മുംബൈ: മുന്‍നിര വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലേയ്‌ലാന്‍ഡിന്റെ ഓഹരികള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. 4.2 ശതമാനം ഉയര്‍ന്ന ഓഹരികള്‍ ബി എസ് ഇയില്‍ 99.45 രൂപയില്‍ എത്തി. ഡിസംബറില്‍ കമ്പനിയുടെ മൊത്തം വില്‍പ്പന 14 ശതമാനം ഉയര്‍ന്ന് 12,762 യൂണിറ്റ് ആവുകയും ചെയ്തു.
ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാണിജ്യ വാഹന നിര്‍മ്മാതാക്കളാണ് അശോക് ലെയ്‌ലാന്‍ഡ്. കമ്പനിയുടെ ഇടത്തരം, ഹെവി കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എം ആന്റ് എച്ച്‌സിവി) ട്രക്ക് വില്‍പ്പന 58 ശതമാനം ഉയര്‍ന്ന് 6,235 യൂണിറ്റായി. എം ആന്റ് എച്ച്‌സിവി ബസ് വില്‍പ്പന 79 ശതമാനം ഇടിഞ്ഞ് 649 യൂണിറ്റാവുകയും ചെയ്തു.
നിഫ്റ്റി ആദ്യമായി 14000ന് മുകളിൽ ക്ലോസ് ചെയ്തു, സെൻസെക്സ് 117 പോയിന്റ് ഉയർന്നു
കൂടാതെ വാണിജ്യ വാഹന വില്‍പ്പന 42 ശതമാനം ഉയര്‍ന്ന് 5,682 യൂണിറ്റാവുകയും ചെയ്തു. ഡിസംബര്‍ മാസത്തെ കണത്തുകളാണിത്. 2020 ലെ കലണ്ടര്‍ വര്‍ഷത്തില്‍ അശോക് ലെയ്ലാന്‍ഡിന്റെ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും 43 ശതമാനം ഇടിഞ്ഞ് 56,657 യൂണിറ്റായിരുന്നു.
ടിവിഎസ് വന്‍ കുതിപ്പില്‍; മോട്ടോര്‍ സൈക്കിള്‍ വില്‍പന കുതിച്ചുകയറി, മുച്ചക്രത്തിന് ഇടിവ്
ഡിസംബറില്‍ കയറ്റുമതി 0.8 ശതമാനം കുറഞ്ഞു; വ്യാപാരക്കമ്മി 15.71 ബില്യണ്‍ ഡോളര്‍
ഒമ്പതാം മാസവും കരകയറാതെ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ മേഖല, ഇടിവിന് നാല് കാരണങ്ങള്‍!!