ലോകത്തിലേറ്റവും ലാഭകരമായി നടത്തുന്ന കമ്പനിയായ സൗദി അരാംകോ പ്രഥമ ഓഹരി വിൽപ്പന നവംബർ 17 ന്. 0.5 ശതമാനം ഓഹരികൾ മാത്രമാണ് അരാംകോ ഇത്തരത്തിൽ വിൽക്കുക. വ്യക്തികൾക്ക് ഈമാസം 28 വരെയും സ്ഥാപനങ്ങൾക്ക് ഡിസംബർ 4 വരെയും അപേക്ഷിക്കാമെന്ന് അരാംകോ വ്യക്തമാക്കി. ഇക്കഴിഞ്ഞ നവംബർ 3നാണ് അരാേകോയ്ക്ക് ഇനീഷ്യൽ പബ്ലിക് ഓഫറിംങിലൂടെ ഓഹരി വിൽക്കുന്നതിന് അനുമതി ലഭിയ്ച്ചത്. ഇത്തരത്തിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഓഹരികൾ വ്വന്തമാക്കാവുന്നതാണ്. ആഭ്യന്തര വിപണിയിൽ ആണ് അരാംകോ ഓഹരികൾ ലഭ്യമാകുകയന്ന പ്രത്യേകതയും ഉണ്ട്.
എന്നാൽ വിദേശ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കന്നില്ലെന്ന് അരാംകോ കമ്പനി ചെയർമാനും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണ്ണറുമായ യാസിർ ഒത്ത് മാൻ അൽ റുമയ്യാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില് ഓഹരി വിപണിയിലൂടെ രണ്ട് ട്രില്യൺ സമാഹരിക്കാനാവുമെന്നാണ് വിലയിരുത്തൽ .
ബിഎസ്എൻഎൽ വിആർഎസ് പദ്ധതിയിൽ സന്നദ്ധതയറിയിച്ചവർ 70000; നടപ്പിലായാൽ ലാഭം പ്രതിവർഷം 7,000 കോടി
ഒരാൾ കുറയ്ഞ്ഞത് 10 ഓഹരികളെങ്കിലും എടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഓരാൾക്ക് പരമാവധി എത്ര ഓഹരി വേണമെങ്കിലും എടുക്കാവുന്നതാണ്. ഉയർന്ന ലാഭവും കുറഞ്ഞ ചിലവുമാണ് അരാകോയെ ഇത്രയധികം ആകർഷകമാക്കുന്നത്