രാജ്യത്തിന്‍റെ ട്രെയിൽ യാത്രയിൽ വിപ്ലവം സൃഷ്ടിച്ച യാത്രയാണ് വന്ദേ ഭാരത് ട്രെയിൻ യാത്ര സമ്മാനിച്ചത്. മികച്ച സൌകര്യത്തോടെ കൂടുതൽ വേഗതയിൽ ലക്ഷ്യ സ്ഥാനത്തെത്താൻ വന്ദേ ഭാരത് സഹായിച്ചു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും രാജ്യത്തിന്‍റെ പാളങ്ങളിലൂടെ ഓടിത്തുടങ്ങാൻ ഇനി അധികം നാളുകൾ കാത്തിരിക്കേണ്ടി വരില്ല. സുഖസൗകര്യങ്ങൾ, വേഗത, ഏറ്റവും പുതിയ സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദീർഘദൂര, ഇടത്തരം യാത്രകൾക്കായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പുതിയ ട്രെയിൻ രാജ്യത്തെ റെയിൽ യാത്രയെ കൂടുതൽ മനോഹരിമാക്കും എന്ന കാര്യം ഉറപ്പാണ്.
വന്ദേ ഭാരത് സ്ലീപ്പർ ലോഞ്ച് തീയതി
കഴിഞ്ഞ മാസം ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. അന്ന് മുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ എപ്പോൾ മുതൽ ഓടിത്തുടങ്ങും എന്ന ആകാംഷ നിലനിൽക്കുന്നുണ്ട്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ലോഞ്ച് ചെയ്യുന്നതിന്‍റെ കൃത്യമായ തീയതി ഇതുവരെ അറിവായിട്ടില്ല. പക്ഷെ ഈ മാസം തന്നെ ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്.
സ്ലീപ്പർ ട്രെയിനിന്‍റെ വേഗത
16 കോച്ചുകളോടെയാണ് ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ പുറത്തിറങ്ങുക. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍, എസി 3 ടയര്‍ എന്നിങ്ങനെ മൂന്നു തരം കോച്ചുകളാണ് ട്രെയിനിലുണ്ടാവുക.ആകെ 1128 പേർക്ക് യാത്ര ചെയ്യാനാകും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സവിശേഷതകൾ
യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇന്‍റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്‌മെന്‍റ്, വിഷ്വൽ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, ഡിസ്‌പ്ലേ പാനലുകളുടെയും സുരക്ഷാ ക്യാമറകളും, മോഡുലാർ പാന്ട്രികൾ, ഭിന്നശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്‌ലറ്റുകൾ എന്നിവയുൾപ്പെടെ ലോകോത്തര സവിശേഷതകളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കൂകി പായാൻ തയ്യാറെടുക്കുന്നത്.
ട്രെയിൻ കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുന്ന കവച് സംവിധാനവുമായാണ് ട്രെയിൻ പുറത്തിറങ്ങുക. ട്രെയിൻ മാനേജരുമായും ലോക്കോ പൈലറ്റുമായും യാത്രക്കാർക്ക് നേരിട്ട് സംസാരിക്കാനുമുള്ള സംവിധാനങ്ങളും ട്രെയിനിലുണ്ടാകും.
സാധ്യതയുള്ള റൂട്ടുകൾ
തിരുവനന്തപുരം - മംഗളൂരു റൂട്ടിൽ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ഓടിത്തുടങ്ങുമെന്നാണ് സൂചന. നിലവിൽ വന്ദേ ഭാരത് ട്രെയിനിൻ്റെ ഒക്യുപെൻസി റേറ്റിൽ മുന്നിൽ നിൽക്കുന്നതാണ് സ്ലീപ്പർ ട്രെയിൻ ഇറങ്ങുമ്പോഴും കേരളത്തിന് പരിഗണന ലഭിക്കാൻ സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വൈകീട്ട് 7.30നു തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ നിന്നു സർവീസ് ആരംഭിച്ച് കോട്ടയം വഴി ബംഗളൂരുവിൽ എത്തിച്ചേരുന്ന തരത്തിലാണ് നിലവിൽ റെയിൽവേ ബോർഡിലേക്ക് വന്ദേ ഭാരത് സ്ലീപ്പറിന്റെ സമയക്രമം ശുപാർശ ചെയ്തിരിക്കുന്നത്. ബോർഡിന്റെ അന്തിമ അംഗീകാരം ലഭിക്കുന്ന മുറയ്ക്കേ സമയക്രമം, സ്റ്റോപ്പുകൾ തുടങ്ങിയ വിവരങ്ങൾ റെയിൽവേ ഔദ്യോഗികമായി പങ്കുവയ്ക്കുകയുള്ളു.
ഇതിനുപുറമെ നിലവിൽ ഉയർന്നുകേൾക്കുന്ന മറ്റൊരു റൂട്ട് മംഗളൂരു - ബെംഗളൂരു ആണ്. ദക്ഷിണ കന്നഡ എംപിയാണ് അശ്വിനി വൈഷ്ണവിന് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2025 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഒമ്പത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി നിർമിക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു.
More From GoodReturns

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരുവിൽ നിന്നും കേരളത്തിലെത്താം, ട്രെയിൻ കിട്ടില്ലേ എന്ന പേടി വേണ്ട, ഈ ട്രെയിൻ പിടിച്ചിങ്ങ് പോര്...

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

ഇതുവരെ ഇടിഞ്ഞത് 13,520 രൂപ, പൊന്നിന്റെ തിളക്കം കുറയുന്നു, കല്യാണപാർട്ടികൾക്ക് ആശ്വാസം

Gold Rate Live: യുദ്ധത്തിൽ തകർന്ന് സ്വർണം, ഇന്നും പവന്റെ വില കുറഞ്ഞു, തത്സമയം വിവരങ്ങൾ അറിയാം

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

പോസ്റ്റ് ഓഫീസിൽ 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കൂ; മാസം 9,250 രൂപ കയ്യിൽ വാങ്ങാം

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

ബംപര്‍ നേട്ടം തരുന്ന ഓഹരികള്‍ ഇതാ- ഉയര്‍ന്ന ആദായം കീശയിലാക്കാം, കാത്തിരിക്കേണ്ടത് 12 മാസം മാത്രം

വിപണിയിലെ ചാഞ്ചാട്ടം റിട്ടയർമെന്റ് കാലത്തെ ബാധിക്കുമോ? പണം നഷ്ടമാകുന്നത് ഒഴിവാക്കാൻ ചില വഴികൾ



Click it and Unblock the Notifications