ടാറ്റാ സൺസിലെ ഓഹരി പങ്കാളിത്തം: മിസ്‌ത്രിയുടെ വാദം അസംബന്ധമെന്ന് ടാറ്റ

ടാറ്റാ സൺസിലെ ഓഹരി പങ്കാളിത്തം എല്ലാ ഉപകമ്പനികളുടെയും ഓഹരി പങ്കാളിത്തമായി കണക്കാക്കണമെന്ന പല്ലോഞ്ചി മിസ്ട്രി ഗ്രൂപ്പിന്റെ വാദം അസംബന്ധമെന്ന് സുപ്രീം കോടതിയിൽ ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കി. ടാറ്റാ ഗ്രൂപ്പിന്റെ മുഖ്യ ഓഹരി പങ്കാളികളാണ് രത്തൻ ടാറ്റ നയിക്കുന്ന ടാറ്റാ സൺസ്.

രത്തൻ ടാറ്റയുമായുള്ള തർക്കത്തെ തുടർന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് സൈറസ് മിസ്‌ത്രിയെ 2016ൽ പുറത്താക്കിയിരുന്നു. മിസ്‌ത്രിയുടെ മാതൃകമ്പനിയാണ് ഷാപൂർജി പലോൺജി ഗ്രൂപ്പ്. പുറത്താക്കൽ നടപടി എൻ.സി.എൽ.ടി പിന്നീട് റദ്ദാക്കി. ഇതിനെതിരായ കേസാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ടാറ്റാ സൺസിലെ ഓഹരി പങ്കാളിത്തം: മിസ്‌ത്രിയുടെ വാദം അസംബന്ധമെന്ന് ടാറ്റ

ടാറ്റാ സൺസിൽ 18.37 ശതമാനം ഓഹരി പങ്കാളിത്തമാണ് മിസ്‌ത്രിയ്ക്കുള്ളത്. ടാറ്റാ സൺസ് പ്രൈവറ്റ് ലിമിറ്റഡിൽ 18.4 ശതമാനം ഓഹരിയുള്ളതായി ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പ് ഒക്ടോബറിൽ കോടതിയെ അറിയിച്ചിരുന്നു. ഇത്, ടാറ്റാ ഗ്രൂപ്പിന്റെ എല്ലാ ലിസ്‌റ്റഡ് കമ്പനികളിലെയും ഓഹരി പങ്കാളിത്തമായി കാണണമെന്നായിരുന്നു മിസ്‌ത്രിയുടെ വാദം.

70 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ടാറ്റാ ഗ്രൂപ്പിൽ നിന്ന് പിന്മാറുമെന്ന് സെപ്‌തംബറിൽ മിസ്‌ത്രി പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി, ടാറ്റയിലെ ഓരോ കമ്പനികളിലെയും 18.37 ശതമാനത്തിന് തുല്യമായ 2,400 കോടി ഡോളർ (1.75 ലക്ഷം കോടി രൂപ) തിരിച്ചു വേണമെന്നും മിസ്‌ത്രി ആവശ്യപ്പെട്ടു. ഈ വാദമാണ് കോടതിയിൽ ടാറ്റ എതിർത്തത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X