രാജ്യത്തിന്‍റെ ട്രെയിൽ യാത്രയിൽ വിപ്ലവം സൃഷ്ടിച്ച യാത്രയാണ് വന്ദേ ഭാരത് ട്രെയിൻ യാത്ര സമ്മാനിച്ചത്. മികച്ച സൌകര്യത്തോടെ കൂടുതൽ വേഗതയിൽ ലക്ഷ്യ സ്ഥാനത്തെത്താൻ വന്ദേ ഭാരത് സഹായിച്ചു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും രാജ്യത്തിന്‍റെ പാളങ്ങളിലൂടെ ഓടിത്തുടങ്ങാൻ ഇനി അധികം നാളുകൾ കാത്തിരിക്കേണ്ടി വരില്ല. സുഖസൗകര്യങ്ങൾ, വേഗത, ഏറ്റവും പുതിയ സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദീർഘദൂര, ഇടത്തരം യാത്രകൾക്കായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പുതിയ ട്രെയിൻ രാജ്യത്തെ റെയിൽ യാത്രയെ കൂടുതൽ മനോഹരിമാക്കും എന്ന കാര്യം ഉറപ്പാണ്.
വന്ദേ ഭാരത് സ്ലീപ്പർ ലോഞ്ച് തീയതി
കഴിഞ്ഞ മാസം ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. അന്ന് മുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ എപ്പോൾ മുതൽ ഓടിത്തുടങ്ങും എന്ന ആകാംഷ നിലനിൽക്കുന്നുണ്ട്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ലോഞ്ച് ചെയ്യുന്നതിന്‍റെ കൃത്യമായ തീയതി ഇതുവരെ അറിവായിട്ടില്ല. പക്ഷെ ഈ മാസം തന്നെ ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്.
സ്ലീപ്പർ ട്രെയിനിന്‍റെ വേഗത
16 കോച്ചുകളോടെയാണ് ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ പുറത്തിറങ്ങുക. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍, എസി 3 ടയര്‍ എന്നിങ്ങനെ മൂന്നു തരം കോച്ചുകളാണ് ട്രെയിനിലുണ്ടാവുക.ആകെ 1128 പേർക്ക് യാത്ര ചെയ്യാനാകും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സവിശേഷതകൾ
യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇന്‍റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്‌മെന്‍റ്, വിഷ്വൽ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, ഡിസ്‌പ്ലേ പാനലുകളുടെയും സുരക്ഷാ ക്യാമറകളും, മോഡുലാർ പാന്ട്രികൾ, ഭിന്നശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്‌ലറ്റുകൾ എന്നിവയുൾപ്പെടെ ലോകോത്തര സവിശേഷതകളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കൂകി പായാൻ തയ്യാറെടുക്കുന്നത്.
ട്രെയിൻ കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുന്ന കവച് സംവിധാനവുമായാണ് ട്രെയിൻ പുറത്തിറങ്ങുക. ട്രെയിൻ മാനേജരുമായും ലോക്കോ പൈലറ്റുമായും യാത്രക്കാർക്ക് നേരിട്ട് സംസാരിക്കാനുമുള്ള സംവിധാനങ്ങളും ട്രെയിനിലുണ്ടാകും.
സാധ്യതയുള്ള റൂട്ടുകൾ
തിരുവനന്തപുരം - മംഗളൂരു റൂട്ടിൽ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ഓടിത്തുടങ്ങുമെന്നാണ് സൂചന. നിലവിൽ വന്ദേ ഭാരത് ട്രെയിനിൻ്റെ ഒക്യുപെൻസി റേറ്റിൽ മുന്നിൽ നിൽക്കുന്നതാണ് സ്ലീപ്പർ ട്രെയിൻ ഇറങ്ങുമ്പോഴും കേരളത്തിന് പരിഗണന ലഭിക്കാൻ സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വൈകീട്ട് 7.30നു തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ നിന്നു സർവീസ് ആരംഭിച്ച് കോട്ടയം വഴി ബംഗളൂരുവിൽ എത്തിച്ചേരുന്ന തരത്തിലാണ് നിലവിൽ റെയിൽവേ ബോർഡിലേക്ക് വന്ദേ ഭാരത് സ്ലീപ്പറിന്റെ സമയക്രമം ശുപാർശ ചെയ്തിരിക്കുന്നത്. ബോർഡിന്റെ അന്തിമ അംഗീകാരം ലഭിക്കുന്ന മുറയ്ക്കേ സമയക്രമം, സ്റ്റോപ്പുകൾ തുടങ്ങിയ വിവരങ്ങൾ റെയിൽവേ ഔദ്യോഗികമായി പങ്കുവയ്ക്കുകയുള്ളു.
ഇതിനുപുറമെ നിലവിൽ ഉയർന്നുകേൾക്കുന്ന മറ്റൊരു റൂട്ട് മംഗളൂരു - ബെംഗളൂരു ആണ്. ദക്ഷിണ കന്നഡ എംപിയാണ് അശ്വിനി വൈഷ്ണവിന് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2025 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഒമ്പത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി നിർമിക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications