തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം, വിരമിച്ചവരുടെ പെൻഷൻ, സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷനുകൾ എന്നിവ വർധിപ്പിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ പെൻഷൻ 2000 രൂപയിൽ നിന്നു 2500 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
2012 നു ശേഷം നിയമിച്ച സർക്കാർ പ്രീപ്രൈമറി സ്കൂളിലെ അധ്യാപകർക്കും (2267 പേർ) ആയമാർക്കും (1907 പേർ) 1000 രൂപ വീതം നൽകും. സാമൂഹിക സുരക്ഷാ പെൻഷനു പുറത്തുള്ള കാൻസർ, എയ്ഡ്സ് രോഗികളുടെ പെൻഷനും വർധിപ്പിക്കും. ചികിത്സാ സഹായം, കെയർ ടേക്കർ സഹായം തുടങ്ങിയ സ്കീമുകളിൽ നിന്നുള്ള പെൻഷൻ കൂടി പരിഗണിച്ച ശേഷമാകും തീരുമാനം. പ്രാദേശിക പത്രപ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഐസിഐസിഐ പ്രുഡൻഷ്യലിന്റെ പുതിയ പെൻഷൻ പദ്ധതി: ആനുകൂല്യങ്ങളും പ്രത്യേകതകളും അറിയാം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവരുടെ മസ്റ്ററിങ് ആരംഭിച്ചു. ഫെബ്രുവരി 10 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് നടത്തണം. ക്ഷേമനിധി ബോർഡിൽ നിന്ന് ഡിസംബറിൽ വിതരണം ചെയ്ത പെൻഷൻതുക മത്സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാൽ ബാങ്കിൽ നിന്നും മത്സ്യബോർഡിന്റെ ട്രഷറി അക്കൗണ്ടിലേക്ക് തിരികെ ലഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുവഴി പെൻഷൻ കൈപ്പറ്റുന്നവരിൽ മുൻ മാസങ്ങളിലെ തുക ലഭിക്കാത്തവർ അതത് ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ടണമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
റിട്ടെയര്‍മെന്റിന് ശേഷം സ്ഥിരം വരുമാനം; പുതിയ പെന്‍ഷന്‍ പ്ലാനുമായി ഐസിഐസിഐ