കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണി നേരിട്ടത് വലിയ തകർച്ചയാണ്. ബജറ്റ് അവതരണ വേളയിൽ രാജ്യത്തിന്‍റെ സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക്, ഇന്ത്യ കൂടുതൽ കയറ്റുമതി ചെയ്യണമെന്നും സ്ഥിരതയും ദീർഘകാല മൂലധന ആവശ്യങ്ങളും ആകർഷിക്കണമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ആ സമയങ്ങളിൽ വിപണി നേരിയ നേട്ടം കാഴ്ച വച്ചെങ്കിലും സെൻസെക്സും നിഫ്റ്റിയും ബജറ്റ് പ്രസംഗം അവസാനിക്കാറായപ്പോൾ തകർന്നു.
സെൻസെക്സ് 81,000 പോയിന്‍റിൽ താഴ്ന്നപ്പോൾ നിഫ്റ്റി 24,600 പോയിന്റിന് താഴെയായി. നിക്ഷേപകരുടെ ഏകദേശം 7 ലക്ഷം കോടി രൂപയാണ് അപ്രത്യക്ഷമായത്.
തകർച്ചയുടെ കാരണം
ഇന്ത്യൻ ഓഹരികൾ തകരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) വർദ്ധനവാണ്. ഇത് സമീപഭാവിയിൽ കമ്മോഡിറ്റി വിപണിയിലെ ഒഴുക്കിനെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. "2027 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റ്, ധനക്കമ്മി ലക്ഷ്യം 4.3% ആയി നിശ്ചയിച്ചതിനാൽ വിപണികളെ ആശങ്കയിലാഴ്ത്തി. അതേസമയം, ഫ്യൂച്ചറുകളുടെ എസ്ടിടി 0.05% ആയും ഓപ്ഷനുകളുടെ നികുതി 0.15% ആയും ഉയർത്തി. എഫ്&ഒയിലെ പങ്കാളിത്തം കുറയ്ക്കാനും കമ്മോഡിറ്റികളിലെ ഊഹക്കച്ചവട അളവ് കുറയ്ക്കാനും ഈ നീക്കം കാരണമാകും," എൽകെപി സെക്യൂരിറ്റീസിലെ കമ്മോഡിറ്റി ആൻഡ് കറൻസി വൈസ് പ്രസിഡന്റ് റിസർച്ച് അനലിസ്റ്റ് ജതീൻ ത്രിവേദി പറഞ്ഞു.
സെൻസെക്സ്, നിഫ്റ്റി:
ഉച്ചയ്ക്ക് 12:31 ന് സെൻസെക്സ് 2,370.36 പോയിന്റ് ഇടിഞ്ഞ് 79,899.42 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. അതേസമയം, നിഫ്റ്റി 748.9 പോയിന്റ് ഇടിഞ്ഞ് 24,571.75 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇത് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി 453.43 ലക്ഷം കോടി രൂപയിലെത്തി. മുൻ സെഷനിലെ 460.02 ലക്ഷം കോടി രൂപയായിരുന്ന വിപണി മൂലധനവുമായി താരതമ്യം ചെയ്യുമ്പോൾ 6.6 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഇത്.

നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് ഏകദേശം 1.5% ഇടിഞ്ഞു. ഇന്ത്യയുടെ അസ്ഥിരതാ സൂചിക വിസ്ക് ഏകദേശം 6% ഉയർന്നു. നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 1.2% മുതൽ 2% വരെ ഇടിഞ്ഞു. ഐടി, കൺസ്യൂമർ ഡ്യൂറബിൾ ഓഹരികൾ ഒഴികെ മറ്റെല്ലാ സൂചികകളും കടുത്ത ചുവപ്പിലാണ് വ്യാപാരം നടത്തിയത്. ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് പൊതുമേഖലാ ബാങ്ക്, മെറ്റൽ സൂചികകളാണ്, അവ ഓരോന്നും 3.1 ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ഓയിൽ & ഗ്യാസ് സൂചികയും ഏകദേശം 2%, എഫ്എംസിജി ഏകദേശം 1.6%, കെമിക്കൽ സൂചിക 1.5% എന്നിങ്ങനെ ഇടിഞ്ഞു.
നേട്ടവും നഷ്ടവും
സെൻസെക്സിൽ ടൈറ്റൻ, ടിസിഎസ്, സൺ ഫാർമ, ഇൻഫോസിസ്, എം ആൻഡ് എം തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ബിഇഎൽ, എസ്ബിഐ, അദാനി പോർട്ട്സ്, ഐടിസി, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്, ടാറ്റ സ്റ്റീൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
എസ്ടിടി നിരക്ക് വർദ്ധനവ് വിപണിയെ ബാധിക്കുന്നത് എന്തുകൊണ്ട്?
ഫ്യൂച്ചറുകളിലും ഓപ്ഷനുകളിലും സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) വർദ്ധനവ് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ഒഴുക്കിന്, പ്രത്യേകിച്ച് ഉയർന്ന ഫ്രീക്വൻസി, ഡെറിവേറ്റീവ്-ഫോക്കസ്ഡ് ആഗോള ഫണ്ടുകൾക്ക് തിരിച്ചടിയാണെന്നാണ് ചോയ്‌സ് ഇക്വിറ്റി ബ്രോക്കിംഗിലെ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ് ആകാശ് ഷാ വിലയിരുത്തുന്നത്. ബജറ്റിന് ശേഷമുള്ള അപ്‌ഡേറ്റുകൾ പ്രകാരം, ഫ്യൂച്ചറുകളിലെ എസ്ടിടി 0.02% ൽ നിന്ന് 0.05% ആയും ഓപ്ഷൻസ് പ്രീമിയത്തിൽ 0.10% ൽ നിന്ന് 0.15% ആയും ഉയർത്തി.


Click it and Unblock the Notifications