്തിനിടയിൽ മികച്ച പ്രകടനങ്ങളായിരുന്നു കാഴഅച വെച്ചത്. അതിനാൽ തന്നെ ഒട്ടനവധി നിക്ഷേപകരാണ് ഈ ഓഹരികൾ സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ 6 മാസമായി മോശം പ്രകടനമാണ് പൊതുവേ പ്രകടമാവുന്നത്.
2025-26 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിനു ശേഷം വീണ്ടും ഈ ഓഹരികൾ കുത്തനെ ഇടിയുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ, ആർ.വി.എൻ.എൽ (റെയിൽ വികാസ് നിഗം ലിമിറ്റഡ്), ഐ.ആർ.എഫ്.സി (ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്റെയും) എന്നീ ഓഹരികളിൽ കുത്തനെയുള്ള തിരുത്തൽ കണ്ടു. ഇതോടെ രണ്ട് മുൻനിര റെയിൽവേ ഓഹരികളും അവയുടെ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ നിന്ന് 50 ശതമാനം ഇടിഞ്ഞു.
ഒട്ടനവധി സെഷനുകൾക്ക് ഇപ്പുറം നിലവിൽ ഈ റെയിൽവേ ഓഹരികൾ സജീവമായിരിക്കുന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ വിപണി ശക്തമായ തിരിച്ചുവരവ് കാണിക്കുന്നു. ആർ.വി.എൻ.എൽ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ 0.92% ഇടിഞ്ഞ് 370.15 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 375.55 രൂപയിലായിരുന്നു തുടങ്ങിയത്. നേരിയ ഇടിവുണ്ടെങ്കിലും അത് തിരിച്ചു പിടിച്ചേക്കാം.
എന്നാൽ ഐ.ആർ.എഫ്.സി ഓഹരികൾ നിലവിൽ ബിഎസ്ഇയിൽ 0.15% ഉയർന്ന് 132.45 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാവിലെ വിപണി തുറക്കുമ്പോൾ ഐ.ആർ.എഫ്.സി ഓഹരികൾ 133.35 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്.
ആർ.വി.എൻ.എൽ ഓഹരികൾ....
നിലവിലെ കണക്കനുസരിച്ച്, റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ (RVNL) വിപണി മൂലധനം 77,938 കോടിയാണ്. 2025 സാമ്പത്തിക വർഷത്തിലെ ഓഹരിയുടെ പ്രകടനത്തിന് അനുസരിച്ച് മൊത്തം വരുമാനം 22,000 കോടിയായി കണക്കാക്കി. എന്നാൽ മൂന്നാം പാദത്തിൽ ഈ ഓഹരിയുടെ വരുമാനം 4,590.75 കോടിയാണ്. ഏപ്രിൽ മാസത്തെ മൊത്തം വ്യാപാര സെഷനിൽ 8 തവണയാണ് അപ്രതീക്ഷിത ഉയർച്ചയും ഈ ഓഹരികൾ രേഖപ്പെടുത്തിയത്.

ഐ.ആർ.എഫ്.സി ഓഹരികൾ....
നിലവിലെ കണക്ക് അനുസരിച്ച് 1,73,354 കോടിയാണ് ഐ.ആർ.എഫ്.സി ഓഹരികളുടെ വിപണി മൂലധനം. 2025 സാമ്പത്തിക വർഷത്തിലെ ഓഹരി പ്രകടനത്തിന് അനസരിച്ച് മൊത്തം വരുമാനം 13,666 കോടിയാണ്. ഇത് കഴിഞ്ഞ വർഷത്തെ വരുമാനത്തെ അപേക്ഷിച്ച് അൽപം കൂടുതലാണ്. 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 6,763.43 കോടിയായിരുന്നു വരുമാനം.
നിലവിലെ ഈ നേരിയ കയറ്റിറക്കത്തിന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത് എങ്ങനെ? വിശദമായി പരിശോധിക്കാം...
"ആർ.വി.എൻ.എൽ ഓഹരികൾ 310 രൂപ മുതൽ 325 രൂപ വരെ ശക്തമായ നിലയിൽ എത്തി. ഇത് ഓഹരികളിൽ ഒരു കുത്തനെയുള്ള ഉയർച്ച കാണാൻ സാധിക്കുന്നു. കഴിഞ്ഞ 2-3 വ്യാപാര സെഷനുകളിൽ, ആർ.വി.എൻ.എൽ ഓഹരികൾ 50 ദിവസത്തെ മൂവിംഗ് ആവറേജിനു മുകളിലാണ് വ്യാപാരം നടത്തുന്നത്." ET NOW സ്വദേശിനോട് മാർക്കറ്റ് വിദഗ്ദ്ധൻ തേജസ് ഷാ സംസാരിക്കുന്നു.
"ആർ.വി.എൻ.എൽ ഓഹരി വില 384 രൂപയിൽ തുടരുകയാണെങ്കിൽ പോസിറ്റീവ് കുതിപ്പ് പ്രതീക്ഷിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ആർ.വി.എൻ.എൽ ഓഹരി വില 400 രൂപ കടന്നേക്കും. ഹ്രസ്വകാലത്തേക്ക്, ആർ.വി.എൻ.എൽ ഓഹരികളുടെ ലക്ഷ്യ വില 410 രൂപയാവുമെന്ന്" വിപണി വിദഗ്ദ്ധൻ പറഞ്ഞു.
"ഐആർഎഫ്‌സി ഓഹരികൾ 135 രൂപയ്ക്ക് മുകളിൽ കൈവശം വച്ചാൽ, ഹ്രസ്വകാല ലക്ഷ്യ വില 142-145 രൂപയായിരിക്കും. ഐആർഎഫ്‌സി ഓഹരി 145 രൂപയ്ക്ക് മുകളിൽ ഉയർന്നാൽ അത് 150 രൂപ എന്ന ലക്ഷ്യ വിലയിലേക്ക് നീങ്ങും. ഐആർഎഫ്‌സി ഓഹരികളിൽ സ്റ്റോപ്പ് ലോസ് 125 രൂപയിൽ നിലനിർത്തുന്നു" എന്നാൽ വിപണി വിദഗ്ദ്ധൻ സച്ചിൻ ഗുപ്ത വ്യക്തമാക്കിയത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications